Tuesday, August 30, 2011
പുസ്തകവിചാരം - ഓണം ബുക്ക് ഫെസ്റ്റ് : വായനയുടെ പൂക്കാലത്തിലേക്ക് സ്വാഗതം.
സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ പൊന്നില്‍ ചിങ്ങം വന്നുചേര്‍ന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. എവിടെയും ഓണത്തിന്റെ തിരക്ക് മാത്രം. പുതുപുത്തന്‍ ഓഫറുകളും കൈനീട്ടങ്ങളുമായി എല്ലാവരും നമ്മെ മാടിവിളിക്കുകയാണ്. ചാനലുകളില്‍ ഓണപ്പരിപാടികളെ പറ്റിയുള്ള പ്രത്യേക അവലോകനങ്ങള്‍. ഓണം വിഭവങ്ങളില്‍ ഞാന്‍ മുന്‍പേ, ഞാന്‍ മുന്‍പേ എന്ന വെല്ലുവിളികളുമായി സൂപ്പര്‍ഹിറ്റ് ചലചിത്രങ്ങളും മുന്‍നിര താരങ്ങളുടെ സാന്നിദ്ധ്യവുമൊക്കെയായി ചാനലുകള്‍ പൊടിപൂരമാക്കുന്നു. സിനിമ വ്യവസായവും ഇതില്‍ നിന്നുമൊന്നും വ്യത്യസ്തമല്ല. സൂപ്പര്‍താര ചിത്രങ്ങള്‍ തമ്മില്‍ ഓണക്കാലത്ത് പതിവുള്ള കിടമത്സരം തുടങ്ങിക്കഴിഞ്ഞു. പത്രങ്ങളും വാരിക-മാസികകളുമൊക്കെ തന്നെ ഓണപ്പതിപ്പുകളുടെ പരസ്യവുമായി വായനക്കാരെ തങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ ഇറങ്ങി കഴിഞ്ഞു. ഗൃഹോപകരണ വിപണി മുതല്‍ പച്ചക്കറി കടകള്‍ വരെ പുത്തന്‍ വിഭവങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനകളുമായി പരസ്യങ്ങള്‍ ഇറക്കി കഴിഞ്ഞു. എങ്കില്‍ പിന്നെ എന്തുകൊണ്ട് ഈ കാലഘട്ടത്തിന്റെ മാദ്ധ്യമമെന്ന നിലയില്‍ ബ്ലോഗുകളില്‍ ഓണക്കാല പോസ്റ്റുകളെ കുറിച്ച് ഒരു മുന്‍ധാരണ വായനക്കാര്‍ക്ക് നല്കിക്കൂടാ.. ??
ഇവിടെ പുസ്തകവിചാരം ടീം ഇതാ ആദ്യമായി ബൂലോകത്ത് ഓണം വിഭവങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി മുന്‍കൂറായി അറിയിക്കുന്നു. ഒരിക്കലും ഇതൊരു മത്സരരംഗമല്ലാത്തതിനാല്‍ എല്ലാവരെയും വായിക്കുന്നതോടൊപ്പം ഓണത്തിന്റെ തിരക്കിനിടയില്‍ മിസ് ചെയ്ത് പോവാതെ വായിക്കുവാന്‍ ഓരോ പുസ്തകപ്രേമിയെയും ഒരു പക്ഷെ ഇത്തരം ഒരു മുന്‍ കുറിപ്പ് സഹായിച്ചേക്കും എന്ന് കരുതി മാത്രം പുസ്തകവിചാരം ബ്ലോഗിന്റെ ഓണം ബുക്ക്ഫെസ്റ്റിലെ പോസ്റ്റുകള്‍ ഇവിടെ അറിയിക്കട്ടെ. പുസ്തകവിചാരം - ഓണം ബുക്ക്ഫെസ്റ്റിലേക്ക് എല്ലാ പുസ്തകപ്രേമികളുടെയും ശ്രദ്ധയും വായനയും പ്രോത്സാഹനവും പ്രതീക്ഷിച്ചുകൊണ്ട് , എല്ലാവര്ക്കും നല്ല ഒരു ഓണക്കാലം ആശംസിക്കുന്നു
സെപ്തംബര്‍ 1 : തന്റെ മനോഹരങ്ങളായ ചെറുകഥകളിലൂടെ മലയാള സാഹിത്യത്തില്‍ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തിയ , ഈയിടെ യാത്രകള്‍.കോം നടത്തിയ യാത്രാവിവരണ മത്സരത്തില്‍ ഒന്നാം സമ്മാനത്തിനര്ഹനായ, ഓണ്‍ലൈന്‍ എഴുത്തിടങ്ങളിലും ഗൂഗില്‍ ബസ്സിലുമൊക്കെ സജീവസാന്നിദ്ധമായ ബിജു.സി.പി, കല്പറ്റ നാരായണന്റെ 'തല്‍സമയം' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു.
സെപ്തംബര്‍ 5 : മലയാള സാഹിത്യ തറവാട്ടിലെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന, അനുഗ്രഹീതനായ വാഗ്മിയും എഴുത്തുകാരനുമായ സുകുമാര്‍ അഴീക്കോട്, അക്ഷരജാലകം എന്ന പംക്തിയിലൂടെ ശ്രദ്ധനേടിയ MK Harikumar News pages എന്ന ബ്ലോഗിന്റെ ഉടമയുമായ എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു.
സെപ്തംബര്‍ 11: ആടുജീവിതം എന്ന ഒറ്റ പുസ്തകത്തിലൂടെ മലയാളി പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ മലയാളികളുടെ സ്വന്തം ബെന്യാമിന് , പ്രശസ്ത എഴുത്തുകാരനും മുന്‍ മന്ത്രിയും ഇപ്പോള്‍ പാര്‍ലമെന്റ് അംഗവുമായ ശശി തരൂരിന്റെ 'ബാഗ്ദാദിലെ പുസ്തക തെരുവുകള്‍' എന്ന പ്രശസ്തമായ പുസ്തകത്തെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നു.
സെപ്തംബര്‍ 16 : തന്റെ കഥകളിലൂടെയും ഓര്മ്മക്കുറിപ്പുകളിലൂടെയും മലയാളികള്‍ക്ക് പരിചിതനായി കഴിഞ്ഞ 'മാരണം വെക്കല്‍' എന്ന ബ്ലോഗിലൂടെ ബൂലോകത്തോട് സംസാരിച്ച് കൊണ്ടിരിക്കുന്ന കഥാകൃത്ത് പി.വി.ഷാജികുമാര്‍, മുന്‍കാല കമ്യൂണിസ്റ്റ് നേതാവ് എ.വി.കുഞ്ഞമ്പുവിന്റെ ഭാര്യ കെ.ദേവയാനി രചിച്ച 'ചോരയും കണ്ണീരും നനഞ്ഞ വഴികള്‍' എന്ന ആത്മകഥയെ കുറിച്ച് വൈകാരികത ചോര്‍ന്ന് പോകാതെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നു.
സെപ്തംബര്‍ 21 : മനോഹരമായ രചനാ വൈഭവം കൊണ്ട് ഓണ്‍ലൈന്‍ എഴുത്തിടങ്ങളില്‍ ഏറെ അറിയപ്പെടുന്ന, മഷിപാത്രം എന്ന ബ്ലോഗിന്റെ ഉടമ വിനീത് നായര്‍, കഥാകൃത്ത് / നോവലിസ്റ്റ് /ബ്ലോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുസ്മേഷ് ചന്ദ്രോത്തിന്റെ 'നായകനും നായികയും' എന്ന പുസ്തകത്തെ തന്റെ കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്നു.
സെപ്തംബര്‍ 26: കവി വാസുദേവന്‍ കോറോം തന്റെ ശക്തമായ ഭാഷയിലൂടെ , വ്യത്യസ്തതയാര്‍ന്ന അവതരണത്തിലൂടെ പ്രശസ്ത കവിയും ബ്ലോഗറുമായ ശ്രീകുമാര്‍ കരിയാടിന്റെ 'തത്തകളുടെ സ്കൂള്‍ - ഒന്നാം പാഠപുസ്തകം' എന്ന പുസ്തകത്തെ അവലോകനം ചെയ്യുന്നു.
സെപ്തംബര്‍ 30: കൈകേയി, വിധവകളുടെ വീട് എന്നീ പ്രശസ്തങ്ങളായ നോവലുകളുടെ രചയിതാവും കഥാകൃത്ത്/ നോവലിസ്റ്റ് / അദ്ധാപകന് എന്നീ നിലകളില്‍ പ്രശസ്തനുമായ ടി.എന്‍ പ്രകാശിന്റെ തൂലികയില്‍ ബൂലോകത്തിന്റെ പ്രസാധകരായ സിയെല്ലസ്സ് ബുക്സിന്റെ അമരക്കാരി ലീല.എം.ചന്ദ്രന്റെ 'നെയ്ത്തിരികള്‍' എന്ന കഥാസമാഹാരത്തെ പരിചയപ്പെടുത്തുന്നു.
(മേല്‍സൂചിപ്പിച്ച എല്ലാ പോസ്റ്റുകളും ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പബ്ലിഷ് ആവുന്നതായിരിക്കും.)
ഇത് വരെ പുസ്തകവിചാരത്തിന് നിങ്ങള്‍ നല്കിയ അകമഴിഞ്ഞ പ്രോത്സാഹനത്തിന് നന്ദി. പുസ്തകവിചാരവുമായി സഹകരിച്ച് ഇത് വരെ അവലോകനങ്ങള്‍ നല്കിയ എഴുത്തുകാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഞങ്ങള്‍ കൃതഞ്ജത രേഖപ്പെടുത്തുന്നു. വായനയുടെ പുത്തന്‍ പൂക്കാലത്തേക്ക് നമുക്കൊരുമിച്ച് നീങ്ങാം.
എല്ലാവരെയും പുസ്തകവിചാരം - ഓണം ബുക്ക് ഫെസ്റ്റിന്റെ വായനക്കായി ക്ഷണിക്കുന്നു.
റംസാന് - ഓണാശംസകളോടെ,
എഡിറ്റോറിയല്‍ ടീം
Saturday, August 27, 2011
മഴക്കണ്ണാടി
പുസ്തകം : മഴക്കണ്ണാടി
എഴുതിയത് : ഇന്നസെന്റ്
പ്രസാധകര് : ഒലിവ് പബ്ലിക്കേഷൻസ്
അവലോകനം : നിരക്ഷരൻ
അല്‍പ്പം നര്‍മ്മം എന്തെങ്കിലും വായിക്കാം എന്നുകരുതിയാണ് മഴക്കണ്ണാടി കൈയ്യിലെടുത്തത്. 'ഇത്രയധികം കഷ്ടതകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ ആളുകള്‍ എന്റെ പരിചയവലയത്തില്‍ അധികമില്ല' എന്നൊക്കെ ഇന്നസെന്റിനെപ്പറ്റി പറഞ്ഞ് അവതാരിക എഴുതിയിരിക്കുന്നത് സിനിമാനടന് മോഹന്‍ലാല്‍ ആണ്. അതൊക്കെ ചുമ്മാ ഒന്ന് കൊഴുപ്പിക്കാന്‍ വേണ്ടി പറഞ്ഞതായിരിക്കും എന്നാണ് ആദ്യം തോന്നിയത്. പുസ്തകത്തിന്റെ പേജുകള്‍ മറിഞ്ഞുകൊണ്ടിരുന്നപ്പോള്‍ അപ്പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യമായി. ചുരുക്കിപ്പറഞ്ഞാല്‍ നര്‍മ്മം വായിക്കാമെന്ന് കരുതി കൈയ്യിലെടുത്ത പുസ്തകത്തില്‍ നിന്ന് അനുഭവിക്കാനായത് ഏറെയും നൊമ്പരം തന്നെയായിരുന്നു.
'ഒറ്റഗിയറുള്ള വണ്ടി' എന്ന അനുഭവക്കുറിപ്പില്‍ കുട്ടമേനോന് എന്ന ബാല്യകാല സുഹൃത്തിന്റെ പ്രവൃത്തികളിലൂടെ ചൊട്ടയിലെ ശീലം ചുടലവരെ എന്ന് എടുത്തുകാണിച്ചിരിക്കുന്നു. അയല്‍വാസിയായ കുട്ടമേനോന്റെ പേര് യഥാര്‍ത്ഥപേരുതന്നെ ആണെങ്കില്‍ ഇന്നസെന്റിനെ സമ്മതിച്ച് കൊടുക്കാതെ വയ്യ. പല ഓണക്കാലങ്ങളിലും ഓലക്കുടയും ചൂടി കുംഭയും കാണിച്ച് മാവേലിയായി കാസറ്റുകളുടെ പുറം ചട്ടയിലും, പത്രത്താളുകള്‍ അടക്കം മറ്റ് പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റിന് ഓണമെന്നത് ഒരു തീരാവേദനയാണെന്നുള്ളത് 'തിരുവോണക്കണ്ണീര്‍' എന്ന കഥ അടിവരയിടുന്നു. അദ്ദേഹത്തിന്റെ തന്നെ വരികളില്‍ പറഞ്ഞാല്‍, 'തിരുവോണനാള്‍ വേദനയും കണ്ണീരും നിറഞ്ഞ ഒരു കരിമേഘമായാണ് എന്നെ വന്ന് വലയം ചെയ്യുന്നത്. കൂട്ടുകാര്‍ക്കൊപ്പം ഉണ്ടാക്കിയ ഓണക്കളം, മഴ വന്ന് ഒലിച്ചുപോയതിന്റെ വിഷമത്തിലിരിക്കുന്ന മകന് സോണറ്റിനോടാണ്, ഇന്നസെന്റ് തന്റെ ഓണസങ്കടത്തിന്റെ കഥ പറയുന്നത്. 'അപ്പന്റെ അയ്യപ്പനേക്കാള്‍ വലുതല്ലപ്പാ എന്റെ പൂക്കളം' എന്ന സോണറ്റിന്റെ സ്വാന്തനത്തോടെ കഥ അവസാനിക്കുമ്പോള്‍ ആരുടെയും കണ്ണുകളില്‍ നനവ് പടരും.
'കരിഞ്ഞ നക്ഷത്രം' എന്ന അനുഭവകഥ തുടങ്ങുന്നത് നര്‍മ്മസ്വഭാവത്തോടെയാണെങ്കിലും അവസാനിക്കുന്നത് ഉള്ളിലെവിടെയോ ഒരു കനം ബാക്കിനിര്‍ത്തിക്കൊണ്ടാണ്. ചെറുപ്പകാലത്ത് കാണിച്ച നിര്‍ദ്ദോഷമായ ചില വികൃതികള്‍, ചിലരുടെയെങ്കിലും ഉള്ളില്‍ അല്‍പ്പമെങ്കിലും വേദനയുണ്ടാക്കി ഇപ്പോളും ബാക്കിനില്ക്കുന്നു എന്നത് ഒരു നീറ്റല്‍ തന്നെയാണ്. പുസ്തകത്തിന്റെ പേര് തന്നെ കൊടുത്തിരിക്കുന്ന 'മഴക്കണ്ണാടി' എന്ന കഥയില്‍ യൗവ്വനകാലത്തെ ഇന്നസെന്റിന്റെ നാട്ടുകാരായ ടൈലര്‍ പ്രഭാകരനും, ശാരദയുമൊക്കെ കടന്നുവരുന്നുണ്ട്. റോഡിലൂടെ മഴ നനഞ്ഞ് പോകുന്ന ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയായ ശാരദയെ പ്രഭാകരന് കമന്റടിക്കുന്നത്, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഇന്നസെന്റ് അതൊക്കെ ആസ്വദിക്കുന്നത്, അതിന്റെ അനന്തരഫലങ്ങള്‍, വലിയ സിനിമാ നടനായതിനുശേഷം ഒരു ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് വീണ്ടും ശാരദയെ കണ്ടുമുട്ടുമ്പോള്‍, ശാരദയുടെ 'കുട്ടാ' എന്നൊരു വിളിയില്‍ ഇന്നസെന്റ് പഴയ ആ കൗമാരക്കാരനായ ഇന്നസെന്റാകുന്നത്, അവിടെവെച്ച് പെട്ടെന്ന് പെയ്ത മഴയില്‍ നനഞ്ഞൊലിച്ച് നടന്നകലുന്ന ശാരദയെ നോക്കി, ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ 'ശാരദേ തണുക്കുന്നുണ്ടോ?' എന്ന കുഴപ്പം പിടിച്ച ആ കമന്റ് ഇന്നസെന്റ് പാസ്സാക്കുമ്പോള്‍ ശാദരയുടെ കണ്ണുകള്‍ ഈറനാകുന്നത് കനത്ത മഴയ്ക്കിടയിലൂടെ ഇന്നസെന്റ് കണ്ടതുപോലെ വരികളിലൂടെ വായനക്കാരും കാണുന്നുണ്ട്.
പത്ത് കഥകളില്‍, 'നാടോടി' എന്ന ഒരു കഥ കുറേ നാള് മുന്‍പ് 'ഇന്നസെന്റ് കഥകള്‍' എന്ന പേരില്‍ ടീവിയില്‍ കണ്ടതായി ഓര്‍ക്കുന്നു. എന്തായാലും ഇന്നസെന്റ് ചതിച്ചു എന്നേ ഞാന്‍ പറയൂ. അല്‍പ്പം ചിരിക്കാനുള്ള വക ഉണ്ടാകുമെന്ന് കരുതി വായിക്കാനെടുത്ത പുസ്തകം, ചിരി തന്നില്ലെന്ന് പറയുന്നില്ല. പക്ഷെ, ചിരി എന്ന വികാരം, മുഖത്തുനിന്നും മനസ്സില്‍ നിന്നും പെട്ടെന്ന് തന്നെ മാഞ്ഞുപോകും. നൊമ്പരത്തിന്റെ പാടുകള്‍ ഉള്ളിലും പുറത്തും ഒരുപാട് നേരം കനത്ത് കിടക്കുകയും ചെയ്യും. മുഖപടം അഴിച്ചുമാറ്റിയാല്‍ പല കോളാളികളുടേയും കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങിയ ചാലുകള്‍ കാണാനാകുമെന്ന് മഴക്കണ്ണാടി സാക്ഷ്യപ്പെടുത്തുന്നു.
എഴുതിയത് : ഇന്നസെന്റ്
പ്രസാധകര് : ഒലിവ് പബ്ലിക്കേഷൻസ്
അവലോകനം : നിരക്ഷരൻ
അല്‍പ്പം നര്‍മ്മം എന്തെങ്കിലും വായിക്കാം എന്നുകരുതിയാണ് മഴക്കണ്ണാടി കൈയ്യിലെടുത്തത്. 'ഇത്രയധികം കഷ്ടതകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ ആളുകള്‍ എന്റെ പരിചയവലയത്തില്‍ അധികമില്ല' എന്നൊക്കെ ഇന്നസെന്റിനെപ്പറ്റി പറഞ്ഞ് അവതാരിക എഴുതിയിരിക്കുന്നത് സിനിമാനടന് മോഹന്‍ലാല്‍ ആണ്. അതൊക്കെ ചുമ്മാ ഒന്ന് കൊഴുപ്പിക്കാന്‍ വേണ്ടി പറഞ്ഞതായിരിക്കും എന്നാണ് ആദ്യം തോന്നിയത്. പുസ്തകത്തിന്റെ പേജുകള്‍ മറിഞ്ഞുകൊണ്ടിരുന്നപ്പോള്‍ അപ്പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യമായി. ചുരുക്കിപ്പറഞ്ഞാല്‍ നര്‍മ്മം വായിക്കാമെന്ന് കരുതി കൈയ്യിലെടുത്ത പുസ്തകത്തില്‍ നിന്ന് അനുഭവിക്കാനായത് ഏറെയും നൊമ്പരം തന്നെയായിരുന്നു.
'ഒറ്റഗിയറുള്ള വണ്ടി' എന്ന അനുഭവക്കുറിപ്പില്‍ കുട്ടമേനോന് എന്ന ബാല്യകാല സുഹൃത്തിന്റെ പ്രവൃത്തികളിലൂടെ ചൊട്ടയിലെ ശീലം ചുടലവരെ എന്ന് എടുത്തുകാണിച്ചിരിക്കുന്നു. അയല്‍വാസിയായ കുട്ടമേനോന്റെ പേര് യഥാര്‍ത്ഥപേരുതന്നെ ആണെങ്കില്‍ ഇന്നസെന്റിനെ സമ്മതിച്ച് കൊടുക്കാതെ വയ്യ. പല ഓണക്കാലങ്ങളിലും ഓലക്കുടയും ചൂടി കുംഭയും കാണിച്ച് മാവേലിയായി കാസറ്റുകളുടെ പുറം ചട്ടയിലും, പത്രത്താളുകള്‍ അടക്കം മറ്റ് പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റിന് ഓണമെന്നത് ഒരു തീരാവേദനയാണെന്നുള്ളത് 'തിരുവോണക്കണ്ണീര്‍' എന്ന കഥ അടിവരയിടുന്നു. അദ്ദേഹത്തിന്റെ തന്നെ വരികളില്‍ പറഞ്ഞാല്‍, 'തിരുവോണനാള്‍ വേദനയും കണ്ണീരും നിറഞ്ഞ ഒരു കരിമേഘമായാണ് എന്നെ വന്ന് വലയം ചെയ്യുന്നത്. കൂട്ടുകാര്‍ക്കൊപ്പം ഉണ്ടാക്കിയ ഓണക്കളം, മഴ വന്ന് ഒലിച്ചുപോയതിന്റെ വിഷമത്തിലിരിക്കുന്ന മകന് സോണറ്റിനോടാണ്, ഇന്നസെന്റ് തന്റെ ഓണസങ്കടത്തിന്റെ കഥ പറയുന്നത്. 'അപ്പന്റെ അയ്യപ്പനേക്കാള്‍ വലുതല്ലപ്പാ എന്റെ പൂക്കളം' എന്ന സോണറ്റിന്റെ സ്വാന്തനത്തോടെ കഥ അവസാനിക്കുമ്പോള്‍ ആരുടെയും കണ്ണുകളില്‍ നനവ് പടരും.
'കരിഞ്ഞ നക്ഷത്രം' എന്ന അനുഭവകഥ തുടങ്ങുന്നത് നര്‍മ്മസ്വഭാവത്തോടെയാണെങ്കിലും അവസാനിക്കുന്നത് ഉള്ളിലെവിടെയോ ഒരു കനം ബാക്കിനിര്‍ത്തിക്കൊണ്ടാണ്. ചെറുപ്പകാലത്ത് കാണിച്ച നിര്‍ദ്ദോഷമായ ചില വികൃതികള്‍, ചിലരുടെയെങ്കിലും ഉള്ളില്‍ അല്‍പ്പമെങ്കിലും വേദനയുണ്ടാക്കി ഇപ്പോളും ബാക്കിനില്ക്കുന്നു എന്നത് ഒരു നീറ്റല്‍ തന്നെയാണ്. പുസ്തകത്തിന്റെ പേര് തന്നെ കൊടുത്തിരിക്കുന്ന 'മഴക്കണ്ണാടി' എന്ന കഥയില്‍ യൗവ്വനകാലത്തെ ഇന്നസെന്റിന്റെ നാട്ടുകാരായ ടൈലര്‍ പ്രഭാകരനും, ശാരദയുമൊക്കെ കടന്നുവരുന്നുണ്ട്. റോഡിലൂടെ മഴ നനഞ്ഞ് പോകുന്ന ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയായ ശാരദയെ പ്രഭാകരന് കമന്റടിക്കുന്നത്, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഇന്നസെന്റ് അതൊക്കെ ആസ്വദിക്കുന്നത്, അതിന്റെ അനന്തരഫലങ്ങള്‍, വലിയ സിനിമാ നടനായതിനുശേഷം ഒരു ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് വീണ്ടും ശാരദയെ കണ്ടുമുട്ടുമ്പോള്‍, ശാരദയുടെ 'കുട്ടാ' എന്നൊരു വിളിയില്‍ ഇന്നസെന്റ് പഴയ ആ കൗമാരക്കാരനായ ഇന്നസെന്റാകുന്നത്, അവിടെവെച്ച് പെട്ടെന്ന് പെയ്ത മഴയില്‍ നനഞ്ഞൊലിച്ച് നടന്നകലുന്ന ശാരദയെ നോക്കി, ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ 'ശാരദേ തണുക്കുന്നുണ്ടോ?' എന്ന കുഴപ്പം പിടിച്ച ആ കമന്റ് ഇന്നസെന്റ് പാസ്സാക്കുമ്പോള്‍ ശാദരയുടെ കണ്ണുകള്‍ ഈറനാകുന്നത് കനത്ത മഴയ്ക്കിടയിലൂടെ ഇന്നസെന്റ് കണ്ടതുപോലെ വരികളിലൂടെ വായനക്കാരും കാണുന്നുണ്ട്.
പത്ത് കഥകളില്‍, 'നാടോടി' എന്ന ഒരു കഥ കുറേ നാള് മുന്‍പ് 'ഇന്നസെന്റ് കഥകള്‍' എന്ന പേരില്‍ ടീവിയില്‍ കണ്ടതായി ഓര്‍ക്കുന്നു. എന്തായാലും ഇന്നസെന്റ് ചതിച്ചു എന്നേ ഞാന്‍ പറയൂ. അല്‍പ്പം ചിരിക്കാനുള്ള വക ഉണ്ടാകുമെന്ന് കരുതി വായിക്കാനെടുത്ത പുസ്തകം, ചിരി തന്നില്ലെന്ന് പറയുന്നില്ല. പക്ഷെ, ചിരി എന്ന വികാരം, മുഖത്തുനിന്നും മനസ്സില്‍ നിന്നും പെട്ടെന്ന് തന്നെ മാഞ്ഞുപോകും. നൊമ്പരത്തിന്റെ പാടുകള്‍ ഉള്ളിലും പുറത്തും ഒരുപാട് നേരം കനത്ത് കിടക്കുകയും ചെയ്യും. മുഖപടം അഴിച്ചുമാറ്റിയാല്‍ പല കോളാളികളുടേയും കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങിയ ചാലുകള്‍ കാണാനാകുമെന്ന് മഴക്കണ്ണാടി സാക്ഷ്യപ്പെടുത്തുന്നു.
Sunday, August 21, 2011
ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
പുസ്തകം : ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
രചയിതാവ് : എന്‍. എസ്. മാധവന്
പ്രസാധകര് : ഡി.സി.ബുക്സ്
അവലോകനം : deepdowne

ഈ ബുക്കീക്കൂടി എന്‍. എസ്. മാദവന്‍ എന്ന വല്ലാണ്ട് സന്തോശിപ്പിച്ച്! ഇത് എന്റ നാടിന്റ കതേണ്. എന്റ കതതന്നെ. ഇതെറങ്ങിയട്ട് കൊറച്ച് വര്‍ഷോയെങ്കിലും ഇപ്പഴാണ് വായിക്കണത്. കൊച്ചിട കതേണ് ഇതെന്ന് ഞാനറിഞ്ഞിര്ന്നില്ല. ലന്തന്‍ബത്തേരീന്ന് കേട്ടപ്പ തോന്ന്യത് 'ലണ്ടന്‍' ബത്തേരീന്ന് ഭാവനേലാ ശെരിക്ക്വാ ഒര് സലം കാണുവെന്നും അതിന ആള്ക്കാര് 'ലന്തന്‍'ബത്തേരീന്ന് വിളിക്കണതുവായിരിക്കും എന്നാണ്. പക്ഷെ വായിച്ചപ്പഴല്ലെ മനസ്സിലായത് ഈ ലന്തന്‍ബത്തേരീന്ന് പറയണത് ബോള്‍ഗാട്ടിനേണ്ന്ന്! മാദവനാണ് ശരിക്കും കൊച്ചിക്കാരന്. ചെറ്പ്പം മൊതലേള്ള കൊച്ചിട ഓര്‍മ്മകള്‍ നഷ്ടപ്പെടാതെ മനസ്സീക്കൊണ്ട്നടന്ന്. കൊച്ചിന ഇത്രേം ഹൃദയത്തിന്റട്ത്ത് വെച്ചേക്കണ വേറ എഴ്ത്ത്കാര്ണ്ടാ? എനിക്കറിയില്ല. കൊച്ചീല നസ്രാണികള്ട ബാഷ അതേപോല പകര്‍ത്തീട്ട്ണ്ട്. ഇതിന്മുമ്പ് ഇങ്ങന കണ്ടട്ട്ള്ളത് കാലിദിന്റ ഒരേ ദേശക്കാരായ ഞങ്ങളില്‍ മാത്രോണ്. പക്ഷെ അത് കൊച്ചീല മട്ടാഞ്ചേരീലും ഫോര്‍ട്ട്കൊച്ചീലുവുള്ള കാക്കാമാര്ട ബാഷേണ്. രണ്ടും എന്റ ബാഷേണ്. ഫോര്‍ട്ട്കൊച്ചീല് മട്ടാഞ്ചേരിട അതിരിനോടട്ത്തുള്ള കാക്കാമാര്ട പ്രദേശോയ കുന്നുമ്പ്രത്ത് ജനിച്ച് പിന്ന നസ്രാണികള്ട സലോയ പട്ടാളത്തേക്ക് പറിച്ച്നടപ്പെട്ട എനിക്ക് രണ്ട് ബാഷേം കിട്ടി. അതവാ, രണ്ടും നേരേചൊവ്വേ കിട്ടീല. പകരം രണ്ടിന്റേം കൂടിക്കൊഴഞ്ഞ ഒര് മൂന്നാം ബാഷ കിട്ടി. അല്ല, അതും ശരിയല്ല. ആ മൂന്നാം ബാഷ മാദവന്റെ തലമൊറട സമയത്താണ്. ഞാ ന് അത്കഴിഞ്ഞ്ള്ള തലമൊറേല്ലെ? അപ്പ അതിന്റ മാറ്റോണ്ട്. അദായത് ഒര് നാലാം ബാഷേണ് ഇപ്പ എന്റ കയ്യില്ള്ളത്.
എന്നെസ്സ് മാദവന്‍ പറയണ കാലത്ത് ഞാന്‍ ജീവിച്ചട്ടില്ല. എന്നട്ടും മാദവന്‍ ചെറ്പ്പത്തീ കണ്ടട്ട്ള്ള കാര്യങ്ങള്ം കാഴ്ചകളുവെക്ക ഞാനും കണ്ടട്ടുള്ളത് പോലെ തോന്നിപ്പോണ് വായിക്കുമ്പ. ഒര് തലമൊറക്ക് ശേഷോള്ള കാര്യങ്ങളാണ് എനിക്കറിയണത്, എന്നട്ടും. പിന്ന, മെഹ്ബൂബിന ഞാനും കണ്ടട്ട്ണ്ട്. തറവാട്ടിലെപ്പഴും വരുവായിര്ന്ന്. എന്ന രസിപ്പിക്കാന്‍ വേണ്ടി തലയാട്ടിച്ചിരിച്ച്കൊണ്ട് നയാപൈസയില്ലാ, കൈയ്യിലൊര് നയാപൈസയില്ലാ എന്ന പാട്ട് പാടിയ ആ രൂപം എനിക്കോര്‍മ്മ്ണ്ട്. എല്ല്ംതോലുവായ ഒരു ജുബ്ബാകാരന്റ രൂപോണ് മനസ്സില്‍. പക്ഷെ അന്നൊന്നും എനിക്കറിയാമ്പാടില്ലായിര്ന്ന് അത് നാടറിയണ പാട്ട്കാരന്‍മെഹബൂബാണ്ന്ന്. മെഹ്ബൂബ് മരിച്ച് കൊറേ വര്‍ഷോം കഴിഞ്ഞട്ട് ഉമ്മ പറഞ്ഞപ്പഴാണ് ഞാനറിയണത് അത് മെഹ്ബൂബായിര്ന്ന്ന്ന്.
ഈ ബുക്കീക്കൂടി എനിക്കെന്റ ഒര് സംശയത്തിന്റ മറ്വടി കിട്ടീന്നാണ് തോന്നണത്. ഫോര്‍ട്ട്കൊച്ചീല ആംഗ്ലോ-ഇന്ത്യക്കാര്‍ പോര്‍ട്ട്ഗീസ് പാരമ്പര്യക്കാരായട്ടും അവര ആംഗ്ലോ എന്ന് വിളികണതെന്ത്വൊണ്ടാണ്ന്നായിര്ന്ന് എന്റ കൊറേക്കാലോയട്ടുള്ള സംശയം. പക്ഷെ മാദവന്‍ പറയണത് സത്യോണെങ്കി ബ്രിട്ടീഷ്കാര്ട ഉത്തരവായിര്ന്ന് യൂറോപ്പ് പാരമ്പര്യുള്ള എല്ലാരും-- അത് പോര്‍ട്ട്ഗീസാകട്ടെ (ചൂച്ചി?), ഡച്ച്(ലന്തന്‍)ആകട്ടെ, ഫ്രഞ്ച്(പറങ്കി)ആകട്ടെ, ഇംഗ്ലീശാകട്ടെ-- ഇനിമുതല്‍ ആംഗ്ലോ ഇന്ത്യക്കാരെന്നേ അറിയപ്പെടൊള്ളൂന്ന്. പക്ഷെ ഈ ബുക്ക് വായിച്ചട്ടും മാറാത്ത വേറൊര് സംശ്യുണ്ട്: യൂറോപ്പ്കാര് നമ്മട കുര്വൊളകും മറ്റ്വൊക്ക കൊറേ കൊണ്ടോയ്ന്ന് കേട്ടട്ട്ണ്ട്. പക്ഷെ നമ്മള്‍തന്നെ ദിവസോം എല്ലാ ബക്ഷണത്തിലും കുര്വൊളകും കറയാമ്പുവൊന്നും ഉപയോഗിക്കണില്ല. പിന്ന ഇതുവായി ഒരു ബന്ദോമില്ലാത്ത ബക്ഷണോണ്ടാക്കണ യൂറോപ്പ്കാര്‍ക്ക് എന്തിനായിര്ന്ന് ഇവിടന്ന് ഇത്രേം സുഗന്ദവ്യജ്ഞനങ്ങള്? ഈ ബുക്കിലിതേകാര്യം സൂജിപ്പിക്കണ്ണ്ട്. പക്ഷെ എന്തിനാണ്ന്നുള്ള ഉത്തരമില്ല. ആര്‍ക്കെങ്കിലും അറിയോ?
തീരെ ബന്ദമില്ലന്ന് തോന്നണ കാര്യങ്ങള്‍ തമ്മില്‍ പരസ്പരം ബന്ദിപ്പിക്കേം അത് മനോഹരോയ രീതിയിലവതരിപ്പിക്കേം ചെയ്യണത് ഈ ബുക്കിലുടനീളം കാണ. അതൊര് കഴിവ്തന്നേണ്. ഇതിത്രേം ഭംഗിയാട്ട് റഷ്ദിയല്ലാതെ വേറാരെങ്കിലും ചെയ്തട്ട്ണ്ടാ? അറിയില്ല. ചെല factual ആയിട്ട്ള്ള പെശക്കള് ഈ ബുക്കില്ണ്ട്ന്ന് ചെലര് കണ്ട്പിടിച്ചട്ട്ണ്ട്. ഒരുദാഹരണം ഗുരുകുലത്തില്‍. പക്ഷെ എന്തെക്കെയായാലും ബുക്ക് ആസൊദിക്കാന്‍ അതൊന്നും ഒര് തടസ്സമാകണില്ല. പഴേ കൊച്ചി മുഴ്വനും കൈപിടിച്ച് കൂടനടന്ന് കാണിച്ച്തന്ന മാദവനോട് കൊറച്ചൊന്നും നന്ദിപറഞ്ഞാപ്പോര. ബുദ്ദിജീവികള്ം നോവലിസ്റ്റ്കളും ഗവേശകരും സിനിമാക്കാരും കാണിച്ച് തന്ന കൊച്ചിയല്ല. സാദാരണക്കാരന്റ കണ്ണീക്കൂടീക്കാണണ കൊച്ചി.
രചയിതാവ് : എന്‍. എസ്. മാധവന്
പ്രസാധകര് : ഡി.സി.ബുക്സ്
അവലോകനം : deepdowne

ഈ ബുക്കീക്കൂടി എന്‍. എസ്. മാദവന്‍ എന്ന വല്ലാണ്ട് സന്തോശിപ്പിച്ച്! ഇത് എന്റ നാടിന്റ കതേണ്. എന്റ കതതന്നെ. ഇതെറങ്ങിയട്ട് കൊറച്ച് വര്‍ഷോയെങ്കിലും ഇപ്പഴാണ് വായിക്കണത്. കൊച്ചിട കതേണ് ഇതെന്ന് ഞാനറിഞ്ഞിര്ന്നില്ല. ലന്തന്‍ബത്തേരീന്ന് കേട്ടപ്പ തോന്ന്യത് 'ലണ്ടന്‍' ബത്തേരീന്ന് ഭാവനേലാ ശെരിക്ക്വാ ഒര് സലം കാണുവെന്നും അതിന ആള്ക്കാര് 'ലന്തന്‍'ബത്തേരീന്ന് വിളിക്കണതുവായിരിക്കും എന്നാണ്. പക്ഷെ വായിച്ചപ്പഴല്ലെ മനസ്സിലായത് ഈ ലന്തന്‍ബത്തേരീന്ന് പറയണത് ബോള്‍ഗാട്ടിനേണ്ന്ന്! മാദവനാണ് ശരിക്കും കൊച്ചിക്കാരന്. ചെറ്പ്പം മൊതലേള്ള കൊച്ചിട ഓര്‍മ്മകള്‍ നഷ്ടപ്പെടാതെ മനസ്സീക്കൊണ്ട്നടന്ന്. കൊച്ചിന ഇത്രേം ഹൃദയത്തിന്റട്ത്ത് വെച്ചേക്കണ വേറ എഴ്ത്ത്കാര്ണ്ടാ? എനിക്കറിയില്ല. കൊച്ചീല നസ്രാണികള്ട ബാഷ അതേപോല പകര്‍ത്തീട്ട്ണ്ട്. ഇതിന്മുമ്പ് ഇങ്ങന കണ്ടട്ട്ള്ളത് കാലിദിന്റ ഒരേ ദേശക്കാരായ ഞങ്ങളില്‍ മാത്രോണ്. പക്ഷെ അത് കൊച്ചീല മട്ടാഞ്ചേരീലും ഫോര്‍ട്ട്കൊച്ചീലുവുള്ള കാക്കാമാര്ട ബാഷേണ്. രണ്ടും എന്റ ബാഷേണ്. ഫോര്‍ട്ട്കൊച്ചീല് മട്ടാഞ്ചേരിട അതിരിനോടട്ത്തുള്ള കാക്കാമാര്ട പ്രദേശോയ കുന്നുമ്പ്രത്ത് ജനിച്ച് പിന്ന നസ്രാണികള്ട സലോയ പട്ടാളത്തേക്ക് പറിച്ച്നടപ്പെട്ട എനിക്ക് രണ്ട് ബാഷേം കിട്ടി. അതവാ, രണ്ടും നേരേചൊവ്വേ കിട്ടീല. പകരം രണ്ടിന്റേം കൂടിക്കൊഴഞ്ഞ ഒര് മൂന്നാം ബാഷ കിട്ടി. അല്ല, അതും ശരിയല്ല. ആ മൂന്നാം ബാഷ മാദവന്റെ തലമൊറട സമയത്താണ്. ഞാ ന് അത്കഴിഞ്ഞ്ള്ള തലമൊറേല്ലെ? അപ്പ അതിന്റ മാറ്റോണ്ട്. അദായത് ഒര് നാലാം ബാഷേണ് ഇപ്പ എന്റ കയ്യില്ള്ളത്.
എന്നെസ്സ് മാദവന്‍ പറയണ കാലത്ത് ഞാന്‍ ജീവിച്ചട്ടില്ല. എന്നട്ടും മാദവന്‍ ചെറ്പ്പത്തീ കണ്ടട്ട്ള്ള കാര്യങ്ങള്ം കാഴ്ചകളുവെക്ക ഞാനും കണ്ടട്ടുള്ളത് പോലെ തോന്നിപ്പോണ് വായിക്കുമ്പ. ഒര് തലമൊറക്ക് ശേഷോള്ള കാര്യങ്ങളാണ് എനിക്കറിയണത്, എന്നട്ടും. പിന്ന, മെഹ്ബൂബിന ഞാനും കണ്ടട്ട്ണ്ട്. തറവാട്ടിലെപ്പഴും വരുവായിര്ന്ന്. എന്ന രസിപ്പിക്കാന്‍ വേണ്ടി തലയാട്ടിച്ചിരിച്ച്കൊണ്ട് നയാപൈസയില്ലാ, കൈയ്യിലൊര് നയാപൈസയില്ലാ എന്ന പാട്ട് പാടിയ ആ രൂപം എനിക്കോര്‍മ്മ്ണ്ട്. എല്ല്ംതോലുവായ ഒരു ജുബ്ബാകാരന്റ രൂപോണ് മനസ്സില്‍. പക്ഷെ അന്നൊന്നും എനിക്കറിയാമ്പാടില്ലായിര്ന്ന് അത് നാടറിയണ പാട്ട്കാരന്‍മെഹബൂബാണ്ന്ന്. മെഹ്ബൂബ് മരിച്ച് കൊറേ വര്‍ഷോം കഴിഞ്ഞട്ട് ഉമ്മ പറഞ്ഞപ്പഴാണ് ഞാനറിയണത് അത് മെഹ്ബൂബായിര്ന്ന്ന്ന്.
ഈ ബുക്കീക്കൂടി എനിക്കെന്റ ഒര് സംശയത്തിന്റ മറ്വടി കിട്ടീന്നാണ് തോന്നണത്. ഫോര്‍ട്ട്കൊച്ചീല ആംഗ്ലോ-ഇന്ത്യക്കാര്‍ പോര്‍ട്ട്ഗീസ് പാരമ്പര്യക്കാരായട്ടും അവര ആംഗ്ലോ എന്ന് വിളികണതെന്ത്വൊണ്ടാണ്ന്നായിര്ന്ന് എന്റ കൊറേക്കാലോയട്ടുള്ള സംശയം. പക്ഷെ മാദവന്‍ പറയണത് സത്യോണെങ്കി ബ്രിട്ടീഷ്കാര്ട ഉത്തരവായിര്ന്ന് യൂറോപ്പ് പാരമ്പര്യുള്ള എല്ലാരും-- അത് പോര്‍ട്ട്ഗീസാകട്ടെ (ചൂച്ചി?), ഡച്ച്(ലന്തന്‍)ആകട്ടെ, ഫ്രഞ്ച്(പറങ്കി)ആകട്ടെ, ഇംഗ്ലീശാകട്ടെ-- ഇനിമുതല്‍ ആംഗ്ലോ ഇന്ത്യക്കാരെന്നേ അറിയപ്പെടൊള്ളൂന്ന്. പക്ഷെ ഈ ബുക്ക് വായിച്ചട്ടും മാറാത്ത വേറൊര് സംശ്യുണ്ട്: യൂറോപ്പ്കാര് നമ്മട കുര്വൊളകും മറ്റ്വൊക്ക കൊറേ കൊണ്ടോയ്ന്ന് കേട്ടട്ട്ണ്ട്. പക്ഷെ നമ്മള്‍തന്നെ ദിവസോം എല്ലാ ബക്ഷണത്തിലും കുര്വൊളകും കറയാമ്പുവൊന്നും ഉപയോഗിക്കണില്ല. പിന്ന ഇതുവായി ഒരു ബന്ദോമില്ലാത്ത ബക്ഷണോണ്ടാക്കണ യൂറോപ്പ്കാര്‍ക്ക് എന്തിനായിര്ന്ന് ഇവിടന്ന് ഇത്രേം സുഗന്ദവ്യജ്ഞനങ്ങള്? ഈ ബുക്കിലിതേകാര്യം സൂജിപ്പിക്കണ്ണ്ട്. പക്ഷെ എന്തിനാണ്ന്നുള്ള ഉത്തരമില്ല. ആര്‍ക്കെങ്കിലും അറിയോ?
തീരെ ബന്ദമില്ലന്ന് തോന്നണ കാര്യങ്ങള്‍ തമ്മില്‍ പരസ്പരം ബന്ദിപ്പിക്കേം അത് മനോഹരോയ രീതിയിലവതരിപ്പിക്കേം ചെയ്യണത് ഈ ബുക്കിലുടനീളം കാണ. അതൊര് കഴിവ്തന്നേണ്. ഇതിത്രേം ഭംഗിയാട്ട് റഷ്ദിയല്ലാതെ വേറാരെങ്കിലും ചെയ്തട്ട്ണ്ടാ? അറിയില്ല. ചെല factual ആയിട്ട്ള്ള പെശക്കള് ഈ ബുക്കില്ണ്ട്ന്ന് ചെലര് കണ്ട്പിടിച്ചട്ട്ണ്ട്. ഒരുദാഹരണം ഗുരുകുലത്തില്‍. പക്ഷെ എന്തെക്കെയായാലും ബുക്ക് ആസൊദിക്കാന്‍ അതൊന്നും ഒര് തടസ്സമാകണില്ല. പഴേ കൊച്ചി മുഴ്വനും കൈപിടിച്ച് കൂടനടന്ന് കാണിച്ച്തന്ന മാദവനോട് കൊറച്ചൊന്നും നന്ദിപറഞ്ഞാപ്പോര. ബുദ്ദിജീവികള്ം നോവലിസ്റ്റ്കളും ഗവേശകരും സിനിമാക്കാരും കാണിച്ച് തന്ന കൊച്ചിയല്ല. സാദാരണക്കാരന്റ കണ്ണീക്കൂടീക്കാണണ കൊച്ചി.
Tuesday, August 16, 2011
ഒരു നഗരപ്രണയ കാവ്യം
പുസ്തകം : ഒരു നഗരപ്രണയ കാവ്യം
രചയിതാവ് : കുഴൂര്‍ വിത്സന്
പ്രസാധനം :പാപ്പിറസ് ബുക്സ്
അവലോകനം : ഡോ. എം. ബി. മനോജ്
ആര് ആദ്യം മരിച്ചുവൊ, മരിക്കാത്തയാളെ ആര് നോക്കുമെന്ന്, അല്ല, ആരെല്ലാം നോക്കുമെന്ന് സങ്കടപ്പെടുന്നുണ്ട് മറ്റെ ആള്. നോക്കുക, എന്നതിന് ജീവിതം നല്‍കുക എന്നൊ, സ്നേഹപൂര്‍വ്വം നോക്കുക എന്നൊ, നോക്കിക്കോ, നിന്നെയെടുത്തോളാം എന്നോ വിവക്ഷയുണ്ടാകാം. ആത്മനിന്ദ തോന്നാത്ത അത്രയ്ക്ക് ജീര്‍ണ്ണിച്ച വ്യവസ്ഥിതിയിലാണ് ഇന്ന് ഒരു ഇന്ത്യക്കാരന്റെ ബോധം ജീവിക്കുന്നത് എന്ന് ഈ പുസ്തകത്തിലെ പ്രണയചര്ച്ചയിലൊരിടത്ത് ടി.പി. അനില്‍കുമാര്‍ വിലയിരുത്തുന്നുണ്ട്. പ്രണയത്തെക്കുറിച്ചുളള ചില ചോദ്യങ്ങളും ഉത്തരങ്ങളുമാവുന്നുണ്ട് ആ ചര്‍ച്ച.
'തീരെ ഭംഗിയില്ലാത്ത ഒരു സത്യമാണ് എനിക്ക് പ്രണയം എന്ന് കുഴൂര്‍ വിത്സന്.' ഒരാളില്‍ ശരിക്കും എത്ര ഒരാളുണ്ട് എന്ന കുഴിഞ്ഞ/തുറന്ന നോട്ടത്തിലേക്ക് കൂഴൂര്‍ പ്രവേശിക്കുന്നുണ്ട്. പൊയ്ത്തും കടവിന്റെ രസകരമായ ഒരു ചോദ്യം ഇങ്ങനെയാണ്. എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യര്‍ത്ഥിയായ താങ്കളുടെ മകള്‍, തെരുവില്‍ കഞ്ചാവ് വിറ്റുനടക്കുന്ന ഒരുത്തനോട് അവള്‍ക്ക് മുടിഞ്ഞ പ്രേമം. താങ്കളുടെ പ്രണയ സങ്കല്പ കവിതകള്‍ അപ്പോള്‍ താങ്കള്‍ക്ക് ഒരു ഭാരമൊ, ബാധ്യതയൊ ആകുമൊ?
ആയേക്കും എന്നാണ് ലോകത്തിന്റെ പ്രണയമാപിനി/മാര്‍ക്കറ്റ് സംസരിച്ചുട്ടുളളത്/സംവേദിച്ചിട്ടുളളത്. അത് ഉദാത്ത പ്രണയമായിരുന്നില്ല എന്നൊക്കെ വ്യാഖ്യാനമുണ്ടായേക്കാം. പതിനേഴാം വയസ്സില്‍, പ്രണയിച്ച്, കാമുകനോടൊപ്പം ഇറങ്ങിത്തിരിച്ച് അതിലൂടെ ലഭിച്ച ഫലത്തെ/കുഞ്ഞിനെ, സംശയത്തോടെ നോക്കുന്ന, കൊല്ലാന്‍ ശ്രമിക്കുന്ന കാമുകന്/ഭര്‍ത്താവ്/പിതാവ്/പുരുഷന്, അവന്റെ ബോധത്തെ തോല്പിക്കാനാവാതെ, അമ്മത്തൊട്ടിലില്‍ നിക്ഷേപിച്ച്, കാമുകിയില്‍ നിന്ന് ഭാര്യയില്‍ നിന്ന്, മാതാവിലേക്ക് ഇറങ്ങി സഞ്ചരിക്കുന്ന മനുഷ്യജീവിതങ്ങളുടെ ലോകമാണ് നമുക്ക് മുന്നിലുളളത്.
വീണ്ടും ചര്‍ച്ചയിലേക്ക് വരാം. പൊയ്ത്തുംകടവ് കാണുന്നതുപോലെ പ്രണയം ഒരേസമയം പ്രണയമില്ലായ്മകൂടിയായിത്തീരുന്നുണ്ട്. പ്രണയത്തിനുവേണ്ടി താങ്കള്‍ ഏതറ്റംവരെ പോകും (സാരിയുടെ അറ്റമല്ല ഉദ്ദേശിക്കുന്നത്) എന്ന പരിഹാസം കൊണ്ട് ആദ്യത്തെ ചോദ്യത്തെ ഖണ്ഡിക്കുന്നുണ്ട്. പ്രണയിക്കപ്പെടുന്ന ആള്‍ക്ക് അത് താങ്ങാന്‍ കെല്പില്ലാതെയായാല് എന്തുചെയ്യും? ഈ ചോദ്യങ്ങള്‍ക്കുളള കൂഴൂരിന്റെ ഉത്തരം മറ്റൊരു ചോദ്യത്തിനുളള മറുപടിയിലാണ് പ്രവചനപ്പെടുന്നത്. അതിങ്ങനെയാണ്. 'പട്ടുപോയാലും ഓര്‍മ്മയുടെ വേരുകള്‍ ആഴത്തില്‍ സൂക്ഷിക്കുന്ന മരമോ, കഴുത്തറക്കുമ്പോഴും കാരുണ്യത്തോടെ വെട്ടുകാരന്റെ കണ്ണുകളിലേക്ക് നോക്കുന്ന മൃഗമോ ആണല്ലൊ എന്റെ പ്രണയം.' ടി. പി അനില്‍കുമാര്‍ അതിനെ ഇങ്ങനെപറയുന്നു. അപ്രതീക്ഷിതമായ കടലാക്രമണങ്ങളുടേതാവുന്നു പ്രണയം എന്നതാണത്. അതുകൊണ്ടു തന്നെ അതിന്റെ തുടര്‍ച്ചയൊ, അറ്റമൊ, കെല്പൊ, കെല്പില്ലായ്മയൊ, യാദൃശ്ചികത കൊണ്ടും അപ്രത്യക്ഷതകള്കൊണ്ടും ചിത്രത്തുന്നലുകള്‍ പൂര്‍ത്തിയാക്കുന്ന അനുനിമിഷങ്ങളായിത്തീരുക മാത്രമാണ് ചെയ്യുന്നത്.
പ്രണയം ഇങ്ങനെ ജീര്‍ണ്ണ സമൂഹത്തിന്റെ മേല്‍ തിരിച്ചറിവിന്റെ പരാജയമായും പരാജയങ്ങളുടെ ദൈനംദിന ജീവിതങ്ങള്‍ക്കുമേല്‍ അപ്രതീക്ഷിതവും കാരുണ്യം നിറഞ്ഞതുമായ മൃഗങ്ങളായി സ്വയം ഏറ്റുവാങ്ങുന്ന കഠാരകളായും അവ്യവസ്ഥിതമാകുന്നു. ഇങ്ങനെ അസ്ഥിരമാകുന്ന ചില സമയങ്ങളെ, ഇടങ്ങളെ, കാണുകയൊ, കാണാതിരിക്കുകയൊ, ഓര്ക്കുകയൊ, മറക്കുകയൊ, പകര്ത്തുകയൊ, മായിക്കുകയൊ ചെയ്യുന്നു കുഴൂരിന്റെ കവിത.
ഒന്നോ രണ്ടോ മണിക്കൂറുകളേക്കാള്‍ എത്രയോ ദീര്‍ഘമായിരുന്നു ഒരു ജന്മത്തിന് അപ്പുറത്തു നിന്നുളള യാത്ര അല്ലെങ്കില്‍ മടക്കം. വളര്‍ന്ന മരം/പഴങ്ങള്‍/കാക്കകള്‍/തേനീച്ചകള്‍/ഉറുമ്പുകള്‍/പഴുതാര/കാറ്റ്/മഴ/വെയില്/പഴത്തിന്റെ രുചി/കൊമ്പ്/കുട്ടികള്‍ക്ക് കയ്യെത്താത്ത ഉയരം/കരാറുകാര്‍/മരംവെട്ടുകാര്‍/ഉളി/കീറിയെടുത്ത തടികള്‍/വെലങ്ങനെ വച്ച് നെഞ്ചത്ത് തറയ്ക്കുന്ന ആണി/പതുക്കെ/പരിവര്‍ത്തനപ്പെട്ട ഉടലുകള്‍/വാതിലായി/കസേരയായി/കിടക്കയായി മുകളിലേയ്ക്കുവളര്ന്നു എന്നു കരുതുന്ന ജീവിതത്തിനു താഴെ ഇത്തിരി പ്രണയത്തിനായി കാത്തിരിക്കുന്ന/കുറച്ചു മണിക്കൂറുകള്‍, സ്വയം വളഞ്ഞ്/വലിഞ്ഞ്/കുനിഞ്ഞ്/കാത്തിരിക്കുന്ന മണിക്കൂറുകള്‍. 'ഒരു മരത്തിനുതാഴെ' എന്നതിനെ ഒരു ജീവിതത്തിനു താഴെ എന്നുവേണമെങ്കിലെഴുതാം. കാത്തിരുന്നു എന്നതിനെ ജീവിച്ചുതീര്‍ത്തു എന്നു വേണമെങ്കിലെഴുതാം.
ഓരോ കവിതയുടേയും ചുവട്ടില്‍ അതിന്റെ തലക്കെട്ടുകള്‍ വീണുകിടക്കുന്നു. ദീര്‍ഘമായി പ്രത്യക്ഷപ്പെടുന്ന പുതിയ തലക്കെട്ടുകള്‍ എഴുതിത്തീര്‍ത്ത ഓരോ കവിതകള്‍ക്കും മേല്‍ തിരിഞ്ഞുസംസാരിക്കുന്ന കമന്റുകളായിത്തീരുന്നുണ്ട്. വിപരീതാഖ്യാനങ്ങള്, വിപരീതോക്തികള്‍, പൂര്‍ത്തീകരിക്കുമ്പോള്‍ എതിര്ദ്രുവങ്ങളുമായി കൂട്ടിയിടിക്കുന്ന ചെംക്രമണം, സ്വയം പരിഹസിക്കുന്ന മറുപക്ഷം, മറുപക്ഷത്തെ സ്വയം നിരാകരിക്കുന്ന പരിഹാസം, വിപരീതതയുക്തി എന്നിങ്ങനെയൊക്കെവിളിക്കാവുന്ന രചനാപദ്ധതിയുടെ തുടര്‍ച്ച കവിതകളിലുടനീളം പരസ്പര ബന്ധിതമായി കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നുണ്ട്. പ്രണയത്തില്‍ നിന്നുളള വിടുതലൊ, ഉത്തരമൊ, ന്യായീകരണമൊ, തിരിച്ചറിവുകളൊ, സ്വയം താക്കീതുകളൊ, മുന്നറിയിപ്പുകളൊ, ഭാരമിറക്കിവയ്ക്കലുകളൊ ഒക്കെയായി ഇത് കവിതയെ/പ്രണയത്തെ ബാലന്സുചെയ്യുന്നുണ്ടാവാം (പൊയ്ത്തും കടവിന്റെ ചോദ്യ/നിരീക്ഷണം പോലെ).
നിമിഷംപോലും
നീളാത്ത ഒരുമ്മ നല്കി
കര എപ്പോഴും തിരിച്ചയക്കും (എഴുത്ത്)
എന്നതിന്റെ തുടര്‍ച്ചയായിക്കൊണ്ട്,
ഇതിനെല്ലാമിടയില്‍
മുളച്ച
പച്ചപ്പുകള്‍ കരിയുമോ (മൗലികത)
എന്ന് പ്രണയം വ്യാകുലമാകുന്നുണ്ട്. ഒരു വന്‍ തിരമാലയായിക്കൊണ്ട് കരയെ ഏറെനേരം ചുംബിക്കാന്‍, ചുംബനത്താല്‍, പിന്നെ ഒരിക്കലും ഉയര്ന്നെണീക്കാനാവാത്തവിധം കരയെ ചുംബനത്താല്‍ മുക്കിവയ്ക്കാന്‍ തിരയ്ക്ക് കഴിയുമായിരിക്കും/കഴിയുമായിരിക്കുമൊ. നീരാവിയെന്ന കുഞ്ഞുങ്ങള്‍, സൂര്യനെന്ന പ്രാര്‍ത്ഥനാ വസ്തുവിനോട് നനഞ്ഞ മണ്ണിന്റെ ഗന്ധം അറിഞ്ഞ, ചാറ്റല്‍മഴയായി പിറന്നല്ലൊ ഞങ്ങള്‍ എന്ന് ആകാംഷപ്പെടുന്നുണ്ട്. ഇരമ്പുന്ന കടല്‍, ഒരു ബോറടിയായിത്തുടരുമെന്ന് കാഴ്ചപ്പാട് കവിക്കുണ്ട്. ഇരമ്പുന്ന പ്രണയത്തിന്റെ പെയ്ത്തായി മറുബോധം ചമയ്ക്കുന്നുണ്ട്.
പ്രണയത്തിന് ഒരു ഇടം ആവശ്യമാണെന്ന് കവി ആലോചിക്കുന്നുണ്ടാവണം. ഈന്തപ്പനയുടെ ഇടം, വേപ്പുമരത്തിന്റെ ചുവട്, പന്ത്രണ്ടു വര്‍ഷം വീടായിട്ടുപയോഗിച്ച ലാന്‍സര്‍ കാര്‍ തുടങ്ങി പലതും അങ്ങനെ ഇടവും ഇല്ലായ്മയുമായിത്തീരുന്നുണ്ട്. കീറിമുറിക്കപ്പെടുന്നതിന്റെയോ, ആരോ വേവിച്ച് പാകമാക്കുന്നതിന്റെയോ ഉരുക്കി പരുവമാക്കുന്നതിന്റെയോ, മരിക്കാന്‍ ആഗ്രഹിപ്പിക്കുന്നതിന്റെയൊ കാരണങ്ങളും വഴികളും ഇവിടെ ദൃശ്യമാകുന്നു.
നെഞ്ചിടിപ്പാദ്യമായി
ചെണ്ടമേളം പോലെ
കേട്ടവഴികള്
വാഹനമുരള്ച്ചയില്
കേള്‍ക്കാതെ പോയ കരച്ചില്
പാതിരാത്രിയില്‍
പോലീസ് വന്ന് പൊക്കിയാല്‍ പാസ്പോര്‍ട്ട്
കോപ്പിയൊന്ന് കൊടുത്ത് തിരിച്ചെടുക്കേണേ
എന്നെയറിയുന്ന
രീതിയില്‍ പറഞ്ഞു കൊടുക്കണേ (എന്റെ നഗരമേ)
എന്നിങ്ങനെ നഗരം, അതിന്റെ കോശത്തിലെ ഒരണുവിനോടെന്നവണ്ണം വിഘടിപ്പിക്കുകയോ ജീവിപ്പിക്കുകയോ ചെയ്യേണമെന്ന് കവി. സുബോധവും അതിന്റെ പരിസമാപ്തിയില്‍ തിരിച്ചുവന്നടിക്കുന്ന വിരുദ്ധോക്തിയുമായിട്ടാണ് ഇവിടെ കവിത പ്രതിവചിക്കുന്നത്. കുഴൂറിന്റെ കവതികളില് /പ്രണയത്തില്‍ ഇടയ്ക്കിടയ്ക്ക് ഒരു ചുവന്ന ലാന്‍സര്‍ കാര്‍ പ്രവേശിക്കുന്നുണ്ട്.
വാഹനാപകടത്തില്‍ മരിക്കണമെങ്കില്‍
ഇഷ്ടമുള്ള ചുവന്ന ലാന്‍സര്‍ കാര്‍ തന്നെ
വരണമെന്നത് അന്ത്യാഭിലാഷമായാലും
ഏത് കോടതി കേള്‍ക്കാനാണ് (മുറിച്ച് കടക്കല്‍)
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട് (12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്)
പല കഷണങ്ങളായി വീതിച്ചെടുക്കുന്ന റോഡും, റോഡിലൂടെ കടന്നുപോകുന്ന ട്രെയിലര്‍, ഹമ്മര്‍, പാട്ടവണ്ടി തുടങ്ങിയവയും മുറിച്ചു കടക്കുന്നവരെ മുറിച്ചുകടക്കുന്നു. കവിതയും ഇതിനെ മുറിച്ചു കടക്കുന്നു. കോഴി വേപ്പുമരം, ശ്രമകരമായ പ്രണയം വെന്തശരീരം, മയങ്ങാതെ തീരാത്ത നീറ്റല്‍, അല്ലെങ്കില്‍ വേണ്ട ബോറടിക്കും എന്ന ഇടയ്ക്കു കയറിയുള്ള പറച്ചില്, ഇതുവരെയുള്ള വരികളെ / ഭാരതത്തെ, തോളുമാറ്റുകയൊ, കാലിലെ ഭാരത്തെ മറ്റൊന്നിലേയ്ക്കു മാറ്റുകയോ ചെയ്യുന്നു കവി/കവിത.
ഉമ്മ എന്ന ക്വട്ടേഷന്‍ പരസ്യത്തിലേക്ക് ജീവിതത്തെ ഉരുക്കിയൊലിപ്പിക്കുന്നുണ്ട് ചില പ്രണയങ്ങള്‍.
ഒരുമ്മയില്‍ ഉരുകിയൊലിച്ചേപോയ് ജീവിതം
ഒരുമ്മയില്‍ ഒലിച്ച് പോകാത്ത കറകള്‍ (ഇതൊരു പരസ്യവാചകമല്ല). ഒലിച്ചുപോകാത്ത കറ, ഒലിച്ചുപോകുന്ന കറ, ഉരുകിയൊലിച്ചുപോയ് ജീവിതം, ഒലിച്ചു പോവുകയും കറയായി അവശേഷിപ്പിക്കുകയും ചെയ്യുന്നു ഉമ്മകള്‍.
ശരിക്കും എത്രയുണ്ട് നീയെന്ന് / എത്ര നീയുണ്ടെന്ന്/നീ എത്രയുണ്ടെന്ന് പ്രണയബാധിതമായ / ബാധ്യതയായ എതിര്ധ്രുവത്തോടു ചോദിക്കുന്നു. (തലക്കെട്ടുണ്ട്). അതിലൊരു നീ കേട്ടത് ഇങ്ങനെയാണെന്നു തോന്നുന്നു.
കടലേ കടലേയെന്നാഴത്തില്
വിളിക്കുമ്പോള്‍
കടലയെന്നാണോ കേട്ടത് (നീ അതു കണ്ടുവോ)
മറ്റൊരു നീ കേട്ടത് ഇങ്ങനെയാണ്,
ആകാശം ആകാശത്തേക്കാള്‍ നിറഞ്ഞു
ഇപ്പോള്‍ താഴേക്കു ചാടുമോയെന്ന്
നക്ഷത്രങ്ങള്‍ കുതറി
കടല്‍ കടലിനേക്കാള്‍ പരന്നു
കാട് കാടിനെക്കാള്‍ കറുത്തു (12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്)
എന്നാല്‍ ഈ കവിതയുടെ തലക്കെട്ട് / മറുപുറം/ കമന്റ്, ഇങ്ങനെയാണ് 'ഒരുമ്മയൊ അച്ഛായെന്നു വിളിയോ കിട്ടാതെ പോകേണ്ടിവരുമെന്ന അയ്യപ്പന് വരി പകര്‍ത്തുമ്പോള്‍ വായിച്ചവരുടെ കൂട്ടത്തില്‍ നെഞ്ച് പിടഞ്ഞ ഒരാളേയുള്ളൂ' അതിനുമപ്പുറത്ത് / ഇപ്പുറത്ത് നിന്നുകൊണ്ടൊരു നീ ആര്‍ക്കും ആരുമില്ലെന്ന് അലറുന്നു.
നീ/ഞാന്‍ എന്നത് തമാശയായി ചിതറുന്നു.
എനിക്ക് ഞാനെങ്കിലുമുണ്ട്
നിനക്കോ
നിനക്ക് ഞാനെങ്കിലുമുണ്ട്
എനിക്കോ
എനിക്കോ എന്റെ നിന്നെ മാത്രം (ആര്‍ക്കും ആരുമില്ലെന്ന് നീയലറുമ്പോഴും)എനിക്ക് എന്റേതായ രീതിയിലായ / എനിക്കാവശ്യമുളള രീതിയിലായ നിന്നെ മാത്രം.
ഈ രണ്ടുകവിതകളും വായിക്കുമ്പോള്‍ ഒരു സിനിമ ഓര്‍ക്കുന്നു. കിം കി ഡുക്കിന്റെ 'ബാഡ് ഗൈ' എന്ന സിനിമ. ഒരുപാടു ഞാനുകള്, ഒരുപാടു നീയുകള്, പുരുഷപ്രണയം, അതിന്റെ മൃഗീയത, സഞ്ചരിക്കുന്ന ലൈംഗികത്തൊഴിലിനായുളള ശയ്യാഗ്രഹവും കൊണ്ട് (പടുതയിട്ടു മൂടിയ ഒരു പാട്ടലോറി) നഗരത്തിലെവിടെയൊക്കെയൊ പ്രത്യക്ഷമാവുന്ന / അപ്രത്യക്ഷമാവുന്ന നീയും നീയും ഞാനും ഞാനും എന്ന മിത്ത്.
ശവകുടീരം കൊണ്ട് ഒരു പ്രണയസ്മാരകമാകാമെങ്കില് ജീവനുളള ശവം കൊണ്ടിതാ... നിനക്കൊരു പ്രണയസ്മാരകം എന്ന് മറ്റൊരു നീ/ ഞാന്‍. എന്നാല്‍ അതിന്മേല് പരക്കുന്നു അടുത്തപരിഹാസം. അതിങ്ങനെയാണല്ലൊ.
പഞ്ചാരയിട്ട്
കരിച്ചുകളയും
പന്നീ
അവന്റെയൊരു കൈവിരല്‍ (ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ്മഹല്‍)
കൊന്ന് തളളിയശേഷം, തെളിവില്ലാതാക്കുന്ന ഒരു വിദ്യയാണ് പഞ്ചാരയിട്ട് തൂളിയിട്ട് കത്തിച്ചുകളയുന്ന രീതിയെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ലോകത്തിലെ ദുര്ബലവസ്തുക്കളിലൊന്നായ ശരീരത്തെ ഉരുക്കിക്കളയാന്‍, തെളിവുകള്‍ ഉടച്ചുകളയാന് മധുരത്തിനാവുന്നു. മധുരം അങ്ങനെ അതിന്റെ വിപരീത ചംക്രമണത്തില് കൂട്ടിയിടിക്കന്നു. ഇങ്ങനെ സ്വന്തം പാതയില്‍ത്തന്നെ കൂട്ടിയിടിച്ച് തകര്‍ന്നുപോയ ഒരു മനുഷ്യനെ കവി കണ്ടെത്തുന്നുണ്ട്.
ഒരു വശത്ത് ചങ്കുപൊട്ടിപ്പോകും വിധം ആഹ്ളാദം. ആഹ്ളാദം ചങ്കുപൊട്ടിപ്പോകും വിധമാകുന്നു. മറുവശമാകട്ടെ അതേ ആഹ്ളാദത്തെ അമിതഭാരമെന്നവണ്ണം മിഴിച്ചു നോക്കിക്കൊണ്ടിരിക്കുന്ന തെരുവുമനുഷ്യന്. ആ മനുഷ്യന് ചിലകാര്യങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാവണം. അവയെ ഇങ്ങനെ ചുരുക്കിയെഴുതാം.
ഇന്ന് ആരോടും മരിക്കരുതെന്നും
ആരുടെയും പാസ്സ്പോര്‍ട്ട്
നഷ്ടപ്പെടരുതെന്നും
വീട്ടിലുളളയാള്ക്ക്
ശ്വാസംമുട്ടല്‍ വരരുതെന്നും. (ഒരു ദിവസം)
അയാള്‍ കണ്ടിട്ടുളളത്,
ഈന്തപ്പനകളുടെയും
ഒട്ടകങ്ങളുടെയും
മണ്ണുവീടുകളുടെയും ലോകമായിരിക്കാം.
കടല്‍ത്തിരയുടെ
മുരള്‍ച്ചകേട്ട്
ചെവിമുറിഞ്ഞുപോയ / മുറിച്ചുകൊടുത്ത / മുറിച്ചെടുത്ത, കമുകനെയായിരിക്കാം.
നിമിഷംപോലും
നീളാത്ത ഒരുമ്മ നല്കി
കര എപ്പോഴും തിരിച്ചയച്ച, കരയെയാകാം.
പ്രണയം അതിന്റെ ശൃംഗാരലാസ്യങ്ങള്ക്കപ്പുറത്ത്, അയുക്തിയുടെയും ഹിംസയുടെയും ചടുലലോകത്തില് പ്രവേശിക്കുന്നു. കടന്നുപോയ ഏതോകാലത്ത് പരസ്പരം യുദ്ധം ചെയ്ത രാജ്യങ്ങളിലെ സന്തതികള്‍ പ്രണയിതാക്കളായതിന്റെ സൂചനകള്‍ (നടന്നു പോകുന്ന ടീഷര്‍ട്ട് ) പ്രവേശിക്കുന്നു നിറയൊഴിച്ചിട്ടും നിറയൊഴിച്ചിട്ടും ബാക്കിയാവുന്ന രോഷം പക നിറച്ച മനുഷ്യബന്ധങ്ങളില്‍ അവശേഷിക്കുന്നു എന്ന് തിരിച്ചറിയുന്നു. ജീവന് പോയ ശരീരത്തിലേക്ക് വീണ്ടും വീണ്ടും ആയുധം താഴ്ത്തി ആഘോഷിക്കുന്നതിലേക്ക് പ്രവേശിക്കുന്നു പ്രണയം ഹിംസയില്‍ പ്രവേശിക്കുന്നു.
കുഴൂറിന്റെ കവിതയില്‍ പ്രണയം പ്രവേശിക്കുന്നത് ഇതേ ഹിംസയുടെ ആന്തരികഘടകങ്ങളിലെവിടെയൊക്കെയൊ സ്ഫോടാത്മകമാകുന്ന പരിഹാസത്തിന്റെ നിര്‍വചനങ്ങളിലൂടെയാണ്. അപകടത്തില്‍പ്പെടുന്നത് ഭാര്യയൊ, കാമുകിയൊ ഒന്നിച്ചായാല്‍ ആരെ ആദ്യം രക്ഷിക്കും എന്ന ചോയ്സിനു മുന്നില്‍, ആദ്യം കാമുകിയെ ആയിരിക്കും എന്ന ബാഹ്യമായ പരിഹാസത്തിന്റേതും ആന്തരികമായ യാഥാര്ത്ഥ്യത്തിന്റേതുമായ മനുഷ്യജീവീതം.
ഈ പരിഹാസത്തിന് മുന്നില്‍ ഒരു പക്ഷെ പ്രണയം തന്നെ ചിരിച്ചു ചിരിച്ച് വാളുവെച്ചേക്കാം
അനുവാദം ചോദിക്കാതെ
അപ്പിയിടാന്‍ പോയതിന്
എത്ര പാറയില്‍ പണിഞ്ഞാലും
ദൈവം ഭൂമികുലുക്കം കൊണ്ടെങ്കിലും അട്ടിമറിക്കും
ഈ ദൈവത്തിന്റെ ഒരു കാര്യം (ഈ ദൈവത്തിന്റെ ഒരു കാര്യം)
ഇന്നിപ്പോള്‍ ഒരു നേരത്തു
ചെല്ലുമ്പോള്‍ അതാ അവിടെ
സിഗരറ്റുമായി വേറൊരാള് (ഇടം)
ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നതിനെക്കാള്,
ബഹിരാകാശത്തിലേക്ക് പോകുന്നതിനനെക്കാള്, എത്രയോശ്രമകരം,
പ്രണയമേ നിന്നെ ഒരു ദിവസം പോലും കാത്തു സൂക്ഷിക്കുന്നത് (ഒരു കോഴിക്കവിത)
അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെന്ന വ്യാജേന പുറത്തേക്ക് പോയി (12 വര്‍ഷം പഴക്കമുളള ആകാശം കടല്‍ കാട്)
ഞാനാരാണെന്ന് വൈകുന്നേരം
രണ്ടെണ്ണം അടിക്കുമ്പോള്‍
എന്നോടു ചോദിച്ച് മനസ്സിലാക്കണം (ഒരു ദിവസം)
എന്നിങ്ങനെ നീളുന്നുണ്ട് പ്രണയത്തിനുമേലുളള പരിഹാസങ്ങള്‍. കവിതയെയും പ്രണയത്തെയും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നത് ഈ ഐറണിയും അതിന്റെ ചുറ്റുപാടുകളും അവബോധവും, അവ കുഴൂറിന്റെ കവിതകള്‍ക്ക് ശക്തമായ പിന്‍ബലമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.
പ്രണയത്തിന്റെ ആകസ്മികതയെക്കുറിച്ച് ടി.പി അനില്‍ കുമാര്‍ സംസാരിക്കുന്നു. 'പറമ്പിലെ കാട്ടുപയറിന്റെ ചെടിപോലെ, മുറിച്ചു കളഞ്ഞാലും, മുറ്റിത്തഴച്ച് എന്റെ മേലിങ്ങനെ ചുറ്റിപ്പടരല്ലെ എന്ന്, എന്നില്‍ നിന്നും യാചിക്കുന്ന ഒന്ന്' അത് പ്രണയത്തിന്റെ ആകസ്മികതയാകുന്നു. അതിന്റെ ആകസ്മികത/ധാരാളിത്തം പലനിലകളില്‍ രൂപങ്ങളില്‍ അടയാളങ്ങളായിത്തീര്ന്നുകൊണ്ടേയിരിക്കുന്നു എക്കാലവും.
പ്രണയം/പ്രതീക്ഷ,
പ്രണയം/നിരാശ,
പ്രണയം/ജീവിതം,
പ്രണയം/മരണം,
പ്രണയം/ജന്മാന്തരം,
പ്രണയം/രോഗം,
പ്രണയം/കാമം,
പ്രണയം/സമരം,
പ്രണയം/ഭ്രാന്ത്,
പ്രണയം/ഒളിച്ചോട്ടം,
പ്രണയം/ഭക്തി,
പ്രണയം/വരിയുടച്ച ശരീരങ്ങള്‍,
പ്രണയം/ഗ്യാസ് ചേമ്പറിലേക്ക് പോയവര്‍,
പ്രണയം/രണ്ടുപേര്‍ ചുംബിച്ച് മാറ്റിത്തീര്‍ക്കുന്ന ലോകം,
പ്രണയം/തന്തയില്ലാത്ത മക്കള്‍,
പ്രണയം/മാവേലിസ്റ്റോറ്,
പ്രണയം/ഹൈഹീല്‍ഡ് ചെരുപ്പ്,
പ്രണയം/പ്രണയിക്കാന്‍ ഭയന്നോടിയ ലൈംഗീകത്തൊഴിലാളിയുടെ ആത്മകഥയിലെ തൊഴിലാളി,
പ്രണയം/ഐസ്ക്രീം കപ്പ്,
പ്രണയം/സിസ്റ്റര്‍ ജസ്മിയില് സാമീപ്യമാകുന്ന ക്രിസ്തു,
പ്രണയം/മോനേ മനസ്സില്‍ മറ്റൊരു ലഡ്ഡുപൊട്ടി,
പ്രണയം/സുബ്രമണ്യപുരം,
പ്രണയം/ മിസ്സിഡ്കോളുകളടിച്ച് കോളുകളുണ്ടാക്കുന്നവര് ,
പ്രണയം/ആടുമായി രമിക്കുന്ന നജീബ്,
പ്രണയം/ നാരായണഗുരു കൈവിട്ട കാളിയമ്മ,
പ്രണയം/നരകം എഴുതുന്ന കവിത,
പ്രണയം/പരിമിതികള്‍ (തടസ്സങ്ങള്‍)എന്ന് സിദ്ധാര്ത്ഥന് യശോദരയില് കണ്ട രാഹുലന്,
പ്രണയം/പെലയ പൂ... മോനെയോ നിനക്കു കിട്ടിയുള്ളൊ,
പ്രണയം/ക്വട്ടേഷന്‍ സംഘത്തിന്റെ ടൂള്‍സ്,
പ്രണയം/ രാജ്യങ്ങള്‍ വലിച്ചു കെട്ടിയ അതിര്‍ത്തി കമ്പിവേലികളില്‍ പുണര്‍ന്നു പടരുന്ന പ്രണയിനികളുടെ രക്തം.
രചയിതാവ് : കുഴൂര്‍ വിത്സന്
പ്രസാധനം :പാപ്പിറസ് ബുക്സ്
അവലോകനം : ഡോ. എം. ബി. മനോജ്
ആര് ആദ്യം മരിച്ചുവൊ, മരിക്കാത്തയാളെ ആര് നോക്കുമെന്ന്, അല്ല, ആരെല്ലാം നോക്കുമെന്ന് സങ്കടപ്പെടുന്നുണ്ട് മറ്റെ ആള്. നോക്കുക, എന്നതിന് ജീവിതം നല്‍കുക എന്നൊ, സ്നേഹപൂര്‍വ്വം നോക്കുക എന്നൊ, നോക്കിക്കോ, നിന്നെയെടുത്തോളാം എന്നോ വിവക്ഷയുണ്ടാകാം. ആത്മനിന്ദ തോന്നാത്ത അത്രയ്ക്ക് ജീര്‍ണ്ണിച്ച വ്യവസ്ഥിതിയിലാണ് ഇന്ന് ഒരു ഇന്ത്യക്കാരന്റെ ബോധം ജീവിക്കുന്നത് എന്ന് ഈ പുസ്തകത്തിലെ പ്രണയചര്ച്ചയിലൊരിടത്
'തീരെ ഭംഗിയില്ലാത്ത ഒരു സത്യമാണ് എനിക്ക് പ്രണയം എന്ന് കുഴൂര്‍ വിത്സന്.' ഒരാളില്‍ ശരിക്കും എത്ര ഒരാളുണ്ട് എന്ന കുഴിഞ്ഞ/തുറന്ന നോട്ടത്തിലേക്ക് കൂഴൂര്‍ പ്രവേശിക്കുന്നുണ്ട്. പൊയ്ത്തും കടവിന്റെ രസകരമായ ഒരു ചോദ്യം ഇങ്ങനെയാണ്. എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യര്‍ത്ഥിയായ താങ്കളുടെ മകള്‍, തെരുവില്‍ കഞ്ചാവ് വിറ്റുനടക്കുന്ന ഒരുത്തനോട് അവള്‍ക്ക് മുടിഞ്ഞ പ്രേമം. താങ്കളുടെ പ്രണയ സങ്കല്പ കവിതകള്‍ അപ്പോള്‍ താങ്കള്‍ക്ക് ഒരു ഭാരമൊ, ബാധ്യതയൊ ആകുമൊ?
ആയേക്കും എന്നാണ് ലോകത്തിന്റെ പ്രണയമാപിനി/മാര്‍ക്ക
വീണ്ടും ചര്‍ച്ചയിലേക്ക് വരാം. പൊയ്ത്തുംകടവ് കാണുന്നതുപോലെ പ്രണയം ഒരേസമയം പ്രണയമില്ലായ്മകൂടിയാ
പ്രണയം ഇങ്ങനെ ജീര്‍ണ്ണ സമൂഹത്തിന്റെ മേല്‍ തിരിച്ചറിവിന്റെ പരാജയമായും പരാജയങ്ങളുടെ ദൈനംദിന ജീവിതങ്ങള്‍ക്കുമേല്‍ അപ്രതീക്ഷിതവും കാരുണ്യം നിറഞ്ഞതുമായ മൃഗങ്ങളായി സ്വയം ഏറ്റുവാങ്ങുന്ന കഠാരകളായും അവ്യവസ്ഥിതമാകുന്നു. ഇങ്ങനെ അസ്ഥിരമാകുന്ന ചില സമയങ്ങളെ, ഇടങ്ങളെ, കാണുകയൊ, കാണാതിരിക്കുകയൊ, ഓര്ക്കുകയൊ, മറക്കുകയൊ, പകര്ത്തുകയൊ, മായിക്കുകയൊ ചെയ്യുന്നു കുഴൂരിന്റെ കവിത.
ഒന്നോ രണ്ടോ മണിക്കൂറുകളേക്കാള്‍ എത്രയോ ദീര്‍ഘമായിരുന്നു ഒരു ജന്മത്തിന് അപ്പുറത്തു നിന്നുളള യാത്ര അല്ലെങ്കില്‍ മടക്കം. വളര്‍ന്ന മരം/പഴങ്ങള്‍/കാക്കകള്‍/
ഓരോ കവിതയുടേയും ചുവട്ടില്‍ അതിന്റെ തലക്കെട്ടുകള്‍ വീണുകിടക്കുന്നു. ദീര്‍ഘമായി പ്രത്യക്ഷപ്പെടുന്ന പുതിയ തലക്കെട്ടുകള്‍ എഴുതിത്തീര്‍ത്ത ഓരോ കവിതകള്‍ക്കും മേല്‍ തിരിഞ്ഞുസംസാരിക്കുന്ന കമന്റുകളായിത്തീരുന്നു
നിമിഷംപോലും
നീളാത്ത ഒരുമ്മ നല്കി
കര എപ്പോഴും തിരിച്ചയക്കും (എഴുത്ത്)
എന്നതിന്റെ തുടര്‍ച്ചയായിക്കൊണ്ട്,
ഇതിനെല്ലാമിടയില്‍
മുളച്ച
പച്ചപ്പുകള്‍ കരിയുമോ (മൗലികത)
എന്ന് പ്രണയം വ്യാകുലമാകുന്നുണ്ട്. ഒരു വന്‍ തിരമാലയായിക്കൊണ്ട് കരയെ ഏറെനേരം ചുംബിക്കാന്‍, ചുംബനത്താല്‍, പിന്നെ ഒരിക്കലും ഉയര്ന്നെണീക്കാനാവാത്ത
പ്രണയത്തിന് ഒരു ഇടം ആവശ്യമാണെന്ന് കവി ആലോചിക്കുന്നുണ്ടാവണം. ഈന്തപ്പനയുടെ ഇടം, വേപ്പുമരത്തിന്റെ ചുവട്, പന്ത്രണ്ടു വര്‍ഷം വീടായിട്ടുപയോഗിച്ച ലാന്‍സര്‍ കാര്‍ തുടങ്ങി പലതും അങ്ങനെ ഇടവും ഇല്ലായ്മയുമായിത്തീരു
നെഞ്ചിടിപ്പാദ്യമായി
ചെണ്ടമേളം പോലെ
കേട്ടവഴികള്
വാഹനമുരള്ച്ചയില്
കേള്‍ക്കാതെ പോയ കരച്ചില്
പാതിരാത്രിയില്‍
പോലീസ് വന്ന് പൊക്കിയാല്‍ പാസ്പോര്‍ട്ട്
കോപ്പിയൊന്ന് കൊടുത്ത് തിരിച്ചെടുക്കേണേ
എന്നെയറിയുന്ന
രീതിയില്‍ പറഞ്ഞു കൊടുക്കണേ (എന്റെ നഗരമേ)
എന്നിങ്ങനെ നഗരം, അതിന്റെ കോശത്തിലെ ഒരണുവിനോടെന്നവണ്ണം വിഘടിപ്പിക്കുകയോ ജീവിപ്പിക്കുകയോ ചെയ്യേണമെന്ന് കവി. സുബോധവും അതിന്റെ പരിസമാപ്തിയില്‍ തിരിച്ചുവന്നടിക്കുന്ന വിരുദ്ധോക്തിയുമായിട്ടാ
വാഹനാപകടത്തില്‍ മരിക്കണമെങ്കില്‍
ഇഷ്ടമുള്ള ചുവന്ന ലാന്‍സര്‍ കാര്‍ തന്നെ
വരണമെന്നത് അന്ത്യാഭിലാഷമായാലും
ഏത് കോടതി കേള്‍ക്കാനാണ് (മുറിച്ച് കടക്കല്‍)
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട് (12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്)
പല കഷണങ്ങളായി വീതിച്ചെടുക്കുന്ന റോഡും, റോഡിലൂടെ കടന്നുപോകുന്ന ട്രെയിലര്‍, ഹമ്മര്‍, പാട്ടവണ്ടി തുടങ്ങിയവയും മുറിച്ചു കടക്കുന്നവരെ മുറിച്ചുകടക്കുന്നു. കവിതയും ഇതിനെ മുറിച്ചു കടക്കുന്നു. കോഴി വേപ്പുമരം, ശ്രമകരമായ പ്രണയം വെന്തശരീരം, മയങ്ങാതെ തീരാത്ത നീറ്റല്‍, അല്ലെങ്കില്‍ വേണ്ട ബോറടിക്കും എന്ന ഇടയ്ക്കു കയറിയുള്ള പറച്ചില്, ഇതുവരെയുള്ള വരികളെ / ഭാരതത്തെ, തോളുമാറ്റുകയൊ, കാലിലെ ഭാരത്തെ മറ്റൊന്നിലേയ്ക്കു മാറ്റുകയോ ചെയ്യുന്നു കവി/കവിത.
ഉമ്മ എന്ന ക്വട്ടേഷന്‍ പരസ്യത്തിലേക്ക് ജീവിതത്തെ ഉരുക്കിയൊലിപ്പിക്കുന്നു
ഒരുമ്മയില്‍ ഉരുകിയൊലിച്ചേപോയ് ജീവിതം
ഒരുമ്മയില്‍ ഒലിച്ച് പോകാത്ത കറകള്‍ (ഇതൊരു പരസ്യവാചകമല്ല). ഒലിച്ചുപോകാത്ത കറ, ഒലിച്ചുപോകുന്ന കറ, ഉരുകിയൊലിച്ചുപോയ് ജീവിതം, ഒലിച്ചു പോവുകയും കറയായി അവശേഷിപ്പിക്കുകയും ചെയ്യുന്നു ഉമ്മകള്‍.
ശരിക്കും എത്രയുണ്ട് നീയെന്ന് / എത്ര നീയുണ്ടെന്ന്/നീ എത്രയുണ്ടെന്ന് പ്രണയബാധിതമായ / ബാധ്യതയായ എതിര്ധ്രുവത്തോടു ചോദിക്കുന്നു. (തലക്കെട്ടുണ്ട്). അതിലൊരു നീ കേട്ടത് ഇങ്ങനെയാണെന്നു തോന്നുന്നു.
കടലേ കടലേയെന്നാഴത്തില്
വിളിക്കുമ്പോള്‍
കടലയെന്നാണോ കേട്ടത് (നീ അതു കണ്ടുവോ)
മറ്റൊരു നീ കേട്ടത് ഇങ്ങനെയാണ്,
ആകാശം ആകാശത്തേക്കാള്‍ നിറഞ്ഞു
ഇപ്പോള്‍ താഴേക്കു ചാടുമോയെന്ന്
നക്ഷത്രങ്ങള്‍ കുതറി
കടല്‍ കടലിനേക്കാള്‍ പരന്നു
കാട് കാടിനെക്കാള്‍ കറുത്തു (12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്)
എന്നാല്‍ ഈ കവിതയുടെ തലക്കെട്ട് / മറുപുറം/ കമന്റ്, ഇങ്ങനെയാണ് 'ഒരുമ്മയൊ അച്ഛായെന്നു വിളിയോ കിട്ടാതെ പോകേണ്ടിവരുമെന്ന അയ്യപ്പന് വരി പകര്‍ത്തുമ്പോള്‍ വായിച്ചവരുടെ കൂട്ടത്തില്‍ നെഞ്ച് പിടഞ്ഞ ഒരാളേയുള്ളൂ' അതിനുമപ്പുറത്ത് / ഇപ്പുറത്ത് നിന്നുകൊണ്ടൊരു നീ ആര്‍ക്കും ആരുമില്ലെന്ന് അലറുന്നു.
നീ/ഞാന്‍ എന്നത് തമാശയായി ചിതറുന്നു.
എനിക്ക് ഞാനെങ്കിലുമുണ്ട്
നിനക്കോ
നിനക്ക് ഞാനെങ്കിലുമുണ്ട്
എനിക്കോ
എനിക്കോ എന്റെ നിന്നെ മാത്രം (ആര്‍ക്കും ആരുമില്ലെന്ന് നീയലറുമ്പോഴും)എനിക്ക് എന്റേതായ രീതിയിലായ / എനിക്കാവശ്യമുളള രീതിയിലായ നിന്നെ മാത്രം.
ഈ രണ്ടുകവിതകളും വായിക്കുമ്പോള്‍ ഒരു സിനിമ ഓര്‍ക്കുന്നു. കിം കി ഡുക്കിന്റെ 'ബാഡ് ഗൈ' എന്ന സിനിമ. ഒരുപാടു ഞാനുകള്, ഒരുപാടു നീയുകള്, പുരുഷപ്രണയം, അതിന്റെ മൃഗീയത, സഞ്ചരിക്കുന്ന ലൈംഗികത്തൊഴിലിനായുളള ശയ്യാഗ്രഹവും കൊണ്ട് (പടുതയിട്ടു മൂടിയ ഒരു പാട്ടലോറി) നഗരത്തിലെവിടെയൊക്കെയൊ പ്രത്യക്ഷമാവുന്ന / അപ്രത്യക്ഷമാവുന്ന നീയും നീയും ഞാനും ഞാനും എന്ന മിത്ത്.
ശവകുടീരം കൊണ്ട് ഒരു പ്രണയസ്മാരകമാകാമെങ്
പഞ്ചാരയിട്ട്
കരിച്ചുകളയും
പന്നീ
അവന്റെയൊരു കൈവിരല്‍ (ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ്മഹല്‍)
കൊന്ന് തളളിയശേഷം, തെളിവില്ലാതാക്കുന്ന ഒരു വിദ്യയാണ് പഞ്ചാരയിട്ട് തൂളിയിട്ട് കത്തിച്ചുകളയുന്ന രീതിയെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ലോകത്തിലെ ദുര്ബലവസ്തുക്കളിലൊ
ഒരു വശത്ത് ചങ്കുപൊട്ടിപ്പോകും വിധം ആഹ്ളാദം. ആഹ്ളാദം ചങ്കുപൊട്ടിപ്പോകും വിധമാകുന്നു. മറുവശമാകട്ടെ അതേ ആഹ്ളാദത്തെ അമിതഭാരമെന്നവണ്ണം മിഴിച്ചു നോക്കിക്കൊണ്ടിരിക്കുന്ന തെരുവുമനുഷ്യന്. ആ മനുഷ്യന് ചിലകാര്യങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാവണം. അവയെ ഇങ്ങനെ ചുരുക്കിയെഴുതാം.
ഇന്ന് ആരോടും മരിക്കരുതെന്നും
ആരുടെയും പാസ്സ്പോര്‍ട്ട്
നഷ്ടപ്പെടരുതെന്നും
വീട്ടിലുളളയാള്ക്ക്
ശ്വാസംമുട്ടല്‍ വരരുതെന്നും. (ഒരു ദിവസം)
അയാള്‍ കണ്ടിട്ടുളളത്,
ഈന്തപ്പനകളുടെയും
ഒട്ടകങ്ങളുടെയും
മണ്ണുവീടുകളുടെയും ലോകമായിരിക്കാം.
കടല്‍ത്തിരയുടെ
മുരള്‍ച്ചകേട്ട്
ചെവിമുറിഞ്ഞുപോയ / മുറിച്ചുകൊടുത്ത / മുറിച്ചെടുത്ത, കമുകനെയായിരിക്കാം.
നിമിഷംപോലും
നീളാത്ത ഒരുമ്മ നല്കി
കര എപ്പോഴും തിരിച്ചയച്ച, കരയെയാകാം.
പ്രണയം അതിന്റെ ശൃംഗാരലാസ്യങ്ങള്ക്കപ്
കുഴൂറിന്റെ കവിതയില്‍ പ്രണയം പ്രവേശിക്കുന്നത് ഇതേ ഹിംസയുടെ ആന്തരികഘടകങ്ങളിലെവി
ഈ പരിഹാസത്തിന് മുന്നില്‍ ഒരു പക്ഷെ പ്രണയം തന്നെ ചിരിച്ചു ചിരിച്ച് വാളുവെച്ചേക്കാം
അനുവാദം ചോദിക്കാതെ
അപ്പിയിടാന്‍ പോയതിന്
എത്ര പാറയില്‍ പണിഞ്ഞാലും
ദൈവം ഭൂമികുലുക്കം കൊണ്ടെങ്കിലും അട്ടിമറിക്കും
ഈ ദൈവത്തിന്റെ ഒരു കാര്യം (ഈ ദൈവത്തിന്റെ ഒരു കാര്യം)
ഇന്നിപ്പോള്‍ ഒരു നേരത്തു
ചെല്ലുമ്പോള്‍ അതാ അവിടെ
സിഗരറ്റുമായി വേറൊരാള് (ഇടം)
ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നതിനെക്കാള്,
ബഹിരാകാശത്തിലേക്ക് പോകുന്നതിനനെക്കാള്, എത്രയോശ്രമകരം,
പ്രണയമേ നിന്നെ ഒരു ദിവസം പോലും കാത്തു സൂക്ഷിക്കുന്നത് (ഒരു കോഴിക്കവിത)
അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെ
ഞാനാരാണെന്ന് വൈകുന്നേരം
രണ്ടെണ്ണം അടിക്കുമ്പോള്‍
എന്നോടു ചോദിച്ച് മനസ്സിലാക്കണം (ഒരു ദിവസം)
എന്നിങ്ങനെ നീളുന്നുണ്ട് പ്രണയത്തിനുമേലുളള പരിഹാസങ്ങള്‍. കവിതയെയും പ്രണയത്തെയും മുന്നോട്ടുകൊണ്ടുപോകുന്
പ്രണയത്തിന്റെ ആകസ്മികതയെക്കുറിച്ച് ടി.പി അനില്‍ കുമാര്‍ സംസാരിക്കുന്നു. 'പറമ്പിലെ കാട്ടുപയറിന്റെ ചെടിപോലെ, മുറിച്ചു കളഞ്ഞാലും, മുറ്റിത്തഴച്ച് എന്റെ മേലിങ്ങനെ ചുറ്റിപ്പടരല്ലെ എന്ന്, എന്നില്‍ നിന്നും യാചിക്കുന്ന ഒന്ന്' അത് പ്രണയത്തിന്റെ ആകസ്മികതയാകുന്നു. അതിന്റെ ആകസ്മികത/ധാരാളിത്തം പലനിലകളില്‍ രൂപങ്ങളില്‍ അടയാളങ്ങളായിത്തീര്‍ന്നു
പ്രണയം/പ്രതീക്ഷ,
പ്രണയം/നിരാശ,
പ്രണയം/ജീവിതം,
പ്രണയം/മരണം,
പ്രണയം/ജന്മാന്തരം,
പ്രണയം/രോഗം,
പ്രണയം/കാമം,
പ്രണയം/സമരം,
പ്രണയം/ഭ്രാന്ത്,
പ്രണയം/ഒളിച്ചോട്ടം,
പ്രണയം/ഭക്തി,
പ്രണയം/വരിയുടച്ച ശരീരങ്ങള്‍,
പ്രണയം/ഗ്യാസ് ചേമ്പറിലേക്ക് പോയവര്‍,
പ്രണയം/രണ്ടുപേര്‍ ചുംബിച്ച് മാറ്റിത്തീര്‍ക്കുന്ന ലോകം,
പ്രണയം/തന്തയില്ലാത്ത മക്കള്‍,
പ്രണയം/മാവേലിസ്റ്റോറ്
പ്രണയം/ഹൈഹീല്‍ഡ് ചെരുപ്പ്,
പ്രണയം/പ്രണയിക്കാന്‍ ഭയന്നോടിയ ലൈംഗീകത്തൊഴിലാളിയുടെ ആത്മകഥയിലെ തൊഴിലാളി,
പ്രണയം/ഐസ്ക്രീം കപ്പ്,
പ്രണയം/സിസ്റ്റര്‍ ജസ്മിയില് സാമീപ്യമാകുന്ന ക്രിസ്തു,
പ്രണയം/മോനേ മനസ്സില്‍ മറ്റൊരു ലഡ്ഡുപൊട്ടി,
പ്രണയം/സുബ്രമണ്യപുരം
പ്രണയം/ മിസ്സിഡ്കോളുകളടിച്ച് കോളുകളുണ്ടാക്കുന്നവര് ,
പ്രണയം/ആടുമായി രമിക്കുന്ന നജീബ്,
പ്രണയം/ നാരായണഗുരു കൈവിട്ട കാളിയമ്മ,
പ്രണയം/നരകം എഴുതുന്ന കവിത,
പ്രണയം/പരിമിതികള്‍ (തടസ്സങ്ങള്‍)എന്ന് സിദ്ധാര്ത്ഥന് യശോദരയില് കണ്ട രാഹുലന്,
പ്രണയം/പെലയ പൂ... മോനെയോ നിനക്കു കിട്ടിയുള്ളൊ,
പ്രണയം/ക്വട്ടേഷന്‍ സംഘത്തിന്റെ ടൂള്‍സ്,
പ്രണയം/ രാജ്യങ്ങള്‍ വലിച്ചു കെട്ടിയ അതിര്‍ത്തി കമ്പിവേലികളില്‍ പുണര്‍ന്നു പടരുന്ന പ്രണയിനികളുടെ രക്തം.
Saturday, August 13, 2011
പാല്‍പ്പായസം
പുസ്തകം : പാല്‍പ്പായസം
രചയിതാവ് : ഖാദര്‍ പട്ടേപ്പാടം
പ്രസാധനം : എച്ച് & സി ബുക്ക്സ്.
അവലോകനം : മനോരാജ്

കുട്ടികളുടെ മനസ്സ് വ്യക്തമായി വായിക്കാനറിയുന്ന ഒരാള്‍ക്കേ ഒരു മികച്ച ബാലസാഹിത്യ കൃതി ഒരുക്കുവാന്‍ കഴിയൂ. കുഞ്ഞുണ്ണിമാഷിന്റെയും സിപ്പി പള്ളിപ്പുറത്തിന്റെയും മറ്റും കുഞ്ഞു കവിതകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ഫീലിങ് തരുവാന്‍ പാല്‍പ്പായസത്തിലൂടെ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
"നന്നായാല്‍ ഒന്നായി
ഒന്നായാല്‍ നന്നായി
നന്നായി ഒന്നായി
ഒന്നാവുക നന്നാവുക" - കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ ചൊല്ലാനും ഒപ്പം ചിന്തിക്കാന്‍ ഉതകുന്നതും തന്നെ.
ഇതുപോലെതന്നെയാണ് ഇവിടെ പാല്പായസത്തിലെ 'സംഘം' എന്ന കവിത വായിക്കുമ്പോള്‍ മനസ്സില്‍ തോന്നിയത്.
"ഒറ്റയ്ക്കായാല്‍ ഒറ്റയാനാകും
ഒന്നിനും തുണ ഇല്ലാതാകും
കൂട്ടം ചേര്‍ന്നാല്‍ കൂസാതെ പോകാം
കാട്ടുകൊമ്പനും വഴിമാറീടും" - അര്‍ത്ഥവത്തായ, ഈണമുള്ള വരികള്‍.
അതുപോലെതന്നെ അപാരമായ താളബോധവും ഈ സമാഹാരത്തിലെ ചില നുറുങ്ങുകവിതകളില്‍ കണ്ടു. 'യാത്ര' എന്ന കുറുങ്കവിത ഒന്ന് മനസ്സില്‍ ചൊല്ലിനോക്കൂ. ആ താളബോധം നമുക്ക് ശരിക്ക് അനുഭവിച്ചറിയാം.
"വണ്ടികളെന്തൊരു കുണ്ടാമണ്ടികള്‍
റോഡുകള്‍ തിങ്ങിയൊഴുകുന്നു
അരികേ പോവുക. സൂക്ഷ്മം പോവുക
മുന്നിലും പിന്നിലും കണ്ണോടെ..." ശരിക്കും നമ്മുടെ കുട്ടികളോട് നമ്മള് നിത്യവും പറയുന്ന ഇത്തരം കാര്യങ്ങളെ അല്പം താളബോധത്തോടെ പറയുന്നു എന്ന ഒരു തോന്നല്‍ ഉണ്ടായേക്കാം. പക്ഷെ അത് അത്ര നിസ്സാരമല്ല. കുട്ടികളിലേക്ക് അവര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ദൊത്യം തന്നെയാണെന്ന് എനിക്ക് തോന്നുന്നു. അതില്‍ എഴുത്തുകാരന് വിജയിച്ചിട്ടുമുണ്ട്.
ഏതാണ്ട് 86 ഓളം കുറുങ്കവിതകള്‍ അടങ്ങിയ ഈ സമാഹാരം നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് നല്‍ക്കാവുന്ന ഒരു നല്ല സമ്മാനമാണ്. ശരിക്കും ഒരു പാല്‍പ്പായസം! ഒട്ടേറെ മധുരം ഉള്ള പാല്‍പ്പായസം. പല കവിതകളിലും കുഞ്ഞുണ്ണിമാഷിന്റെയും സിപ്പിമാഷിന്റെയും ഒക്കെ സ്വാധീനം ഉള്ളതായി തോന്നി. ചെണ്ട , തത്തോം പിത്തോം എന്നീ കവിതകള്‍ വായിച്ചപ്പോള്‍ സിപ്പിമാഷിന്റെ ചില കവിതകളുടെ സ്വാധീനം തോന്നിയെങ്കിലും കുട്ടികള്‍ക്കായുള്ള കവിതകളുടെ ഒരു ഫോര്‍മാറ്റാണ് അതെന്ന് പിന്നീട് തിരിച്ചറിയാന്‍ കഴിഞ്ഞു. ഒന്ന് പറയാം ഫായിസ, ഫസ്ന, ഫെമിന എന്നീ മൂന്ന് മഹാ വമ്പത്തികള്‍ക്ക് (വീട്ടിലെ കുട്ടികളാവും) സമര്‍പ്പിച്ചുകൊണ്ട് ഖാദര്‍ പട്ടേപ്പാടാവും എച്ച് & സിയും കൂടെ വിളമ്പിത്തരുന്ന ഈ പാല്‍പ്പായസം ശരിക്കും കുഞ്ഞുങ്ങള്‍ക്ക് പാല്‍പ്പായസം തന്നെ. ഖാദര്‍ മാമന് നീട്ടുന്ന കൈയില്‍ മധുരനാരങ്ങയുണ്ട്. പൊളിയല്ല, ഞാനിതു തിന്നു നോക്കി. പുളിയില്ല.കയ്പ്പില്ല. നല്ല മധുരം തന്നെ. ആവോളം ആസ്വദിക്കുക. ആസ്വദിച്ച് വളരുക. പുസ്തകത്തിന്റെ ബാക്ക് കവറില്‍ കവി മുല്ലനേഴി കുട്ടികളോട് പറയുന്നത് സത്യം തന്നെയാണ്. പുസ്തകത്തിന് വേണ്ടി കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എം.ആര്. വിബിനും അകപേജുകളില്‍ കുട്ടികള്‍ക്ക് രസിക്കുന്ന രീതിയില്‍ ഇലുസ്ട്രേറ്റ് ചെയ്തിരിക്കുന്നത് നന്ദകുമാര്‍ പായമ്മേലും അവരുടെ ഭാഗം കുറ്റമറ്റതാക്കിയിട്ടുണ്ട്. തെറ്റുപറയാന്‍ കഴിയാത്ത ലേഔട്ടിങ് & പ്രിന്റിങിലൂടെ എച്ച് & സിയും ഈ വിഭവത്തെ നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു.
നമ്മുടെ ഭാഷയില്‍ ഇത്തരം കവിതകള്‍ വളരെ കുറവേയുള്ളൂ. ആ കുറവ് നികത്താനുള്ള ഏതു ശ്രമവും അഭിനന്ദനാര്‍ഹമാണ്. - മുഖമൊഴിയില്‍ മുല്ലനേഴി മാഷ് പറയുന്നതില്‍ കാമ്പില്ലേ! ഇത്തരം എഴുത്തുകള്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ. അല്ലെങ്കില്‍ ഇത്തരം എഴുത്തുകള്‍ സജീവമായി നടത്തുന്നവര്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ എന്ന് വേണമെങ്കില്‍ തിരുത്തി പറയാം. അങ്ങിനെയുള്ള അവസരത്തില്‍ ഖാദര്‍ പട്ടേപ്പാടവും എച്ച് & സിയും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും ഇദ്ദേഹം ഒരു ബ്ലോഗറാണെന്നത് കൂടുതല്‍ സന്തോഷം തരുന്നു. കാരണം ബ്ലോഗില്‍ ഇത് വരെ ബാലസാഹിത്യം ആരും കൈകാര്യം ചെയ്ത് കണ്ടിട്ടില്ല. ഒരു പക്ഷെ ഖാദര്‍ പട്ടേപ്പാടാവും ഈ പാല്‍പ്പായസവും അതിന് ഒരു നിമിത്തമാവുകയാവും. ഈ പാല്‍പ്പായസം ഒന്ന് നുണച്ച് നോക്കി അതിന്റെ മധുരം നമ്മുടെ കുട്ടികള്‍ക്ക് കൂടെ പകര്‍ന്നു നല്‍ക്കുക. മുത്തശ്ശിമാര്‍ നാടു നീങ്ങിയ , വൃദ്ധസദനങ്ങള്‍ പെരുകി വരുന്ന ഈ കാലത്ത് , ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ നേരമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ഹൈടക് ലോകത്ത് കുഞ്ഞുങ്ങള്‍ക്ക് നല്ക്കാന് കഴിയുന്ന പഴമയുടെ, അറിവിന്റെ, മനോഹരങ്ങളായ ഒരു കൂട്ടം കുറുങ്കവിതകള്‍ ഈ പാല്‍പ്പായസത്തില്‍ ഉണ്ടെന്നത് സന്തോഷകരം തന്നെ.
രചയിതാവ് : ഖാദര്‍ പട്ടേപ്പാടം
പ്രസാധനം : എച്ച് & സി ബുക്ക്സ്.
അവലോകനം : മനോരാജ്

സാഹിത്യത്തില്‍ ഒട്ടേറെ വകഭേദങ്ങളുണ്ട്. കഥ, കവിത, നോവല്‍, നിരൂപണം, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, ലേഖനം, ബാലസാഹിത്യം അങ്ങിനെ അങ്ങിനെ.. ഇതില്‍ അധികമാളുകള്‍ കൈകടത്താന്‍ മടിക്കുന്ന ഒരു മേഖലയാണ് ബാലസാഹിത്യം. ഒരു പക്ഷെ ഏറ്റവും എളുപ്പമെന്ന് നമുക്ക് തോന്നാമെങ്കിലും ഏറ്റവും പ്രയാസകരമാണ് ബാലസാഹിത്യരചനയെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒരു കഥ അല്ലെങ്കില്‍ കവിത അതുമല്ലെങ്കില്‍ യാത്രാവിവരണം എഴുതുമ്പോള്‍ നമുക്ക് സംവേദിക്കാന്‍ കിട്ടുന്ന ചുറ്റുപാടുകളും പ്ലാറ്റ് ഫോമും ഒരിക്കലും ഒരു ബാലസാഹിത്യകാരന്‍ ലഭിക്കുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. ഒരു കഥയില്‍ നമുക്കുണ്ടാകുന്ന ചോദ്യത്തെ കഥയില്‍ ചോദ്യമില്ല എന്നൊരു മറുപടിയുടെ മുഖംമൂടിയിട്ട് നമുക്ക് രക്ഷപ്പെടാം. പക്ഷെ ബാലസാഹിത്യം എന്നത് നിഷ്കളങ്കരായ ഒരു കൂട്ടം കുഞ്ഞുങ്ങള്‍ക്കായുള്ളതാകയാല്‍ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യശരങ്ങള്‍ പ്രതീക്ഷിച്ചിട്ടാവണം അത് എഴുത്തുകാരന് നിര്‍വഹിക്കേണ്ടി വരിക. ഒരു പരിധിവരെ കഥക്കോ കവിതക്കോ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഹോം വര്‍ക്ക് ബാലസാഹിത്യത്തിന് വേണ്ടിവരുന്നത് കൊണ്ടാവും കൂടുതല്‍ പേര് ആ ഒരു മേഖലയില്‍ ഒരു ശ്രമം നടത്താന്‍ തുനിയാത്തത് എന്ന് തോന്നുന്നു. പറഞ്ഞു വന്നത് ഈയിടെ വായിച്ച ബ്ലോഗര്‍ കൂടിയായ ഖാദര്‍ പട്ടേപ്പാടത്തിന്റെ പാല്‍പ്പായസം എന്ന കുറുങ്കവിതകളേ കുറിച്ചാണ്.
കുട്ടികളുടെ മനസ്സ് വ്യക്തമായി വായിക്കാനറിയുന്ന ഒരാള്‍ക്കേ ഒരു മികച്ച ബാലസാഹിത്യ കൃതി ഒരുക്കുവാന്‍ കഴിയൂ. കുഞ്ഞുണ്ണിമാഷിന്റെയും സിപ്പി പള്ളിപ്പുറത്തിന്റെയും മറ്റും കുഞ്ഞു കവിതകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ഫീലിങ് തരുവാന്‍ പാല്‍പ്പായസത്തിലൂടെ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
"നന്നായാല്‍ ഒന്നായി
ഒന്നായാല്‍ നന്നായി
നന്നായി ഒന്നായി
ഒന്നാവുക നന്നാവുക" - കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ ചൊല്ലാനും ഒപ്പം ചിന്തിക്കാന്‍ ഉതകുന്നതും തന്നെ.
ഇതുപോലെതന്നെയാണ് ഇവിടെ പാല്പായസത്തിലെ 'സംഘം' എന്ന കവിത വായിക്കുമ്പോള്‍ മനസ്സില്‍ തോന്നിയത്.
"ഒറ്റയ്ക്കായാല്‍ ഒറ്റയാനാകും
ഒന്നിനും തുണ ഇല്ലാതാകും
കൂട്ടം ചേര്‍ന്നാല്‍ കൂസാതെ പോകാം
കാട്ടുകൊമ്പനും വഴിമാറീടും" - അര്‍ത്ഥവത്തായ, ഈണമുള്ള വരികള്‍.
അതുപോലെതന്നെ അപാരമായ താളബോധവും ഈ സമാഹാരത്തിലെ ചില നുറുങ്ങുകവിതകളില്‍ കണ്ടു. 'യാത്ര' എന്ന കുറുങ്കവിത ഒന്ന് മനസ്സില്‍ ചൊല്ലിനോക്കൂ. ആ താളബോധം നമുക്ക് ശരിക്ക് അനുഭവിച്ചറിയാം.
"വണ്ടികളെന്തൊരു കുണ്ടാമണ്ടികള്‍
റോഡുകള്‍ തിങ്ങിയൊഴുകുന്നു
അരികേ പോവുക. സൂക്ഷ്മം പോവുക
മുന്നിലും പിന്നിലും കണ്ണോടെ..." ശരിക്കും നമ്മുടെ കുട്ടികളോട് നമ്മള് നിത്യവും പറയുന്ന ഇത്തരം കാര്യങ്ങളെ അല്പം താളബോധത്തോടെ പറയുന്നു എന്ന ഒരു തോന്നല്‍ ഉണ്ടായേക്കാം. പക്ഷെ അത് അത്ര നിസ്സാരമല്ല. കുട്ടികളിലേക്ക് അവര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ദൊത്യം തന്നെയാണെന്ന് എനിക്ക് തോന്നുന്നു. അതില്‍ എഴുത്തുകാരന് വിജയിച്ചിട്ടുമുണ്ട്.
ഏതാണ്ട് 86 ഓളം കുറുങ്കവിതകള്‍ അടങ്ങിയ ഈ സമാഹാരം നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് നല്‍ക്കാവുന്ന ഒരു നല്ല സമ്മാനമാണ്. ശരിക്കും ഒരു പാല്‍പ്പായസം! ഒട്ടേറെ മധുരം ഉള്ള പാല്‍പ്പായസം. പല കവിതകളിലും കുഞ്ഞുണ്ണിമാഷിന്റെയും സിപ്പിമാഷിന്റെയും ഒക്കെ സ്വാധീനം ഉള്ളതായി തോന്നി. ചെണ്ട , തത്തോം പിത്തോം എന്നീ കവിതകള്‍ വായിച്ചപ്പോള്‍ സിപ്പിമാഷിന്റെ ചില കവിതകളുടെ സ്വാധീനം തോന്നിയെങ്കിലും കുട്ടികള്‍ക്കായുള്ള കവിതകളുടെ ഒരു ഫോര്‍മാറ്റാണ് അതെന്ന് പിന്നീട് തിരിച്ചറിയാന്‍ കഴിഞ്ഞു. ഒന്ന് പറയാം ഫായിസ, ഫസ്ന, ഫെമിന എന്നീ മൂന്ന് മഹാ വമ്പത്തികള്‍ക്ക് (വീട്ടിലെ കുട്ടികളാവും) സമര്‍പ്പിച്ചുകൊണ്ട് ഖാദര്‍ പട്ടേപ്പാടാവും എച്ച് & സിയും കൂടെ വിളമ്പിത്തരുന്ന ഈ പാല്‍പ്പായസം ശരിക്കും കുഞ്ഞുങ്ങള്‍ക്ക് പാല്‍പ്പായസം തന്നെ. ഖാദര്‍ മാമന് നീട്ടുന്ന കൈയില്‍ മധുരനാരങ്ങയുണ്ട്. പൊളിയല്ല, ഞാനിതു തിന്നു നോക്കി. പുളിയില്ല.കയ്പ്പില്ല. നല്ല മധുരം തന്നെ. ആവോളം ആസ്വദിക്കുക. ആസ്വദിച്ച് വളരുക. പുസ്തകത്തിന്റെ ബാക്ക് കവറില്‍ കവി മുല്ലനേഴി കുട്ടികളോട് പറയുന്നത് സത്യം തന്നെയാണ്. പുസ്തകത്തിന് വേണ്ടി കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എം.ആര്. വിബിനും അകപേജുകളില്‍ കുട്ടികള്‍ക്ക് രസിക്കുന്ന രീതിയില്‍ ഇലുസ്ട്രേറ്റ് ചെയ്തിരിക്കുന്നത് നന്ദകുമാര്‍ പായമ്മേലും അവരുടെ ഭാഗം കുറ്റമറ്റതാക്കിയിട്ടുണ്ട്. തെറ്റുപറയാന്‍ കഴിയാത്ത ലേഔട്ടിങ് & പ്രിന്റിങിലൂടെ എച്ച് & സിയും ഈ വിഭവത്തെ നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു.
നമ്മുടെ ഭാഷയില്‍ ഇത്തരം കവിതകള്‍ വളരെ കുറവേയുള്ളൂ. ആ കുറവ് നികത്താനുള്ള ഏതു ശ്രമവും അഭിനന്ദനാര്‍ഹമാണ്. - മുഖമൊഴിയില്‍ മുല്ലനേഴി മാഷ് പറയുന്നതില്‍ കാമ്പില്ലേ! ഇത്തരം എഴുത്തുകള്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ. അല്ലെങ്കില്‍ ഇത്തരം എഴുത്തുകള്‍ സജീവമായി നടത്തുന്നവര്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ എന്ന് വേണമെങ്കില്‍ തിരുത്തി പറയാം. അങ്ങിനെയുള്ള അവസരത്തില്‍ ഖാദര്‍ പട്ടേപ്പാടവും എച്ച് & സിയും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും ഇദ്ദേഹം ഒരു ബ്ലോഗറാണെന്നത് കൂടുതല്‍ സന്തോഷം തരുന്നു. കാരണം ബ്ലോഗില്‍ ഇത് വരെ ബാലസാഹിത്യം ആരും കൈകാര്യം ചെയ്ത് കണ്ടിട്ടില്ല. ഒരു പക്ഷെ ഖാദര്‍ പട്ടേപ്പാടാവും ഈ പാല്‍പ്പായസവും അതിന് ഒരു നിമിത്തമാവുകയാവും. ഈ പാല്‍പ്പായസം ഒന്ന് നുണച്ച് നോക്കി അതിന്റെ മധുരം നമ്മുടെ കുട്ടികള്‍ക്ക് കൂടെ പകര്‍ന്നു നല്‍ക്കുക. മുത്തശ്ശിമാര്‍ നാടു നീങ്ങിയ , വൃദ്ധസദനങ്ങള്‍ പെരുകി വരുന്ന ഈ കാലത്ത് , ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ നേരമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ഹൈടക് ലോകത്ത് കുഞ്ഞുങ്ങള്‍ക്ക് നല്ക്കാന് കഴിയുന്ന പഴമയുടെ, അറിവിന്റെ, മനോഹരങ്ങളായ ഒരു കൂട്ടം കുറുങ്കവിതകള്‍ ഈ പാല്‍പ്പായസത്തില്‍ ഉണ്ടെന്നത് സന്തോഷകരം തന്നെ.
Sunday, August 7, 2011
കലാപം
പുസ്തകം : കലാപം
രചയിതാവ് : ശശി തരൂര്‍
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : കാട്ടിപ്പരുത്തി
2003-ല്‍ പെന്ഗ്വിന് ബുക്സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ കലാപമെന്ന നോവലിന്റെ മലയാള വിവര്‍ത്തനം നടത്തിയിരിക്കുന്നത് തോമസ് ജോര്‍ജ്ജും പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സുമാണു.
ഒരു കഥക്കു വേണ്ട ഗുണങ്ങള്‍ ലക്ഷ്മണെന്ന കഥാപാത്രത്തിലൂടെ നാട്യശാസ്ത്രപ്രകാരം നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയെല്ലാം ചേരുമ്പോഴെ ഒരുത്തമ കലാരൂപം രൂപപ്പെടുന്നുള്ളൂ പോലും, എന്തായാലും ശശിയുടെ കലാപങ്ങള്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, ക്രാഫ്റ്റ് ശശി തിരഞ്ഞെടുത്തത് പോലെ ആഖ്യാനരൂപവും വിഷയത്തിന്റെ അതിഗൗരവതയും സര്‍ഗ്ഗാത്മകതയെ കുറച്ചുവെന്ന യാഥാര്‍ത്ഥ്യമുള്‍കൊള്ളേണ്ടി വരുന്നു. അത് വിഷയത്തിന്റെ കൂടി പ്രശ്നമാണു.
ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍ട്ട് എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഒരു സാമുദായിക സംഘട്ടനത്തിന്നിടക്ക് ഇന്ത്യയില്‍ കൊല്ലപ്പെടുന്ന 1989 ഓക്റ്റോബര്‍ മാസത്തിലെ ദി ന്യൂയോര്‍ക്ക് ജേണലിലെ ഒരു വാര്‍ത്തയുമായാണു നോവല്‍ തുടങ്ങുന്നത്, ഒരു നോവലിന്റെ പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യത്യസ്ഥത അവസാനം വരെയുമുണ്ട്.
പക്ഷെ ഒരു കഥ പറയുന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ-സാമുദായിക ചിത്രങ്ങള്‍ നല്കുവാനാണു കഥാകാരന് ശ്രമിച്ചിട്ടുള്ളതെന്നു കാണാം.ഒരു നോവലിന്റെ സൗന്ദര്യവത്ക്കരണത്തേക്കാള്‍ സംഭവങ്ങളുടെ വിശദീകരണത്തിന് ഊന്നല്‍ നല്‍കുന്നത് ഒരു നോവലെന്ന നിലയില്‍ ഇതിനെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും എനിക്കിത് നല്‍കിയത് മറ്റു ചില അറിവുകളാണ്.
ഒരു ക്രിമീലിയര്‍ എക്സികുട്ടീവ് എന്നതിന്നപ്പുറം കാര്യങ്ങളെ നോക്കി പഠിക്കുന്ന ശശി തരൂരെന്ന മനുഷ്യനെ എനിക്കീ വായന നല്കി എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നോ ശരിയാണെന്നോ ഇതിന്നു വ്യാഖ്യാനം നല്‍കേണ്ടതില്ല. മറിച്ച്, ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങള്‍ ഒന്നുമറിയാത്ത ഒരു അന്തര്‍ദേശീയ സംഘടനയുടെ ഒരു വൈറ്റ്കോളറെല്ല താനെന്നതിന് പുറംലോകത്തെയറിയിക്കാന്‍ ഈ ഒരൊറ്റ നോവല്‍ മതി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മനോഹരമായ കയ്യടക്കം കാണിച്ചതായി കാണാവുന്നത് ഈ നോവലിന് മിഴിവേകുന്നു. ജില്ലാ ഭരണാധികാരിയായി ദക്ഷിണെന്ത്യനും മുസ്ലിം കഥാപാത്രമായി ചരിത്രകാരനായ പ്രൊഫസര്‍ മുഹമെദ് സര്‍വറും ജില്ലാ പോലീസ് ഉദ്യോഗസ്ഥനായ പഞ്ചാബി ഗുരുന്ദറുമെല്ലാം സ്വയം പ്രതിനിധീകരിക്കുകയും സാക്ഷിയാവുകയും ചെയ്യുന്നു.
കേരളത്തില്‍ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ പുറത്ത് ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചിലരെങ്കിലും ഈ പുസ്തകത്തിനു ചെവി നല്കാതിരിക്കില്ല. എന്‍-എസ്. മാധവന്റെ തിരുത്തിനോളം ശക്തമായ ഭാഷയല്ലെങ്കിലും രണ്ടും രണ്ടിടങ്ങളില്‍ ചില സ്ഫുരണങ്ങളെങ്കിലും ഉണ്ടാക്കാതിരിക്കില്ല.
ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ കാര്യങ്ങളില്‍ തരൂരിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഈ പുസ്തകം ഒരു വായന ആവശ്യപ്പെടുന്നു.
രചയിതാവ് : ശശി തരൂര്‍
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : കാട്ടിപ്പരുത്തി
2003-ല്‍ പെന്ഗ്വിന് ബുക്സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ കലാപമെന്ന നോവലിന്റെ മലയാള വിവര്‍ത്തനം നടത്തിയിരിക്കുന്നത് തോമസ് ജോര്‍ജ്ജും പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സുമാണു.
ഒരു കഥക്കു വേണ്ട ഗുണങ്ങള്‍ ലക്ഷ്മണെന്ന കഥാപാത്രത്തിലൂടെ നാട്യശാസ്ത്രപ്രകാരം നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയെല്ലാം ചേരുമ്പോഴെ ഒരുത്തമ കലാരൂപം രൂപപ്പെടുന്നുള്ളൂ പോലും, എന്തായാലും ശശിയുടെ കലാപങ്ങള്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, ക്രാഫ്റ്റ് ശശി തിരഞ്ഞെടുത്തത് പോലെ ആഖ്യാനരൂപവും വിഷയത്തിന്റെ അതിഗൗരവതയും സര്‍ഗ്ഗാത്മകതയെ കുറച്ചുവെന്ന യാഥാര്‍ത്ഥ്യമുള്‍കൊള്ളേണ്ടി വരുന്നു. അത് വിഷയത്തിന്റെ കൂടി പ്രശ്നമാണു.
ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍ട്ട് എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഒരു സാമുദായിക സംഘട്ടനത്തിന്നിടക്ക് ഇന്ത്യയില്‍ കൊല്ലപ്പെടുന്ന 1989 ഓക്റ്റോബര്‍ മാസത്തിലെ ദി ന്യൂയോര്‍ക്ക് ജേണലിലെ ഒരു വാര്‍ത്തയുമായാണു നോവല്‍ തുടങ്ങുന്നത്, ഒരു നോവലിന്റെ പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യത്യസ്ഥത അവസാനം വരെയുമുണ്ട്.
പക്ഷെ ഒരു കഥ പറയുന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ-സാമുദായിക ചിത്രങ്ങള്‍ നല്കുവാനാണു കഥാകാരന് ശ്രമിച്ചിട്ടുള്ളതെന്നു കാണാം.ഒരു നോവലിന്റെ സൗന്ദര്യവത്ക്കരണത്തേക്കാള്‍ സംഭവങ്ങളുടെ വിശദീകരണത്തിന് ഊന്നല്‍ നല്‍കുന്നത് ഒരു നോവലെന്ന നിലയില്‍ ഇതിനെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും എനിക്കിത് നല്‍കിയത് മറ്റു ചില അറിവുകളാണ്.
ഒരു ക്രിമീലിയര്‍ എക്സികുട്ടീവ് എന്നതിന്നപ്പുറം കാര്യങ്ങളെ നോക്കി പഠിക്കുന്ന ശശി തരൂരെന്ന മനുഷ്യനെ എനിക്കീ വായന നല്കി എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നോ ശരിയാണെന്നോ ഇതിന്നു വ്യാഖ്യാനം നല്‍കേണ്ടതില്ല. മറിച്ച്, ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങള്‍ ഒന്നുമറിയാത്ത ഒരു അന്തര്‍ദേശീയ സംഘടനയുടെ ഒരു വൈറ്റ്കോളറെല്ല താനെന്നതിന് പുറംലോകത്തെയറിയിക്കാന്‍ ഈ ഒരൊറ്റ നോവല്‍ മതി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മനോഹരമായ കയ്യടക്കം കാണിച്ചതായി കാണാവുന്നത് ഈ നോവലിന് മിഴിവേകുന്നു. ജില്ലാ ഭരണാധികാരിയായി ദക്ഷിണെന്ത്യനും മുസ്ലിം കഥാപാത്രമായി ചരിത്രകാരനായ പ്രൊഫസര്‍ മുഹമെദ് സര്‍വറും ജില്ലാ പോലീസ് ഉദ്യോഗസ്ഥനായ പഞ്ചാബി ഗുരുന്ദറുമെല്ലാം സ്വയം പ്രതിനിധീകരിക്കുകയും സാക്ഷിയാവുകയും ചെയ്യുന്നു.
കേരളത്തില്‍ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ പുറത്ത് ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചിലരെങ്കിലും ഈ പുസ്തകത്തിനു ചെവി നല്കാതിരിക്കില്ല. എന്‍-എസ്. മാധവന്റെ തിരുത്തിനോളം ശക്തമായ ഭാഷയല്ലെങ്കിലും രണ്ടും രണ്ടിടങ്ങളില്‍ ചില സ്ഫുരണങ്ങളെങ്കിലും ഉണ്ടാക്കാതിരിക്കില്ല.
ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ കാര്യങ്ങളില്‍ തരൂരിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഈ പുസ്തകം ഒരു വായന ആവശ്യപ്പെടുന്നു.
Monday, August 1, 2011
നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി
പുസ്തകം : നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി
രചയിതാവ് : നിര്‍മ്മല
പ്രസാധകര് : കറന്റ് ബുക്സ്, തൃശൂര്‍
അവലോകനം : കരുണാകരന്
'പുണ്യനദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്;പക്ഷെ മറ്റെല്ലാം ഓര്‍ത്തു അതൊഴികെ'
(നിര്‍മ്മലയുടെ 'നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി' എന്ന കഥാസമാഹാരത്തിന് കരുണാകരന് എഴുതിയ അവതാരിക.)
ജീവിതത്തെയും ലോകത്തെയും അഭിമുഖീകരിക്കാനുള്ള ഭാഷയായി തന്നെ കഥ ഉരുതിരിഞ്ഞു കിട്ടുമ്പോള്‍, ഒരാള്‍ക്ക്, കഥ തന്നെ, ഓര്‍ക്കാനും ഉപേക്ഷിക്കാനും വീണ്ടും വരാനുള്ള ഒരിടം കൂടിയാകുന്നു- അയാള്‍ നിര്‍മ്മിക്കുന്ന സ്ഥലം. ജീവിതത്തെ കാംഷിക്കുന്ന, ഭൂമിയും, ആകാശവും, വായുവുമുള്ള ഒരാവാസവ്യവസ്ഥ; കഥകള്‍ അങ്ങനെയാണ് ഒരാള്‍ക്ക് സാദ്ധ്യമാവുന്നത്. ഓര്‍മ്മകളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും ഭാവിയെ വീണ്ടെടുത്തുകൊണ്ട് എല്ലാ പ്രവചനസാദ്ധ്യതകളെയും കഥ ആദ്യമേ വേണ്ടെന്നു വെക്കുന്നു. അലൗകികങ്ങളായ എല്ലാ കല്പനകളെയും ഉപേക്ഷിച്ച്, ഒരാള്‍ക്കൂട്ടത്തിന്റെ നടുവിലേക്ക് എവിടെ നിന്നോ പറന്നുവീണ വസ്ത്രം പോലെ,കഥ അതിന്റെ ശരീരത്തെക്കുറിച്ച് ഊഹിക്കാന്‍ ഒരാളെ അനുവദിക്കുന്നു. അങ്ങനെ ഭാവി മാത്രമല്ല, ഭൂതവും വര്‍ത്തമാനവും പ്രവചിക്കപ്പെടുന്നു. പഴയൊരു ഗുഹാമുഖത്ത് നിന്ന് പുതിയൊരു മെട്രോവിലേക്കും തിരിച്ചുമുള്ള ആ 'പറച്ചിലി'ന്റെ സഞ്ചാരപഥങ്ങള്‍, ആവാസകേന്ദ്രങ്ങള്‍, നിങ്ങളെ ആശ്ചര്യപ്പെടുത്തുമെങ്കിലും കഥയ്ക്ക് വലിയ ഊഴങ്ങളൊന്നുമില്ല. അതു പാര്‍ക്കുന്ന സമൂഹത്തെപ്പോലെ, അതു പാര്‍ക്കുന്ന ഭാഷപോലെ,അല്‍ഭുതപ്രവൃത്തികള്‍ക്ക് കഥയും കാതോര്‍ക്കുന്നുവെങ്കിലും അത്രയും സാധാരണമായ ജീവിതത്തെപ്പറ്റി തന്നെ കഥ 'കഥയുണ്ടാക്കി പറയുന്നു'.
നിര്‍മ്മലയുടെ കഥകള്‍, അവയുടെ ജീവിതം കണ്ടെത്തുന്ന സ്ഥലങ്ങള്‍ നമുക്കു വിവരിക്കാനാകും. നമ്മുടെ ഭാഷ, നമ്മുടെ ഭാവന, കണ്ടുമുട്ടുന്ന ഏറ്റവും പുതിയ ദിനങ്ങള്‍ ഈ കഥകളിലുണ്ട്. ജീവിതത്തില്‍ കഥയെ തിരയുന്ന എക്കാലത്തെയും അലയല്‍ എല്ലാ കഥാകൃത്തുക്കളുടെയും തലവര പോലെ ഈ കഥകളിലുമുണ്ട്. കഥയില്‍ ജീവിതത്തെ നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമമാണ് ഈ കഥകളെയും അര്ഥവത്താക്കുന്നത്. അതേസമയം കഥകളില്‍ പലതിലും പശ്ചാത്തലമായി പ്രത്യക്ഷപ്പെടുന്ന ഭൗതികലോകം മലയാളത്തിന്റെ പൊതുവായ തീര്‍ച്ചകളില്‍ നാം പരിചയപ്പെട്ട ആവാസവ്യവസ്ഥയെ വേറൊരു തലത്തില്‍ കണ്ടുമുട്ടുന്നുമുണ്ട്.അതില്‍ പ്രധാനമായും മലയാളിയായിരിക്കുന്നതിലെ മൂല്യവ്യവസ്ഥകള്‍ (മുന്‍കരുതലുകള്‍) ഒരു പാശ്ചാത്യസമൂഹത്തിന്റെ (ഉത്തര അമേരിക്കന്‍)സാംസ്കാരിക സംജ്ഞകളുമായി നേര്‍ക്കുനേര്‍ നിര്‍ത്തുന്നതാണ്. അങ്ങനെയൊരു നീക്കം എന്തായാലും നിര്‍മ്മലയുടെ കഥകളില്‍ പലതിലുമുണ്ട്. ഈ കഥകള്‍, അങ്ങനെ അവ നേരിടുന്ന ജീവിതവ്യവസ്ഥകള്‍ക്കകത്ത് തന്നെ കുറേക്കൂടി സഹ്യമായ മൂല്യങ്ങളിലേക്കും ജീവിതത്തിലേക്കും തിരിയുന്നു. ജീവിതത്തെ സഹ്യമാക്കുക എന്നതിനപ്പുറം ആ പരീക്ഷണങ്ങളുടെ സാധുതയെ ഈ കഥകള്‍ മറ്റെന്തെങ്കിലുമായി അവതരിപ്പിക്കാന്‍ വിസമ്മതിക്കുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ചില പരിഷ്കരണ ശ്രമങ്ങളോടെ ബന്ധങ്ങളെ പരിശോധിക്കുകയോ വീണ്ടും സന്ദര്‍ശിക്കുകയോ ചെയ്യുന്നു.
ഈ നിരീക്ഷണത്തോട് അനുഭാവം തോന്നുന്ന, വളരെ പ്രാതിനിദ്ധ്യമുള്ള രണ്ടു കഥകളിലൂടെയും, ഒപ്പം ഇതേ ഭാവനയ്ക്കു പുറത്ത് നിര്‍മ്മിച്ച ലോകം കഥയില്‍ എങ്ങനെ കടന്നുവന്നു എന്നു നിരീക്ഷിക്കുന്ന മൂന്നാമത്തെ കഥയിലൂടെയും കുറച്ചുകൂടി സഞ്ചരിക്കുക മാത്രമേ ഈ കുറിപ്പു ചെയ്യുന്നുള്ളൂ. മറ്റു കഥകളുടെ സൂക്ഷ്മ ജീവിതങ്ങള്‍ സ്പര്‍ശിച്ചില്ലെന്ന ക്ഷമാപണത്തോടെ.
'നഷ്ടപ്പെടുവാന്‍' എന്ന കഥയില്‍ ലീന പ്രവേശിക്കുന്നത് അച്ചനോട് ചില കാര്യങ്ങള്‍ പറയാനും ഉപദേശം വാങ്ങാനുമാണ്. അവളുടെ ഭര്‍ത്താവ്, പ്രതാപ് അവളേയും കുഞ്ഞുങ്ങളേയും അയാളുടെ ഹിംസ കൊണ്ടും, വഴിവിട്ട ജീവിതം കൊണ്ടും ഭയപ്പെടുത്തുന്നു. ഭയമാണ് ആ വീടിനെ പൊതിഞ്ഞു നില്‍ക്കുന്നത്. വടക്കെ അമേരിക്കയില്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും മര്ദ്ദിക്കുന്നവന് ജയില്‍ ശിക്ഷവരെ കിട്ടും. നിയമത്തിലേക്ക് അയാളെ ചേര്‍ത്തു നിര്‍ത്തുകയേ വേണ്ടൂ. അയാള്‍ക്കു കിട്ടുന്ന ശിക്ഷ ചിലപ്പോള്‍ മാസങ്ങള്‍ മാത്രമായിരിക്കും. വീണ്ടും അയാള്‍ മടങ്ങിവന്നുവെന്നു വരാം. എങ്കിലും അവള് പാര്‍ക്കുന്ന സമൂഹം ക്രൂരമായ ശിക്ഷയായിരിക്കും അവള്‍ക്ക് വിധിക്കുക. ലീന ആ നിയമക്കോട്ടയിലേക്ക് പോകുന്നതിനുപകരം പള്ളിയില്‍ വന്നു. ലീന അച്ചനോടും ഇതൊക്കെ പറയാന്‍ തന്നെയാണു വന്നത്.അവളുടെ ഒരു തീരുമാനത്തില്‍ അച്ചനോട് ഉപദേശം ചോദിക്കാന്‍. പക്ഷെ ലീന എത്തുമ്പോള്‍ അച്ചന് വലിയൊരു കുടുക്കിലാണ്. വിശ്വാസികളുടെ തര്‍ക്കത്തില്‍ പള്ളി പിളരുമെന്ന അവസ്ഥയില്‍. ആ കലഹത്തില്‍, അയാള്‍ക്ക് അവളെ കേള്‍ക്കാനേ സമയമില്ല. അല്ലെങ്കിലും ലീന എന്തിനാണ് വന്നിരിക്കുന്നതെന്ന് അച്ചനറിയാം. അതിനാല്‍, 'ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്‍പെടുത്തരുതെന്നല്ലേ മോളേ വിശുദ്ധ പുസ്തകത്തില്‍ പറയുന്നത്' എന്നു ചോദിച്ച് അവളെ വീട്ടിലേക്കു തന്നെ മടക്കി അയക്കുകയേ വേണ്ടൂ. എന്നാല്‍, ഇന്ന് അങ്ങനെ പറയാനോ അവളെ കേള്‍ക്കാനോ അച്ചനു സമയമില്ല.
അച്ചനോട് ഒന്നും ചോദിക്കാനാകാതെ, ആ കലഹങ്ങളിലൊന്നും ചെന്നു പെടാതെ, തന്റെ ഭയത്തെ തന്നെ വീണ്ടും ചെന്നു നോക്കാന്‍ ലീന അവിടെത്തന്നെ ഇരുന്നു. മുപ്പതു വര്‍ഷത്തെ തന്റെ ശീലമനുസരിച്ച് 'ദൈവമേ നീ എന്നോട് സംസാരിക്കുക' എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് അവള് വേദപുസ്തകം തുറന്നു. 'നിന്റെ കൈയ്യോ കാലോ നിനക്ക് ഇടര്‍ച്ച ആയാല്‍ അതിനെ വെട്ടി എറിഞ്ഞു കളക; രണ്ടു കൈയ്യും ഉള്ളവനായി നിത്യാഗ്നിയില്‍ വീഴുന്നതിനേക്കാള്‍ അംഗവിഹീനനായിട്ടോ മുടന്തനായിട്ടോ ജീവനില്‍ കടക്കുന്നത് നിനക്കു നന്ന്' എന്ന സുവിശേഷ വരികള്‍ അവള്‍ക്കു തെളിയുന്നു. ലീന ആഗ്രഹിക്കുന്നത് ഭയമില്ലാതെ ജീവിക്കുക എന്നാണ്. ഭയമില്ലാതിരിക്കുക എന്നാല്‍ സ്വാതന്ത്ര്യത്തെ അനുഭവിക്കുക എന്നും. അത് ലീന ജീവിക്കുന്ന മൂല്യവ്യവസ്ഥകള്‍ക്കുള്ളില്‍ (മതം, പള്ളി, ബന്ധുക്കള്‍) അസാദ്ധ്യവുമാണ്. പള്ളിയെ(അച്ചനെയും) ഗ്രസിച്ച വേറൊരു ഭയത്തെ(പള്ളി പിളരുമോ?)ലീന നിരാകരിക്കുന്നത് അതിന്റെ നടത്തിപ്പിലെ പ്രകടനപരങ്ങളായ എല്ലാ ഭൗതികാവശ്യങ്ങളോടും വിമുഖയായാണ്. അത്, വേദനയില്‍ നിന്നകന്നുപോയ ഒരു സ്ഥാപനമാണ് എന്ന് മനസ്സിലാക്കുന്നത് ഓരോ സന്ദര്‍ശനത്തിലും എരിഞ്ഞു തീര്‍ന്നുകൊണ്ടാണ്. വിശുദ്ധപുസ്തകം അടച്ചുവെച്ച് അവള് പള്ളിയില്‍ നിന്നും പുറത്തുകടന്നിരിക്കുക എങ്ങനെ എന്നു കഥ പറയുന്നില്ല. എന്നാല്‍ ജീവിതത്തില്‍ കഥ കണ്ടെത്തുന്ന ഇടം സ്വഛവും ശാന്തവുമായ ഒരു ജീവിതത്തെ ആഗ്രഹിക്കുക എന്നാല്‍ ആന്തരികമായ ചില തിരുത്തലുകളിലേക്ക് (തീരുമാനങ്ങളിലേക്കും) എത്തുക എന്നതാണെന്ന് നാം മനസ്സിലാക്കുന്നു.
ലീന പാര്‍ക്കുന്ന പാശ്ചാത്യ സമൂഹത്തിന്റെ നിയമങ്ങള്‍ അവളുടെ ഭര്‍ത്താവിന്റെ ഹിംസയില്നിന്നും അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കും അത്, ആധുനികമായ ഒരു മൂല്യസംഹിതയുടെ ഭാഗം പോലുമാണ്.ആ നിയമത്തിന്റെ അര്‍ത്ഥം ജീവിതത്തെ സഹ്യമാക്കുക എന്നാണ്. എന്നാല്‍, പള്ളിയും ദൈവവുമായുള്ള തന്റെ ജീവിതത്തെ, ദൈവവുമായി തന്നെ അഭിമുഖീകരിക്കാന്‍, ലീന അടുപ്പിച്ചു നിര്‍ത്തുന്നു. അവള് ദൈവത്തോട് വേറെ വഴിയില്ലേ എന്നു ചോദിക്കുന്നു. ദൈവം അവളോട് മോളേ ഞാനിങ്ങനെ പറഞ്ഞതല്ലേ എന്ന് അവളുടെ വിരലുകള്‍ പിടിച്ച് വേദപുസ്തകത്തിലെ തന്റെ നിയമങ്ങള്‍ കാണിച്ചു കൊടുക്കുന്നു.
വേറൊരു കഥയില്‍ ( ചില തീരുമാനങ്ങള്‍) മറ്റൊരു ബന്ധം, ഏതു ബന്ധങ്ങളിലെയും പോലെ വൈകാരികമായ ഒരാവശ്യത്തിലേക്കുകൂടി നീങ്ങുമ്പോള്‍, ഒരാളുടെ ജീവിതം മറ്റു പല ജീവിതങ്ങളും സ്വസ്ഥമാവാന്‍ ആഗ്രഹിക്കുന്ന സ്ഥലമായും തീരുന്നു.
എല്ലാ വര്‍ഷവും തണുപ്പു തുടങ്ങുമ്പോള്‍ കാനഡയില്‍ ഫ്ലൂ പടരും, കഠിനമായ ആസ്തമയുമായി. യൗവ്വനത്തിലൂടെ ര്‍ദ്ധക്യത്തിലേക്കെത്തിയ അമ്മയ്ക്ക് ഫ്ലൂ വന്നതോടെ ശ്വാസം വിടാന്‍ കൂടുതല്‍ ബുദ്ധിമുട്ടായി. ഫ്ലൂ തളര്‍ത്തി കളഞ്ഞ ശ്വാസകോശങ്ങള്‍ക്ക് കൃത്രിമ ഓക്സിജനും വലിച്ചെടുക്കാന്‍ വയ്യാതായപ്പോള്‍ ആശുപത്രിയില്‍ അമ്മയെ വെന്റിലേറ്ററിലേക്ക് മാറ്റുന്നതോടെ മകന് ജോയിക്ക് തന്റെ ജീവിതത്തിലെ സുപ്രധാനമായൊരു തീരുമാനം എടുക്കേണ്ടി വരുന്നു. ആശുപത്രി അധികൃതര്‍ അയാളോട് അമ്മയുടെ ശവസംസ്കാരത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ എന്നു ചോദിക്കുന്നു. അടുത്തുള്ള ഫ്യൂണറല്‍ ഹോമുകളെയും സിമിത്തേരികളെയും കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ അയാള്‍ക്ക് നല്കുന്നു. ഐ.സി.യു.വില്‍ കിടക്കകള്‍ കുറവായതുകൊണ്ട് അതിലൊന്ന് എഴുപതു കഴിഞ്ഞ രോഗം ബാധിച്ച ഒരു ശരീരത്തിനായി മാറ്റിവെക്കുന്നത് പ്രായോഗികമല്ല എന്ന് അവര്‍ കരുതുന്നു.അതിനാല്‍ അമ്മയെ മരിക്കാന്‍ അനുവദിക്കുന്നതല്ലേ നല്ലതെന്ന ആശുപത്രി അധികൃതര്‍ അവരുടെ നാട്ടുനടപ്പു പോലെ കരുതുന്നു.
അപ്പച്ചന് മരിച്ചതിനു ശേഷം അമ്മ ഒറ്റയ്ക്കാണ് അയാളേയും അനുജനെയും വളര്‍ത്തിയതും വലുതാക്കിയതുമെന്ന് ജോയി ഓര്‍ക്കുന്നു.ആദ്യമായി ജോയി സാധനങ്ങള്‍ വാങ്ങാന്‍, അന്ന് അയാള്‍ക്ക് പന്ത്രണ്ട് വയസ്സാണ്, കടയില്‍ പോയപ്പോള്‍ അമ്മ കൂട്ടിനു പോയിരുന്നു. വഴിയരികില്‍ ഇടയ്ക്കൊക്കെയിരുന്ന് ശ്വാസം വലിക്കുമ്പോള്‍ അമ്മയുടെ തൊണ്ട വിസിലൂതുന്നതുപോലെ ശബ്ദിക്കുന്നത് അയാള്‍ കേട്ടിട്ടുണ്ട്. വീട്ടിലെത്തുമ്പോള്‍ അകത്തു കയറാന്‍ ശക്തിയില്ലാതെ നടക്കല്ലിലിരുന്ന് വെള്ളം വേണമെന്ന് ആംഗ്യത്തില്‍ കാണിച്ചത് ഓര്‍മ്മ വരുന്നുണ്ട്. അതുവരെയുള്ള ജീവിതസന്ധിയില്‍ അയാളും അമ്മയും ഒരുമിച്ചാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്.ഇപ്പോള്‍ ജോയി ഒറ്റയ്ക്ക് തീരുമാനിക്കണം. അമ്മയുടെ തൊണ്ട കീറി ഒരു കുഴലിട്ട് നേരെ ശ്വസകോശത്തില്‍ ഘടിപ്പിച്ച് അമ്മയെ ഐ.സി.യു.വില്‍ നിന്നും മാറ്റാം. അങ്ങനെ ആശുപത്രിയുടെ ഏതെങ്കിലും കോണില്‍ എത്ര കാലം വേണമെങ്കിലും കിടക്കാം. അല്ലെങ്കില്‍ വെന്റിലേറ്റര്‍ മാറ്റുക.
ജോയി തീരുമാനമെടുക്കാനാകാതെ വീട്ടില്‍ തിരിച്ചെത്തി കുളിമുറിയില്‍ ഒരു കരച്ചിലിലേക്ക് പൊട്ടാനായി ഷവറിലെ വെള്ളപ്പാച്ചിലിനിടയില്‍ നില്ക്കുന്നു. അയാള്‍ അമ്മയോടു തന്നെ ഒരു വഴി കാണിച്ചു തരാന്‍ പറയുന്നു. കുളി കഴിഞ്ഞ് പുറത്തു വരുമ്പോള്‍ ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നിരുന്നുവെന്നും അമ്മ മരിച്ചുവെന്നും അയാളുടെ ഭാര്യ ജോയിയെ അറിയിക്കുന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധം രണ്ടുപേരുടെയും ജീവിതങ്ങള്‍ പൂരിപ്പിച്ച ജീവിതത്തെ സംബന്ധിച്ച ഒരു വൈകാരിക സമസ്യയായിരുന്നുവെന്ന് ഈ കഥ ഓര്‍മ്മിപ്പിക്കുന്നതായി തോന്നും. അപരിഹാര്യമായ ഒരു വേര്‍പാടിന്റെ ഹൃദയപൂര്‍വ്വമായ ആഖ്യാനം ഈ കഥയില്‍ അതിന്റെ വൈകാരിക വിക്ഷുബ്ദത ഉപേക്ഷിച്ചുകൊണ്ടാണ് നിര്‍വ്വഹിച്ചിരിക്കുനത്. അതേ സമയം തങ്ങളുടെ ബന്ധത്തിന്റെ കാതലായ അര്‍ത്ഥം അമ്മയായിരിക്കുന്നതിലേയും മകനായിരിക്കുന്നതിലേയും വൈകാരികലോകം തന്നെയാണെന്ന് തെരഞ്ഞെടുക്കുന്നുമുണ്ട്. മരണം കൊണ്ട് ജീവിതത്തെ പൂര്‍ണ്ണമാക്കാനുള്ള തന്റെ എളിയ ശ്രമം, അതുവരെയും ജീവിച്ച ഏകാന്തവും വേദനാഭരിതവുമായ ശരീരവീഴ്ചകളെയും കടന്ന്, ഈ കഥയിലെ അമ്മയെ ഒരു വൈകാരികാവശ്യത്തിലേക്ക് വീണ്ടും കൊണ്ടു വരികയും ചെയ്യുന്നു.
ഈ കഥയിലും നിര്‍മ്മല തന്റെ പ്രമേയ പരിചരണത്തിലെ വിശ്വസംഹിത പരിചയപ്പെടുത്തുന്നു. 'നഷ്ടപ്പെടുവാന്‍' എന്ന കഥയിലെന്നപോലെ ഒരു 'തീരുമാന'ത്തിലേക്ക് തന്റെ ആഖ്യാനത്തെ കൊണ്ടു പോകുന്നു. അത് താന്‍ പാര്‍ക്കുന്ന പാശ്ചാത്യ സമൂഹത്തിന്റെ മൂല്യവ്യവസ്ഥയ്ക്കു പുറത്താണെന്ന് ഈ കഥയും വിശ്വസിക്കുന്നു. 'മരിക്കാന്‍ അനുവദിക്കുക' എന്ന ആധുനിക മൂല്യത്തിനു പകരം, പൗരസ്ത്യ ശിക്ഷണമുള്ള ഭാവനയ്ക്ക് പരിചയമുള്ള വേറൊരു അന്ത്യത്തിലേക്ക് കഥയെ കൊണ്ടു നിര്‍ത്തുന്നു. മകനു വേണ്ടി അമ്മ സ്വയം മരണത്തിലേക്ക് പോകുന്നു. അയാളുടെ തിരഞ്ഞെടുപ്പുകളെ നിഷ്ക്രിയമാക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നു. ഈ കഥകളുടെ വായനയോടൊപ്പം, കഥാകൃത്തിന്റെ ഭാവന സഞ്ചരിക്കുന ഭൂതലം കാംക്ഷിക്കുന്ന മൂല്യവ്യവസ്ഥ നമുക്ക് പരിചയമുള്ള മലയാളി സമൂഹത്തിന്റേതാണ്. എന്തുകൊണ്ടാണ് ഈ കഥയിലെ സന്ദര്‍ഭങ്ങള്‍ നിര്‍മ്മല തനിക്കു നന്നായി പരിചയമുള്ള പാശ്ചാത്യസമൂഹത്തിന്റെ 'ആധുനിക മൂല്യ'ങ്ങളിലേക്ക് നടത്തിക്കൊണ്ടുപോകാന്‍ വിസമ്മതിക്കുന്നത്? അങ്ങനെയായിരുന്നെങ്കില്‍ ഈ കഥകളുടെ സാദ്ധ്യതകള്‍ നമ്മുടെ തന്നെ ബന്ധനിര്‍വ്വചനങ്ങളെ എങ്ങനെയെല്ലാം എതിരിടും? തീര്‍ച്ചയായും, മലയാളി സമൂഹത്തിന്റെ മൂല്യവ്യവസ്ഥയ്ക്ക് പുറത്തുള്ള ഇത്തരം അഭിമുഖീകരണങ്ങള്‍ ഇന്നു നമുക്ക് പരിചയമില്ലാത്തതല്ല.
നമ്മുടെ കഥയിലും ഇത്തരം സന്ദര്‍ഭങ്ങള്‍ കടന്നു വരുന്നുണ്ട്. എന്നാല്‍, നിര്‍മ്മലയുടെ കഥകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍, അവരെഴുതുന്ന ഭാഷയുടെയും സമൂഹത്തിന്റെയും ദൂരമാണ് അടയാളപ്പെടുത്തുന്നത്. ഏതൊരു ചെറുസമൂഹവും അതിന്റെ ജീവിത പാരമ്പര്യത്തിലെ ചില മൂല്യങ്ങള്‍ കുറേക്കാലമെങ്കിലും സൂക്ഷിക്കുമെന്നത് ഈ കഥകള്‍ വേറൊരു തരത്തില്‍ പറഞ്ഞതാണെന്നും വരാം. ഒരു പക്ഷെ, ആ മൂല്യങ്ങളിലൂടെയാവണം ആ സമൂഹത്തിന്റെ അതിജീവനം എന്നുവരെ തോന്നത്തക്ക വിധത്തില്‍ ആ പരിസരം ഭാവനയിലും അപ്പോള്‍ കടന്നുവരുന്നു. തന്റെ സമൂഹത്തിന്റെ വൈകാരികജീവിതത്തെ ഒരു ഭൗതികശക്തിപോലെ അപ്പോള്‍ ഭാഷയ്ക്കും ഭാവനയ്ക്കും നേരിടേണ്ടി വരുന്നു. അഥവാ അത്തരം സന്ദര്‍ഭങ്ങള്‍ ആ കഥകള്‍ ഭാവന ചെയ്യുന്ന സമൂഹത്തിന്റെ തന്നെ ശരിതെറ്റുകളെ അനുസരിക്കുന്നു. എന്നാല്‍, ഇങ്ങനെയൊരു ഭാവതലത്തിലല്ലാതെ വ്യത്യസ്തമായ ഒരു കഥയും ഈ സമാഹാരത്തിലുണ്ട്. കഥയില്‍ ലോകം എങ്ങനെ വന്നുവീഴുന്നു എന്നു ശ്രദ്ധിക്കുന്ന ഒരാളെന്ന നിലക്കുകൂടി 'അബുഗ്രാഇബ്' എന്ന കഥ മുമ്പേ ഞാന്‍ വായിച്ചിരുന്നു. ആധുനിക മനുഷ്യസമൂഹത്തില്‍ കുപ്രസിദ്ധമായ പേരോടെ പ്രത്യക്ഷപ്പെടുന്ന ഒരു സന്ദര്‍ഭം ഈ കഥയിലേക്കും കടന്നുവന്നിരുന്നു. അബു ഗ്രാഇബിലെ തടവറ മനുഷ്യരായിരിക്കുന്നതിലെ അന്തസ്സ് എങ്ങനെയാകുമെന്ന് ലോകത്തെ അതിനും മുമ്പേ അറിയിച്ചിരുന്നു. അമേരിക്കന്‍-ബ്രിട്ടീഷ് സൈനികര്‍ ഇറാഖിലെ യുദ്ധത്തടവുകാരോട് എങ്ങനെ പെരുമാറി എന്നു കാണിച്ച അബു ഗ്രാഇബ് ഫോട്ടോകള്‍ യുദ്ധം ക്രൂരമായ പ്രവൃത്തിയാണെന്നു മാത്രമല്ല , അത് മനുഷ്യരായിരിക്കുന്നതിലെ അന്തസ്സ് കെടുത്തുമെന്നും ലോകത്തോടു പറഞ്ഞു.
നിര്‍മലയുടേ കഥ, ആ 'ലോക'ത്തെ, കാനഡയിലെ ഒരു വീട്ടിലേക്ക് കൊണ്ടു വരുന്നു. പെരിയാറിന്റെ തീരത്തുണ്ടായിരുന്ന ഒരാളെയും, അയാളുടെ ഭാര്യയെയും അവതരിപ്പിക്കുന്നു. തൊഴില്‍രഹിതനായ അയാള്‍, വിനോദ്, ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് അടുക്കള ജനലിലൂടേ പുറത്തേക്ക് നോക്കി. എന്നും കാണാറുള്ള ശാന്തമായ ഒരു തടാകത്തെ ഉള്ളിലേക്ക് എടുത്തുകൊണ്ടാണ് കഥയാരംഭിക്കുന്നത്, അതിരവിലെ വെള്ളം നിശ്ചലമായിരുന്നു എന്നു പറഞ്ഞുകൊണ്ട്. എന്നാല്‍, ടെലിവിഷനില്‍ ആദ്യം വാര്‍ത്തയും പിന്നീട് ചരിത്രവുമായ 'അബു ഗ്രാഇബ്' വിവരങ്ങള്‍ കാണാന്‍ വിനോദ് ശ്രദ്ധിക്കുന്നതോടെ കഥയിലെ (വീട്ടിലെ) നിശ്ചലത തകരാറിലാവാന്‍ തുടങ്ങുന്നു.
അയാള്‍ ജോലിക്കു ശ്രമിക്കാതെ വെള്ളം നോക്കി ഇരിക്കുന്നതില്‍, ടെലിവിഷനിലെ മനുഷ്യരുടെ ക്രൂരതകള്‍ നോക്കി സമയം കളയുന്നതില്‍ അയാളുടെ ഭാര്യ, താര, പരിഭവിക്കുന്നുണ്ട്. അവള് കാനഡയില്‍ ഇപ്പോള്‍ കിട്ടാന്‍ തുടങ്ങിയ മലയാളം ടേലിവിഷന് ചാനലുകളിലെ സീരിയലിലെ കണ്ണീര് ചാലിലൂടെ എത്ര ദൂരം പോകുമെങ്കിലും ഈ പട്ടാളഹിംസ കണ്ടിരിക്കുക വയ്യ. യുദ്ധവും കൊലയും ചരിത്രമാണെന്നു പറഞ്ഞ വിനോദിനോട് അമേരിക്കന്‍ പട്ടാളം നാളെ എറണാകുളത്ത് ഇറങ്ങിയാല്‍ എന്തു ചെയ്യുമെന്ന് താര ചോദിക്കുന്നു. അവള് അതിനൊരു കാരണവും വാര്‍ത്തകളില്‍ നിന്നു തന്നെ കണ്ടെടുക്കുകയും ചെയ്തു- ഇന്ത്യ മിസൈല്‍ ഉണ്ടാക്കുന്നു. വിനോദിന്റെ 'ഉദാസീനത'യിലേക്ക് താര കടത്തിവിടുന്ന യുദ്ധപ്പട സ്വപ്നത്തിലൂടെയും തനിച്ചിരിപ്പിലൂടെയും അയാളെ പിന്തുടരുന്നു. അയാള്‍ ജോലിക്കു വേണ്ടി ശ്രമിക്കാന്‍ തയ്യാറാക്കുന്ന 'റസ്യൂമേ'യുമായാണ് ആ ലോകത്തില്‍ പ്രവേശിക്കുന്നതും. ഒരു ജോലിക്ക് അയാള്‍ ശ്രമിക്കുന്നുമുണ്ട്. മൂന്നു ദശകങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നിന്നും എടുത്ത ബിരുദം അയാളെ ഇനി അത്രയധികമൊന്നും സഹായിക്കില്ല. മാത്രമല്ല കമ്പ്യൂട്ടറിന്റെ കാലത്ത് അയാള്‍ കൂടുതല്‍ കൂടുതല്‍ അയോഗ്യനുമാകുന്നു- ഒരു കുഞ്ഞെലി വിറപ്പിക്കുകയാണ് ഈ അമ്പതുകാരനെ....
അബു ഗ്രാഇബ് മറ്റൊരു ചിത്രത്തിലൂടെ ഇതിനകം അയാളെ പിടികൂടുന്നു.അയാളുടെ അമ്മയുടെ പിറകെ പട്ടികള്‍ പായുകയാണ്. ആ ദു:സ്വപ്നത്തിന്റെ ഓര്‍മ്മയില്‍ അയാള്‍ വീണ്ടും അടുക്കളയിലെത്തുന്നു. ജനാലക്കപ്പുറത്തെ തടാകത്തിലെ വെള്ളമപ്പോഴും നിശ്ചലമായി തന്നെ കാണുന്നു. ഇരിപ്പുമുറിയിലേക്ക് തിരിച്ചെത്തുന്ന വിനോദ് വീണ്ടും ദുസ്വപ്നങ്ങളുടെ പിടിയിലാകുന്നു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഇറങ്ങിയിരിക്കുന്നു. നഗ്നനാക്കപ്പെട്ട ഒരു വാഴക്കുലക്കാരനെ ഉയരം കുറഞ്ഞ ഒരു പട്ടാളക്കാരി ചങ്ങലയില്‍ കെട്ടി ചന്തക്കുളത്തില്‍ ഇറക്കിയിരിക്കുന്നു. NH 47 ലൂടെ ടാങ്കുകള്‍ നീങ്ങിയിരുന്നു. തെക്കെ കളമശ്ശേരിയിലെ മസ്ജിദും സോഷ്യലു പള്ളിയും പട്ടാളം നശിപ്പിച്ചിരുന്നു... താര തിരിച്ചെത്തുമ്പോള്‍ വിനോദ് അതിശക്തമായ പനിയുടെ പിടിയിലാണ്. അയാള്‍ അവളോട് രാവിലെ കണ്ട വെള്ളത്തിന്റെ തിരയിളക്കം, കായലിന്റെ ഗൗരവം, ഒച്ചയോടെ തന്നെ ഓര്‍മ്മിപ്പിക്കുന്നു.
ഇറാഖില്‍ അമേരിക്കന്‍ സേനയോടൊപ്പം ക്ഷുരകനായി എത്തുന്ന ഒരു കഥാപാത്രത്തെ, പപ്പുവിനെ, എന്‍. എസ്. മാധവന് പരിചയപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ വളര്‍ച്ചക്കൊപ്പം, പപ്പു, പതുക്കെ സമനില തെറ്റുന്ന തന്റെ സഹപ്രവര്‍ത്തകനെയും ഓര്‍ത്ത് നീങ്ങുന്ന ആ കഥയില്‍ ഭ്രാന്ത്, ബോധത്തെ ചിതറിച്ച, സ്വസ്ഥമാവാന്‍ ആവശ്യപ്പെടുന്ന ഒരു സ്ഥലം പോലെയാണ്. ഒരിടത്തുവച്ച് പപ്പുവിന്റെയും ബോധം കെടുന്നു. അതിനു തൊട്ടു മുമ്പ് പപ്പുവിന്റെ തല യുദ്ധത്തിന്റെ ഒരു പ്രക്ഷേപണമുറി തന്നെ ആവുകയായിരുന്നു. ഈ കഥയിലെ വിനോദിനും, പപ്പുവിന്റെ സുഹൃത്തിനെന്നപോലെ, യുദ്ധത്തില്‍ വച്ച് സമനില തെറ്റുന്നു. യുദ്ധത്തില്‍ ഇല്ലാതിരുന്നിട്ടും ഇങ്ങനെ എവിടെയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും സംഭവിക്കാം എന്ന കൃത്യമായ ഒരു പ്രസ്താവത്തിന്റെ രാഷ്ട്രീയമൂല്യം ' അബുഗ്രാഇബ്' പുറത്തുവിട്ട ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. അത് ഹിംസാത്മകമായ ഒരു ശക്തിക്കു മുന്നില്‍ ദുര്‍ബ്ബലമാവുന്ന പൗരബോധത്തിന്റേതു കൂടിയായിരുന്നു. ഭയം ഒരു ജീവിതവ്യവസ്ഥ ആവുകയായിരുന്നു. വിനോദിനു സമനില തെറ്റുന്നത് യുദ്ധത്തെ കടന്നു പോവാനാണ്. കഥയില്‍ പെട്ടെന്ന് ഒരു ചുഴലി പോലെ ലോകം പൊടി പടര്‍ത്തി ഉയരുന്നു. നമ്മുടെ ജീവചരിത്രത്തിനു പുറത്തെ സംഭവങ്ങള്‍ നമ്മുടെ തന്നെ സാമൂഹ്യാസ്തിത്വത്തെ സ്പര്‍ശിക്കുന്ന സന്ദര്‍ഭങ്ങളായി കഥയിലും കടന്നു വരുന്നു. ലോകത്തിലേക്ക് മലയാളിയും വേര്‍പെടുന്നു. 'അബു ഗ്രാഇബി'ല്‍ ഇല്ലാതിരിക്കുമ്പോഴും, പെരിയാറിലെ വെള്ളവും കാനഡയിലെ തടാകപ്പരപ്പും അയാളുടെ കണ്ണാടിബിംബത്തെ ചിതറിക്കുന്നു. കഥ, ഒരാളില്‍ എന്നല്ല മറ്റൊരാളില്‍ മാത്രമല്ല, ലോകത്തിലും അതിന്റെ ജീവിതം തപ്പുന്നു.
മലയാളിയായിരിക്കുന്നതിലെ മൂല്യവ്യവസ്ഥകള്‍, പശ്ചാത്യസമൂഹത്തിന്റെ മൂല്യവ്യവസ്ഥാ പശ്ചാത്തലങ്ങള്‍, വേറിട്ടു പാര്‍ക്കുന്നതിന്റെ ആന്തരിക കഥാഗതികള്‍, ഈ പുസ്തകത്തിലെ കഥകളുടെ പ്രമേയവും സൂചകങ്ങളുമായി എപ്പോഴും കടന്നു വരുന്നു. പാരമ്പര്യം എന്നത് ഒരാള്‍ സ്വീകരിക്കുന്ന സാംസ്കാരിക വാഗ്ദാനം എന്നതിനപ്പുറം അയാളുടെ ജീവിതനീക്കത്തിന്റെ ഓരോ കാല്‍വെപ്പും ഉറപ്പാക്കുന്ന മൂല്യവ്യവസ്ഥ കൂടിയാകുന്നുവെന്നാണ് ഈ കഥകളില്‍ പലതും, നമ്മളെല്ലാം കരുതുന്നതുപോലെ, വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ആ മൂല്യവ്യവസ്ഥയുടെ പ്രതിലോമകങ്ങളായ ആവശ്യങ്ങളോടും ഏറ്റുമുട്ടേണ്ടി വരുന്നു. എന്നാല്‍ അത്തരം അഭിമുഖീകരണങ്ങള്‍ പോലും വളരെ ശാന്തവും സൗമ്യവുമായി നേരിടാന്‍ ആഗ്രഹിക്കുന്നു ഈ കഥകളും കഥാപാത്രങ്ങളുമെന്നത് നമ്മുടെ ശ്രദ്ധ നേടുന്നു. ജീവിതത്തെ സ്നേഹിക്കുന്ന ഒരു വ്യക്തി, ഒരു കുടുംബം, ഒരു സമൂഹം, എന്ന കല്‍പനയിലേക്ക്ക് അത് കരുണയോടേ നോക്കുന്നു. ലളിതവും, നേര് രൂപനീക്കങ്ങളുമായി ജീവിതത്തിന്റെ പത്ത് കഥാ ഖണ്ഡങ്ങള്‍ അങ്ങനെയൊരു സ്ഥലം നമ്മുടെ ഭാവനയില്‍ നിര്‍മ്മിക്കുന്നു.
അടിക്കുറിപ്പ്:ശ്രീരമകൃഷ്ണപരമഹംസര്‍ തന്റെ ഭക്തരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞ ഒരു വരിയാണിത്. പുണ്യനദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്;പക്ഷെ മറ്റെല്ലാം ഓര്‍ത്തു അതൊഴികെ. മോക്ഷത്തെക്കുറിച്ചോ ഈശ്വരസന്നിധിയിലെത്തേണ്ടുന്ന ഒരാളുടെ മനസ്സിനെക്കുറിച്ചോ പറഞ്ഞു തുടങ്ങിയതാവാം അദ്ദേഹം, അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അദ്ദേഹം സമാധിയിലേക്കും (അബോധത്തിലേക്കും) പോകുമായിരുന്നത്രേ. കഥകള്‍ എഴുതുമ്പോള്‍, തീരുമ്പോള്‍,തനിക്ക് ആശ്വാസം തോന്നാറുണ്ട് എന്ന് നിര്‍മ്മല ഒരു കത്തില്‍ എനിക്കെഴുതിയപ്പോള്‍ ഞാന്‍ പരമഹംസരുടെ വരികള്‍ ഓര്‍ത്തു. നിര്‍മ്മലയും പുണ്യനദിയിലേക്ക് എത്തിയവളെപ്പോലെയായിരുന്നു. ഒരു തരം ആശ്വാസത്തിലേക്ക്, മുക്തിയിലേക്ക് കഥകളുമായി വന്ന ആള്, എനാല്‍ ആ യാത്രകളിലൊക്കെയും അവര്‍ ജീവിതത്തെ ഓര്‍ത്തു. വേദനയും സന്തോഷവും നല്കിയ ഓര്‍മ്മകളില്‍, ആ നദിക്കരയിലെന്ന പോലെ, തങ്ങി നിന്നു. മോക്ഷമില്ലാത്ത ജീവിതമത്രേ, കഥയുടേതും.
രചയിതാവ് : നിര്‍മ്മല
പ്രസാധകര് : കറന്റ് ബുക്സ്, തൃശൂര്‍
അവലോകനം : കരുണാകരന്
'പുണ്യനദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്;പക്ഷെ മറ്റെല്ലാം ഓര്‍ത്തു അതൊഴികെ'
(നിര്‍മ്മലയുടെ 'നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി' എന്ന കഥാസമാഹാരത്തിന് കരുണാകരന് എഴുതിയ അവതാരിക.)
ജീവിതത്തെയും ലോകത്തെയും അഭിമുഖീകരിക്കാനുള്ള ഭാഷയായി തന്നെ കഥ ഉരുതിരിഞ്ഞു കിട്ടുമ്പോള്‍, ഒരാള്‍ക്ക്, കഥ തന്നെ, ഓര്‍ക്കാനും ഉപേക്ഷിക്കാനും വീണ്ടും വരാനുള്ള ഒരിടം കൂടിയാകുന്നു- അയാള്‍ നിര്‍മ്മിക്കുന്ന സ്ഥലം. ജീവിതത്തെ കാംഷിക്കുന്ന, ഭൂമിയും, ആകാശവും, വായുവുമുള്ള ഒരാവാസവ്യവസ്ഥ; കഥകള്‍ അങ്ങനെയാണ് ഒരാള്‍ക്ക് സാദ്ധ്യമാവുന്നത്. ഓര്‍മ്മകളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും ഭാവിയെ വീണ്ടെടുത്തുകൊണ്ട് എല്ലാ പ്രവചനസാദ്ധ്യതകളെയും കഥ ആദ്യമേ വേണ്ടെന്നു വെക്കുന്നു. അലൗകികങ്ങളായ എല്ലാ കല്പനകളെയും ഉപേക്ഷിച്ച്, ഒരാള്‍ക്കൂട്ടത്തിന്റെ നടുവിലേക്ക് എവിടെ നിന്നോ പറന്നുവീണ വസ്ത്രം പോലെ,കഥ അതിന്റെ ശരീരത്തെക്കുറിച്ച് ഊഹിക്കാന്‍ ഒരാളെ അനുവദിക്കുന്നു. അങ്ങനെ ഭാവി മാത്രമല്ല, ഭൂതവും വര്‍ത്തമാനവും പ്രവചിക്കപ്പെടുന്നു. പഴയൊരു ഗുഹാമുഖത്ത് നിന്ന് പുതിയൊരു മെട്രോവിലേക്കും തിരിച്ചുമുള്ള ആ 'പറച്ചിലി'ന്റെ സഞ്ചാരപഥങ്ങള്‍, ആവാസകേന്ദ്രങ്ങള്‍, നിങ്ങളെ ആശ്ചര്യപ്പെടുത്തുമെങ്കിലും കഥയ്ക്ക് വലിയ ഊഴങ്ങളൊന്നുമില്ല. അതു പാര്‍ക്കുന്ന സമൂഹത്തെപ്പോലെ, അതു പാര്‍ക്കുന്ന ഭാഷപോലെ,അല്‍ഭുതപ്രവൃത്തികള്‍ക്ക് കഥയും കാതോര്‍ക്കുന്നുവെങ്കിലും അത്രയും സാധാരണമായ ജീവിതത്തെപ്പറ്റി തന്നെ കഥ 'കഥയുണ്ടാക്കി പറയുന്നു'.
നിര്‍മ്മലയുടെ കഥകള്‍, അവയുടെ ജീവിതം കണ്ടെത്തുന്ന സ്ഥലങ്ങള്‍ നമുക്കു വിവരിക്കാനാകും. നമ്മുടെ ഭാഷ, നമ്മുടെ ഭാവന, കണ്ടുമുട്ടുന്ന ഏറ്റവും പുതിയ ദിനങ്ങള്‍ ഈ കഥകളിലുണ്ട്. ജീവിതത്തില്‍ കഥയെ തിരയുന്ന എക്കാലത്തെയും അലയല്‍ എല്ലാ കഥാകൃത്തുക്കളുടെയും തലവര പോലെ ഈ കഥകളിലുമുണ്ട്. കഥയില്‍ ജീവിതത്തെ നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമമാണ് ഈ കഥകളെയും അര്ഥവത്താക്കുന്നത്. അതേസമയം കഥകളില്‍ പലതിലും പശ്ചാത്തലമായി പ്രത്യക്ഷപ്പെടുന്ന ഭൗതികലോകം മലയാളത്തിന്റെ പൊതുവായ തീര്‍ച്ചകളില്‍ നാം പരിചയപ്പെട്ട ആവാസവ്യവസ്ഥയെ വേറൊരു തലത്തില്‍ കണ്ടുമുട്ടുന്നുമുണ്ട്.അതില്‍ പ്രധാനമായും മലയാളിയായിരിക്കുന്നതിലെ മൂല്യവ്യവസ്ഥകള്‍ (മുന്‍കരുതലുകള്‍) ഒരു പാശ്ചാത്യസമൂഹത്തിന്റെ (ഉത്തര അമേരിക്കന്‍)സാംസ്കാരിക സംജ്ഞകളുമായി നേര്‍ക്കുനേര്‍ നിര്‍ത്തുന്നതാണ്. അങ്ങനെയൊരു നീക്കം എന്തായാലും നിര്‍മ്മലയുടെ കഥകളില്‍ പലതിലുമുണ്ട്. ഈ കഥകള്‍, അങ്ങനെ അവ നേരിടുന്ന ജീവിതവ്യവസ്ഥകള്‍ക്കകത്ത് തന്നെ കുറേക്കൂടി സഹ്യമായ മൂല്യങ്ങളിലേക്കും ജീവിതത്തിലേക്കും തിരിയുന്നു. ജീവിതത്തെ സഹ്യമാക്കുക എന്നതിനപ്പുറം ആ പരീക്ഷണങ്ങളുടെ സാധുതയെ ഈ കഥകള്‍ മറ്റെന്തെങ്കിലുമായി അവതരിപ്പിക്കാന്‍ വിസമ്മതിക്കുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ചില പരിഷ്കരണ ശ്രമങ്ങളോടെ ബന്ധങ്ങളെ പരിശോധിക്കുകയോ വീണ്ടും സന്ദര്‍ശിക്കുകയോ ചെയ്യുന്നു.
ഈ നിരീക്ഷണത്തോട് അനുഭാവം തോന്നുന്ന, വളരെ പ്രാതിനിദ്ധ്യമുള്ള രണ്ടു കഥകളിലൂടെയും, ഒപ്പം ഇതേ ഭാവനയ്ക്കു പുറത്ത് നിര്‍മ്മിച്ച ലോകം കഥയില്‍ എങ്ങനെ കടന്നുവന്നു എന്നു നിരീക്ഷിക്കുന്ന മൂന്നാമത്തെ കഥയിലൂടെയും കുറച്ചുകൂടി സഞ്ചരിക്കുക മാത്രമേ ഈ കുറിപ്പു ചെയ്യുന്നുള്ളൂ. മറ്റു കഥകളുടെ സൂക്ഷ്മ ജീവിതങ്ങള്‍ സ്പര്‍ശിച്ചില്ലെന്ന ക്ഷമാപണത്തോടെ.
'നഷ്ടപ്പെടുവാന്‍' എന്ന കഥയില്‍ ലീന പ്രവേശിക്കുന്നത് അച്ചനോട് ചില കാര്യങ്ങള്‍ പറയാനും ഉപദേശം വാങ്ങാനുമാണ്. അവളുടെ ഭര്‍ത്താവ്, പ്രതാപ് അവളേയും കുഞ്ഞുങ്ങളേയും അയാളുടെ ഹിംസ കൊണ്ടും, വഴിവിട്ട ജീവിതം കൊണ്ടും ഭയപ്പെടുത്തുന്നു. ഭയമാണ് ആ വീടിനെ പൊതിഞ്ഞു നില്‍ക്കുന്നത്. വടക്കെ അമേരിക്കയില്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും മര്ദ്ദിക്കുന്നവന് ജയില്‍ ശിക്ഷവരെ കിട്ടും. നിയമത്തിലേക്ക് അയാളെ ചേര്‍ത്തു നിര്‍ത്തുകയേ വേണ്ടൂ. അയാള്‍ക്കു കിട്ടുന്ന ശിക്ഷ ചിലപ്പോള്‍ മാസങ്ങള്‍ മാത്രമായിരിക്കും. വീണ്ടും അയാള്‍ മടങ്ങിവന്നുവെന്നു വരാം. എങ്കിലും അവള് പാര്‍ക്കുന്ന സമൂഹം ക്രൂരമായ ശിക്ഷയായിരിക്കും അവള്‍ക്ക് വിധിക്കുക. ലീന ആ നിയമക്കോട്ടയിലേക്ക് പോകുന്നതിനുപകരം പള്ളിയില്‍ വന്നു. ലീന അച്ചനോടും ഇതൊക്കെ പറയാന്‍ തന്നെയാണു വന്നത്.അവളുടെ ഒരു തീരുമാനത്തില്‍ അച്ചനോട് ഉപദേശം ചോദിക്കാന്‍. പക്ഷെ ലീന എത്തുമ്പോള്‍ അച്ചന് വലിയൊരു കുടുക്കിലാണ്. വിശ്വാസികളുടെ തര്‍ക്കത്തില്‍ പള്ളി പിളരുമെന്ന അവസ്ഥയില്‍. ആ കലഹത്തില്‍, അയാള്‍ക്ക് അവളെ കേള്‍ക്കാനേ സമയമില്ല. അല്ലെങ്കിലും ലീന എന്തിനാണ് വന്നിരിക്കുന്നതെന്ന് അച്ചനറിയാം. അതിനാല്‍, 'ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്‍പെടുത്തരുതെന്നല്ലേ മോളേ വിശുദ്ധ പുസ്തകത്തില്‍ പറയുന്നത്' എന്നു ചോദിച്ച് അവളെ വീട്ടിലേക്കു തന്നെ മടക്കി അയക്കുകയേ വേണ്ടൂ. എന്നാല്‍, ഇന്ന് അങ്ങനെ പറയാനോ അവളെ കേള്‍ക്കാനോ അച്ചനു സമയമില്ല.
അച്ചനോട് ഒന്നും ചോദിക്കാനാകാതെ, ആ കലഹങ്ങളിലൊന്നും ചെന്നു പെടാതെ, തന്റെ ഭയത്തെ തന്നെ വീണ്ടും ചെന്നു നോക്കാന്‍ ലീന അവിടെത്തന്നെ ഇരുന്നു. മുപ്പതു വര്‍ഷത്തെ തന്റെ ശീലമനുസരിച്ച് 'ദൈവമേ നീ എന്നോട് സംസാരിക്കുക' എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് അവള് വേദപുസ്തകം തുറന്നു. 'നിന്റെ കൈയ്യോ കാലോ നിനക്ക് ഇടര്‍ച്ച ആയാല്‍ അതിനെ വെട്ടി എറിഞ്ഞു കളക; രണ്ടു കൈയ്യും ഉള്ളവനായി നിത്യാഗ്നിയില്‍ വീഴുന്നതിനേക്കാള്‍ അംഗവിഹീനനായിട്ടോ മുടന്തനായിട്ടോ ജീവനില്‍ കടക്കുന്നത് നിനക്കു നന്ന്' എന്ന സുവിശേഷ വരികള്‍ അവള്‍ക്കു തെളിയുന്നു. ലീന ആഗ്രഹിക്കുന്നത് ഭയമില്ലാതെ ജീവിക്കുക എന്നാണ്. ഭയമില്ലാതിരിക്കുക എന്നാല്‍ സ്വാതന്ത്ര്യത്തെ അനുഭവിക്കുക എന്നും. അത് ലീന ജീവിക്കുന്ന മൂല്യവ്യവസ്ഥകള്‍ക്കുള്ളില്‍ (മതം, പള്ളി, ബന്ധുക്കള്‍) അസാദ്ധ്യവുമാണ്. പള്ളിയെ(അച്ചനെയും) ഗ്രസിച്ച വേറൊരു ഭയത്തെ(പള്ളി പിളരുമോ?)ലീന നിരാകരിക്കുന്നത് അതിന്റെ നടത്തിപ്പിലെ പ്രകടനപരങ്ങളായ എല്ലാ ഭൗതികാവശ്യങ്ങളോടും വിമുഖയായാണ്. അത്, വേദനയില്‍ നിന്നകന്നുപോയ ഒരു സ്ഥാപനമാണ് എന്ന് മനസ്സിലാക്കുന്നത് ഓരോ സന്ദര്‍ശനത്തിലും എരിഞ്ഞു തീര്‍ന്നുകൊണ്ടാണ്. വിശുദ്ധപുസ്തകം അടച്ചുവെച്ച് അവള് പള്ളിയില്‍ നിന്നും പുറത്തുകടന്നിരിക്കുക എങ്ങനെ എന്നു കഥ പറയുന്നില്ല. എന്നാല്‍ ജീവിതത്തില്‍ കഥ കണ്ടെത്തുന്ന ഇടം സ്വഛവും ശാന്തവുമായ ഒരു ജീവിതത്തെ ആഗ്രഹിക്കുക എന്നാല്‍ ആന്തരികമായ ചില തിരുത്തലുകളിലേക്ക് (തീരുമാനങ്ങളിലേക്കും) എത്തുക എന്നതാണെന്ന് നാം മനസ്സിലാക്കുന്നു.
ലീന പാര്‍ക്കുന്ന പാശ്ചാത്യ സമൂഹത്തിന്റെ നിയമങ്ങള്‍ അവളുടെ ഭര്‍ത്താവിന്റെ ഹിംസയില്നിന്നും അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കും അത്, ആധുനികമായ ഒരു മൂല്യസംഹിതയുടെ ഭാഗം പോലുമാണ്.ആ നിയമത്തിന്റെ അര്‍ത്ഥം ജീവിതത്തെ സഹ്യമാക്കുക എന്നാണ്. എന്നാല്‍, പള്ളിയും ദൈവവുമായുള്ള തന്റെ ജീവിതത്തെ, ദൈവവുമായി തന്നെ അഭിമുഖീകരിക്കാന്‍, ലീന അടുപ്പിച്ചു നിര്‍ത്തുന്നു. അവള് ദൈവത്തോട് വേറെ വഴിയില്ലേ എന്നു ചോദിക്കുന്നു. ദൈവം അവളോട് മോളേ ഞാനിങ്ങനെ പറഞ്ഞതല്ലേ എന്ന് അവളുടെ വിരലുകള്‍ പിടിച്ച് വേദപുസ്തകത്തിലെ തന്റെ നിയമങ്ങള്‍ കാണിച്ചു കൊടുക്കുന്നു.
വേറൊരു കഥയില്‍ ( ചില തീരുമാനങ്ങള്‍) മറ്റൊരു ബന്ധം, ഏതു ബന്ധങ്ങളിലെയും പോലെ വൈകാരികമായ ഒരാവശ്യത്തിലേക്കുകൂടി നീങ്ങുമ്പോള്‍, ഒരാളുടെ ജീവിതം മറ്റു പല ജീവിതങ്ങളും സ്വസ്ഥമാവാന്‍ ആഗ്രഹിക്കുന്ന സ്ഥലമായും തീരുന്നു.
എല്ലാ വര്‍ഷവും തണുപ്പു തുടങ്ങുമ്പോള്‍ കാനഡയില്‍ ഫ്ലൂ പടരും, കഠിനമായ ആസ്തമയുമായി. യൗവ്വനത്തിലൂടെ ര്‍ദ്ധക്യത്തിലേക്കെത്തിയ അമ്മയ്ക്ക് ഫ്ലൂ വന്നതോടെ ശ്വാസം വിടാന്‍ കൂടുതല്‍ ബുദ്ധിമുട്ടായി. ഫ്ലൂ തളര്‍ത്തി കളഞ്ഞ ശ്വാസകോശങ്ങള്‍ക്ക് കൃത്രിമ ഓക്സിജനും വലിച്ചെടുക്കാന്‍ വയ്യാതായപ്പോള്‍ ആശുപത്രിയില്‍ അമ്മയെ വെന്റിലേറ്ററിലേക്ക് മാറ്റുന്നതോടെ മകന് ജോയിക്ക് തന്റെ ജീവിതത്തിലെ സുപ്രധാനമായൊരു തീരുമാനം എടുക്കേണ്ടി വരുന്നു. ആശുപത്രി അധികൃതര്‍ അയാളോട് അമ്മയുടെ ശവസംസ്കാരത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ എന്നു ചോദിക്കുന്നു. അടുത്തുള്ള ഫ്യൂണറല്‍ ഹോമുകളെയും സിമിത്തേരികളെയും കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ അയാള്‍ക്ക് നല്കുന്നു. ഐ.സി.യു.വില്‍ കിടക്കകള്‍ കുറവായതുകൊണ്ട് അതിലൊന്ന് എഴുപതു കഴിഞ്ഞ രോഗം ബാധിച്ച ഒരു ശരീരത്തിനായി മാറ്റിവെക്കുന്നത് പ്രായോഗികമല്ല എന്ന് അവര്‍ കരുതുന്നു.അതിനാല്‍ അമ്മയെ മരിക്കാന്‍ അനുവദിക്കുന്നതല്ലേ നല്ലതെന്ന ആശുപത്രി അധികൃതര്‍ അവരുടെ നാട്ടുനടപ്പു പോലെ കരുതുന്നു.
അപ്പച്ചന് മരിച്ചതിനു ശേഷം അമ്മ ഒറ്റയ്ക്കാണ് അയാളേയും അനുജനെയും വളര്‍ത്തിയതും വലുതാക്കിയതുമെന്ന് ജോയി ഓര്‍ക്കുന്നു.ആദ്യമായി ജോയി സാധനങ്ങള്‍ വാങ്ങാന്‍, അന്ന് അയാള്‍ക്ക് പന്ത്രണ്ട് വയസ്സാണ്, കടയില്‍ പോയപ്പോള്‍ അമ്മ കൂട്ടിനു പോയിരുന്നു. വഴിയരികില്‍ ഇടയ്ക്കൊക്കെയിരുന്ന് ശ്വാസം വലിക്കുമ്പോള്‍ അമ്മയുടെ തൊണ്ട വിസിലൂതുന്നതുപോലെ ശബ്ദിക്കുന്നത് അയാള്‍ കേട്ടിട്ടുണ്ട്. വീട്ടിലെത്തുമ്പോള്‍ അകത്തു കയറാന്‍ ശക്തിയില്ലാതെ നടക്കല്ലിലിരുന്ന് വെള്ളം വേണമെന്ന് ആംഗ്യത്തില്‍ കാണിച്ചത് ഓര്‍മ്മ വരുന്നുണ്ട്. അതുവരെയുള്ള ജീവിതസന്ധിയില്‍ അയാളും അമ്മയും ഒരുമിച്ചാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്.ഇപ്പോള്‍ ജോയി ഒറ്റയ്ക്ക് തീരുമാനിക്കണം. അമ്മയുടെ തൊണ്ട കീറി ഒരു കുഴലിട്ട് നേരെ ശ്വസകോശത്തില്‍ ഘടിപ്പിച്ച് അമ്മയെ ഐ.സി.യു.വില്‍ നിന്നും മാറ്റാം. അങ്ങനെ ആശുപത്രിയുടെ ഏതെങ്കിലും കോണില്‍ എത്ര കാലം വേണമെങ്കിലും കിടക്കാം. അല്ലെങ്കില്‍ വെന്റിലേറ്റര്‍ മാറ്റുക.
ജോയി തീരുമാനമെടുക്കാനാകാതെ വീട്ടില്‍ തിരിച്ചെത്തി കുളിമുറിയില്‍ ഒരു കരച്ചിലിലേക്ക് പൊട്ടാനായി ഷവറിലെ വെള്ളപ്പാച്ചിലിനിടയില്‍ നില്ക്കുന്നു. അയാള്‍ അമ്മയോടു തന്നെ ഒരു വഴി കാണിച്ചു തരാന്‍ പറയുന്നു. കുളി കഴിഞ്ഞ് പുറത്തു വരുമ്പോള്‍ ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നിരുന്നുവെന്നും അമ്മ മരിച്ചുവെന്നും അയാളുടെ ഭാര്യ ജോയിയെ അറിയിക്കുന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധം രണ്ടുപേരുടെയും ജീവിതങ്ങള്‍ പൂരിപ്പിച്ച ജീവിതത്തെ സംബന്ധിച്ച ഒരു വൈകാരിക സമസ്യയായിരുന്നുവെന്ന് ഈ കഥ ഓര്‍മ്മിപ്പിക്കുന്നതായി തോന്നും. അപരിഹാര്യമായ ഒരു വേര്‍പാടിന്റെ ഹൃദയപൂര്‍വ്വമായ ആഖ്യാനം ഈ കഥയില്‍ അതിന്റെ വൈകാരിക വിക്ഷുബ്ദത ഉപേക്ഷിച്ചുകൊണ്ടാണ് നിര്‍വ്വഹിച്ചിരിക്കുനത്. അതേ സമയം തങ്ങളുടെ ബന്ധത്തിന്റെ കാതലായ അര്‍ത്ഥം അമ്മയായിരിക്കുന്നതിലേയും മകനായിരിക്കുന്നതിലേയും വൈകാരികലോകം തന്നെയാണെന്ന് തെരഞ്ഞെടുക്കുന്നുമുണ്ട്. മരണം കൊണ്ട് ജീവിതത്തെ പൂര്‍ണ്ണമാക്കാനുള്ള തന്റെ എളിയ ശ്രമം, അതുവരെയും ജീവിച്ച ഏകാന്തവും വേദനാഭരിതവുമായ ശരീരവീഴ്ചകളെയും കടന്ന്, ഈ കഥയിലെ അമ്മയെ ഒരു വൈകാരികാവശ്യത്തിലേക്ക് വീണ്ടും കൊണ്ടു വരികയും ചെയ്യുന്നു.
ഈ കഥയിലും നിര്‍മ്മല തന്റെ പ്രമേയ പരിചരണത്തിലെ വിശ്വസംഹിത പരിചയപ്പെടുത്തുന്നു. 'നഷ്ടപ്പെടുവാന്‍' എന്ന കഥയിലെന്നപോലെ ഒരു 'തീരുമാന'ത്തിലേക്ക് തന്റെ ആഖ്യാനത്തെ കൊണ്ടു പോകുന്നു. അത് താന്‍ പാര്‍ക്കുന്ന പാശ്ചാത്യ സമൂഹത്തിന്റെ മൂല്യവ്യവസ്ഥയ്ക്കു പുറത്താണെന്ന് ഈ കഥയും വിശ്വസിക്കുന്നു. 'മരിക്കാന്‍ അനുവദിക്കുക' എന്ന ആധുനിക മൂല്യത്തിനു പകരം, പൗരസ്ത്യ ശിക്ഷണമുള്ള ഭാവനയ്ക്ക് പരിചയമുള്ള വേറൊരു അന്ത്യത്തിലേക്ക് കഥയെ കൊണ്ടു നിര്‍ത്തുന്നു. മകനു വേണ്ടി അമ്മ സ്വയം മരണത്തിലേക്ക് പോകുന്നു. അയാളുടെ തിരഞ്ഞെടുപ്പുകളെ നിഷ്ക്രിയമാക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നു. ഈ കഥകളുടെ വായനയോടൊപ്പം, കഥാകൃത്തിന്റെ ഭാവന സഞ്ചരിക്കുന ഭൂതലം കാംക്ഷിക്കുന്ന മൂല്യവ്യവസ്ഥ നമുക്ക് പരിചയമുള്ള മലയാളി സമൂഹത്തിന്റേതാണ്. എന്തുകൊണ്ടാണ് ഈ കഥയിലെ സന്ദര്‍ഭങ്ങള്‍ നിര്‍മ്മല തനിക്കു നന്നായി പരിചയമുള്ള പാശ്ചാത്യസമൂഹത്തിന്റെ 'ആധുനിക മൂല്യ'ങ്ങളിലേക്ക് നടത്തിക്കൊണ്ടുപോകാന്‍ വിസമ്മതിക്കുന്നത്? അങ്ങനെയായിരുന്നെങ്കില്‍ ഈ കഥകളുടെ സാദ്ധ്യതകള്‍ നമ്മുടെ തന്നെ ബന്ധനിര്‍വ്വചനങ്ങളെ എങ്ങനെയെല്ലാം എതിരിടും? തീര്‍ച്ചയായും, മലയാളി സമൂഹത്തിന്റെ മൂല്യവ്യവസ്ഥയ്ക്ക് പുറത്തുള്ള ഇത്തരം അഭിമുഖീകരണങ്ങള്‍ ഇന്നു നമുക്ക് പരിചയമില്ലാത്തതല്ല.
നമ്മുടെ കഥയിലും ഇത്തരം സന്ദര്‍ഭങ്ങള്‍ കടന്നു വരുന്നുണ്ട്. എന്നാല്‍, നിര്‍മ്മലയുടെ കഥകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍, അവരെഴുതുന്ന ഭാഷയുടെയും സമൂഹത്തിന്റെയും ദൂരമാണ് അടയാളപ്പെടുത്തുന്നത്. ഏതൊരു ചെറുസമൂഹവും അതിന്റെ ജീവിത പാരമ്പര്യത്തിലെ ചില മൂല്യങ്ങള്‍ കുറേക്കാലമെങ്കിലും സൂക്ഷിക്കുമെന്നത് ഈ കഥകള്‍ വേറൊരു തരത്തില്‍ പറഞ്ഞതാണെന്നും വരാം. ഒരു പക്ഷെ, ആ മൂല്യങ്ങളിലൂടെയാവണം ആ സമൂഹത്തിന്റെ അതിജീവനം എന്നുവരെ തോന്നത്തക്ക വിധത്തില്‍ ആ പരിസരം ഭാവനയിലും അപ്പോള്‍ കടന്നുവരുന്നു. തന്റെ സമൂഹത്തിന്റെ വൈകാരികജീവിതത്തെ ഒരു ഭൗതികശക്തിപോലെ അപ്പോള്‍ ഭാഷയ്ക്കും ഭാവനയ്ക്കും നേരിടേണ്ടി വരുന്നു. അഥവാ അത്തരം സന്ദര്‍ഭങ്ങള്‍ ആ കഥകള്‍ ഭാവന ചെയ്യുന്ന സമൂഹത്തിന്റെ തന്നെ ശരിതെറ്റുകളെ അനുസരിക്കുന്നു. എന്നാല്‍, ഇങ്ങനെയൊരു ഭാവതലത്തിലല്ലാതെ വ്യത്യസ്തമായ ഒരു കഥയും ഈ സമാഹാരത്തിലുണ്ട്. കഥയില്‍ ലോകം എങ്ങനെ വന്നുവീഴുന്നു എന്നു ശ്രദ്ധിക്കുന്ന ഒരാളെന്ന നിലക്കുകൂടി 'അബുഗ്രാഇബ്' എന്ന കഥ മുമ്പേ ഞാന്‍ വായിച്ചിരുന്നു. ആധുനിക മനുഷ്യസമൂഹത്തില്‍ കുപ്രസിദ്ധമായ പേരോടെ പ്രത്യക്ഷപ്പെടുന്ന ഒരു സന്ദര്‍ഭം ഈ കഥയിലേക്കും കടന്നുവന്നിരുന്നു. അബു ഗ്രാഇബിലെ തടവറ മനുഷ്യരായിരിക്കുന്നതിലെ അന്തസ്സ് എങ്ങനെയാകുമെന്ന് ലോകത്തെ അതിനും മുമ്പേ അറിയിച്ചിരുന്നു. അമേരിക്കന്‍-ബ്രിട്ടീഷ് സൈനികര്‍ ഇറാഖിലെ യുദ്ധത്തടവുകാരോട് എങ്ങനെ പെരുമാറി എന്നു കാണിച്ച അബു ഗ്രാഇബ് ഫോട്ടോകള്‍ യുദ്ധം ക്രൂരമായ പ്രവൃത്തിയാണെന്നു മാത്രമല്ല , അത് മനുഷ്യരായിരിക്കുന്നതിലെ അന്തസ്സ് കെടുത്തുമെന്നും ലോകത്തോടു പറഞ്ഞു.
നിര്‍മലയുടേ കഥ, ആ 'ലോക'ത്തെ, കാനഡയിലെ ഒരു വീട്ടിലേക്ക് കൊണ്ടു വരുന്നു. പെരിയാറിന്റെ തീരത്തുണ്ടായിരുന്ന ഒരാളെയും, അയാളുടെ ഭാര്യയെയും അവതരിപ്പിക്കുന്നു. തൊഴില്‍രഹിതനായ അയാള്‍, വിനോദ്, ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് അടുക്കള ജനലിലൂടേ പുറത്തേക്ക് നോക്കി. എന്നും കാണാറുള്ള ശാന്തമായ ഒരു തടാകത്തെ ഉള്ളിലേക്ക് എടുത്തുകൊണ്ടാണ് കഥയാരംഭിക്കുന്നത്, അതിരവിലെ വെള്ളം നിശ്ചലമായിരുന്നു എന്നു പറഞ്ഞുകൊണ്ട്. എന്നാല്‍, ടെലിവിഷനില്‍ ആദ്യം വാര്‍ത്തയും പിന്നീട് ചരിത്രവുമായ 'അബു ഗ്രാഇബ്' വിവരങ്ങള്‍ കാണാന്‍ വിനോദ് ശ്രദ്ധിക്കുന്നതോടെ കഥയിലെ (വീട്ടിലെ) നിശ്ചലത തകരാറിലാവാന്‍ തുടങ്ങുന്നു.
അയാള്‍ ജോലിക്കു ശ്രമിക്കാതെ വെള്ളം നോക്കി ഇരിക്കുന്നതില്‍, ടെലിവിഷനിലെ മനുഷ്യരുടെ ക്രൂരതകള്‍ നോക്കി സമയം കളയുന്നതില്‍ അയാളുടെ ഭാര്യ, താര, പരിഭവിക്കുന്നുണ്ട്. അവള് കാനഡയില്‍ ഇപ്പോള്‍ കിട്ടാന്‍ തുടങ്ങിയ മലയാളം ടേലിവിഷന് ചാനലുകളിലെ സീരിയലിലെ കണ്ണീര് ചാലിലൂടെ എത്ര ദൂരം പോകുമെങ്കിലും ഈ പട്ടാളഹിംസ കണ്ടിരിക്കുക വയ്യ. യുദ്ധവും കൊലയും ചരിത്രമാണെന്നു പറഞ്ഞ വിനോദിനോട് അമേരിക്കന്‍ പട്ടാളം നാളെ എറണാകുളത്ത് ഇറങ്ങിയാല്‍ എന്തു ചെയ്യുമെന്ന് താര ചോദിക്കുന്നു. അവള് അതിനൊരു കാരണവും വാര്‍ത്തകളില്‍ നിന്നു തന്നെ കണ്ടെടുക്കുകയും ചെയ്തു- ഇന്ത്യ മിസൈല്‍ ഉണ്ടാക്കുന്നു. വിനോദിന്റെ 'ഉദാസീനത'യിലേക്ക് താര കടത്തിവിടുന്ന യുദ്ധപ്പട സ്വപ്നത്തിലൂടെയും തനിച്ചിരിപ്പിലൂടെയും അയാളെ പിന്തുടരുന്നു. അയാള്‍ ജോലിക്കു വേണ്ടി ശ്രമിക്കാന്‍ തയ്യാറാക്കുന്ന 'റസ്യൂമേ'യുമായാണ് ആ ലോകത്തില്‍ പ്രവേശിക്കുന്നതും. ഒരു ജോലിക്ക് അയാള്‍ ശ്രമിക്കുന്നുമുണ്ട്. മൂന്നു ദശകങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നിന്നും എടുത്ത ബിരുദം അയാളെ ഇനി അത്രയധികമൊന്നും സഹായിക്കില്ല. മാത്രമല്ല കമ്പ്യൂട്ടറിന്റെ കാലത്ത് അയാള്‍ കൂടുതല്‍ കൂടുതല്‍ അയോഗ്യനുമാകുന്നു- ഒരു കുഞ്ഞെലി വിറപ്പിക്കുകയാണ് ഈ അമ്പതുകാരനെ....
അബു ഗ്രാഇബ് മറ്റൊരു ചിത്രത്തിലൂടെ ഇതിനകം അയാളെ പിടികൂടുന്നു.അയാളുടെ അമ്മയുടെ പിറകെ പട്ടികള്‍ പായുകയാണ്. ആ ദു:സ്വപ്നത്തിന്റെ ഓര്‍മ്മയില്‍ അയാള്‍ വീണ്ടും അടുക്കളയിലെത്തുന്നു. ജനാലക്കപ്പുറത്തെ തടാകത്തിലെ വെള്ളമപ്പോഴും നിശ്ചലമായി തന്നെ കാണുന്നു. ഇരിപ്പുമുറിയിലേക്ക് തിരിച്ചെത്തുന്ന വിനോദ് വീണ്ടും ദുസ്വപ്നങ്ങളുടെ പിടിയിലാകുന്നു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഇറങ്ങിയിരിക്കുന്നു. നഗ്നനാക്കപ്പെട്ട ഒരു വാഴക്കുലക്കാരനെ ഉയരം കുറഞ്ഞ ഒരു പട്ടാളക്കാരി ചങ്ങലയില്‍ കെട്ടി ചന്തക്കുളത്തില്‍ ഇറക്കിയിരിക്കുന്നു. NH 47 ലൂടെ ടാങ്കുകള്‍ നീങ്ങിയിരുന്നു. തെക്കെ കളമശ്ശേരിയിലെ മസ്ജിദും സോഷ്യലു പള്ളിയും പട്ടാളം നശിപ്പിച്ചിരുന്നു... താര തിരിച്ചെത്തുമ്പോള്‍ വിനോദ് അതിശക്തമായ പനിയുടെ പിടിയിലാണ്. അയാള്‍ അവളോട് രാവിലെ കണ്ട വെള്ളത്തിന്റെ തിരയിളക്കം, കായലിന്റെ ഗൗരവം, ഒച്ചയോടെ തന്നെ ഓര്‍മ്മിപ്പിക്കുന്നു.
ഇറാഖില്‍ അമേരിക്കന്‍ സേനയോടൊപ്പം ക്ഷുരകനായി എത്തുന്ന ഒരു കഥാപാത്രത്തെ, പപ്പുവിനെ, എന്‍. എസ്. മാധവന് പരിചയപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ വളര്‍ച്ചക്കൊപ്പം, പപ്പു, പതുക്കെ സമനില തെറ്റുന്ന തന്റെ സഹപ്രവര്‍ത്തകനെയും ഓര്‍ത്ത് നീങ്ങുന്ന ആ കഥയില്‍ ഭ്രാന്ത്, ബോധത്തെ ചിതറിച്ച, സ്വസ്ഥമാവാന്‍ ആവശ്യപ്പെടുന്ന ഒരു സ്ഥലം പോലെയാണ്. ഒരിടത്തുവച്ച് പപ്പുവിന്റെയും ബോധം കെടുന്നു. അതിനു തൊട്ടു മുമ്പ് പപ്പുവിന്റെ തല യുദ്ധത്തിന്റെ ഒരു പ്രക്ഷേപണമുറി തന്നെ ആവുകയായിരുന്നു. ഈ കഥയിലെ വിനോദിനും, പപ്പുവിന്റെ സുഹൃത്തിനെന്നപോലെ, യുദ്ധത്തില്‍ വച്ച് സമനില തെറ്റുന്നു. യുദ്ധത്തില്‍ ഇല്ലാതിരുന്നിട്ടും ഇങ്ങനെ എവിടെയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും സംഭവിക്കാം എന്ന കൃത്യമായ ഒരു പ്രസ്താവത്തിന്റെ രാഷ്ട്രീയമൂല്യം ' അബുഗ്രാഇബ്' പുറത്തുവിട്ട ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. അത് ഹിംസാത്മകമായ ഒരു ശക്തിക്കു മുന്നില്‍ ദുര്‍ബ്ബലമാവുന്ന പൗരബോധത്തിന്റേതു കൂടിയായിരുന്നു. ഭയം ഒരു ജീവിതവ്യവസ്ഥ ആവുകയായിരുന്നു. വിനോദിനു സമനില തെറ്റുന്നത് യുദ്ധത്തെ കടന്നു പോവാനാണ്. കഥയില്‍ പെട്ടെന്ന് ഒരു ചുഴലി പോലെ ലോകം പൊടി പടര്‍ത്തി ഉയരുന്നു. നമ്മുടെ ജീവചരിത്രത്തിനു പുറത്തെ സംഭവങ്ങള്‍ നമ്മുടെ തന്നെ സാമൂഹ്യാസ്തിത്വത്തെ സ്പര്‍ശിക്കുന്ന സന്ദര്‍ഭങ്ങളായി കഥയിലും കടന്നു വരുന്നു. ലോകത്തിലേക്ക് മലയാളിയും വേര്‍പെടുന്നു. 'അബു ഗ്രാഇബി'ല്‍ ഇല്ലാതിരിക്കുമ്പോഴും, പെരിയാറിലെ വെള്ളവും കാനഡയിലെ തടാകപ്പരപ്പും അയാളുടെ കണ്ണാടിബിംബത്തെ ചിതറിക്കുന്നു. കഥ, ഒരാളില്‍ എന്നല്ല മറ്റൊരാളില്‍ മാത്രമല്ല, ലോകത്തിലും അതിന്റെ ജീവിതം തപ്പുന്നു.
മലയാളിയായിരിക്കുന്നതിലെ മൂല്യവ്യവസ്ഥകള്‍, പശ്ചാത്യസമൂഹത്തിന്റെ മൂല്യവ്യവസ്ഥാ പശ്ചാത്തലങ്ങള്‍, വേറിട്ടു പാര്‍ക്കുന്നതിന്റെ ആന്തരിക കഥാഗതികള്‍, ഈ പുസ്തകത്തിലെ കഥകളുടെ പ്രമേയവും സൂചകങ്ങളുമായി എപ്പോഴും കടന്നു വരുന്നു. പാരമ്പര്യം എന്നത് ഒരാള്‍ സ്വീകരിക്കുന്ന സാംസ്കാരിക വാഗ്ദാനം എന്നതിനപ്പുറം അയാളുടെ ജീവിതനീക്കത്തിന്റെ ഓരോ കാല്‍വെപ്പും ഉറപ്പാക്കുന്ന മൂല്യവ്യവസ്ഥ കൂടിയാകുന്നുവെന്നാണ് ഈ കഥകളില്‍ പലതും, നമ്മളെല്ലാം കരുതുന്നതുപോലെ, വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ആ മൂല്യവ്യവസ്ഥയുടെ പ്രതിലോമകങ്ങളായ ആവശ്യങ്ങളോടും ഏറ്റുമുട്ടേണ്ടി വരുന്നു. എന്നാല്‍ അത്തരം അഭിമുഖീകരണങ്ങള്‍ പോലും വളരെ ശാന്തവും സൗമ്യവുമായി നേരിടാന്‍ ആഗ്രഹിക്കുന്നു ഈ കഥകളും കഥാപാത്രങ്ങളുമെന്നത് നമ്മുടെ ശ്രദ്ധ നേടുന്നു. ജീവിതത്തെ സ്നേഹിക്കുന്ന ഒരു വ്യക്തി, ഒരു കുടുംബം, ഒരു സമൂഹം, എന്ന കല്‍പനയിലേക്ക്ക് അത് കരുണയോടേ നോക്കുന്നു. ലളിതവും, നേര് രൂപനീക്കങ്ങളുമായി ജീവിതത്തിന്റെ പത്ത് കഥാ ഖണ്ഡങ്ങള്‍ അങ്ങനെയൊരു സ്ഥലം നമ്മുടെ ഭാവനയില്‍ നിര്‍മ്മിക്കുന്നു.
അടിക്കുറിപ്പ്:ശ്രീരമകൃഷ്ണപരമഹംസര്‍ തന്റെ ഭക്തരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞ ഒരു വരിയാണിത്. പുണ്യനദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്;പക്ഷെ മറ്റെല്ലാം ഓര്‍ത്തു അതൊഴികെ. മോക്ഷത്തെക്കുറിച്ചോ ഈശ്വരസന്നിധിയിലെത്തേണ്ടുന്ന ഒരാളുടെ മനസ്സിനെക്കുറിച്ചോ പറഞ്ഞു തുടങ്ങിയതാവാം അദ്ദേഹം, അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അദ്ദേഹം സമാധിയിലേക്കും (അബോധത്തിലേക്കും) പോകുമായിരുന്നത്രേ. കഥകള്‍ എഴുതുമ്പോള്‍, തീരുമ്പോള്‍,തനിക്ക് ആശ്വാസം തോന്നാറുണ്ട് എന്ന് നിര്‍മ്മല ഒരു കത്തില്‍ എനിക്കെഴുതിയപ്പോള്‍ ഞാന്‍ പരമഹംസരുടെ വരികള്‍ ഓര്‍ത്തു. നിര്‍മ്മലയും പുണ്യനദിയിലേക്ക് എത്തിയവളെപ്പോലെയായിരുന്നു. ഒരു തരം ആശ്വാസത്തിലേക്ക്, മുക്തിയിലേക്ക് കഥകളുമായി വന്ന ആള്, എനാല്‍ ആ യാത്രകളിലൊക്കെയും അവര്‍ ജീവിതത്തെ ഓര്‍ത്തു. വേദനയും സന്തോഷവും നല്കിയ ഓര്‍മ്മകളില്‍, ആ നദിക്കരയിലെന്ന പോലെ, തങ്ങി നിന്നു. മോക്ഷമില്ലാത്ത ജീവിതമത്രേ, കഥയുടേതും.
Subscribe to:
Posts (Atom)