Tuesday, August 16, 2011

ഒരു നഗരപ്രണയ കാവ്യം

പുസ്തകം : ഒരു നഗരപ്രണയ കാവ്യം
രചയിതാവ് : കുഴൂര്‍ വിത്സന്‍
പ്രസാധനം :പാപ്പിറസ് ബുക്സ്
അവലോകനം : ഡോ. എം. ബി. മനോ­ജ്‌




­ര്‌ ആദ്യം മരി­ച്ചു­വൊ, മരി­ക്കാ­ത്ത­യാ­ളെ ആര്‌ നോ­ക്കു­മെ­ന്ന്‌, അല്ല, ആരെ­ല്ലാം നോ­ക്കു­മെ­ന്ന്‌ സങ്ക­ട­പ്പെ­ടു­ന്നു­ണ്ട്‌ മറ്റെ ആള്‍. നോ­ക്കു­ക, എന്ന­തി­ന്‌ ജീ­വി­തം നല്‍­കുക എന്നൊ, സ്‌­നേ­ഹ­പൂര്‍­വ്വം നോ­ക്കുക എന്നൊ, നോ­ക്കി­ക്കോ, നി­ന്നെ­യെ­ടു­ത്തോ­ളാം എന്നോ വി­വ­ക്ഷ­യു­ണ്ടാ­കാം. ആത്മ­നി­ന്ദ തോ­ന്നാ­ത്ത അത്ര­യ്‌­ക്ക്‌ ജീര്‍­ണ്ണി­ച്ച വ്യ­വ­സ്ഥി­തി­യി­ലാ­ണ്‌ ഇന്ന്‌ ഒരു ഇന്ത്യ­ക്കാ­ര­ന്റെ ബോ­ധം ജീ­വി­ക്കു­ന്ന­ത്‌ എന്ന്‌ ഈ പു­സ്‌­ത­ക­ത്തി­ലെ പ്ര­ണ­യ­ചര്‍­ച്ച­യി­ലൊ­രി­ട­ത്ത്‌ ടി­.­പി. അനില്‍­കു­മാര്‍ വി­ല­യി­രു­ത്തു­ന്നു­ണ്ട്‌. പ്ര­ണ­യ­ത്തെ­ക്കു­റി­ച്ചു­ളള ചില ചോ­ദ്യ­ങ്ങ­ളും ഉത്ത­ര­ങ്ങ­ളു­മാ­വു­ന്നു­ണ്ട്‌ ആ ചര്‍­ച്ച.
'­തീ­രെ ഭം­ഗി­യി­ല്ലാ­ത്ത ഒരു സത്യ­മാ­ണ്‌ എനി­ക്ക്‌ പ്ര­ണ­യം എന്ന്‌ കു­ഴൂര്‍ വി­ത്സന്‍.' ഒരാ­ളില്‍ ശരി­ക്കും എത്ര ഒരാ­ളു­ണ്ട്‌ എന്ന കു­ഴി­ഞ്ഞ/­തു­റ­ന്ന നോ­ട്ട­ത്തി­ലേ­ക്ക്‌ കൂ­ഴൂര്‍ പ്ര­വേ­ശി­ക്കു­ന്നു­ണ്ട്‌. പൊ­യ്‌­ത്തും കട­വി­ന്റെ രസ­ക­ര­മായ ഒരു ചോ­ദ്യം ഇങ്ങ­നെ­യാ­ണ്‌. എം­.­ബി­.­ബി­.എ­സ്‌ അവ­സാ­ന­വര്‍ഷ വി­ദ്യര്‍­ത്ഥി­യായ താ­ങ്ക­ളു­ടെ മകള്‍, തെ­രു­വില്‍ കഞ്ചാ­വ്‌ വി­റ്റു­ന­ട­ക്കു­ന്ന ഒരു­ത്ത­നോ­ട്‌ അവള്‍­ക്ക്‌ മു­ടി­ഞ്ഞ പ്രേ­മം. താ­ങ്ക­ളു­ടെ പ്ര­ണയ സങ്ക­ല്‌പ കവി­ത­കള്‍ അപ്പോള്‍ താ­ങ്കള്‍­ക്ക്‌ ഒരു ഭാ­ര­മൊ, ബാ­ധ്യ­ത­യൊ ആകു­മൊ­?
ആ­യേ­ക്കും എന്നാ­ണ്‌ ലോ­ക­ത്തി­ന്റെ പ്ര­ണ­യ­മാ­പി­നി­/­മാര്‍­ക്ക­റ്റ്‌ സം­സ­രി­ച്ചു­ട്ടു­ള­ള­ത്‌/­സം­വേ­ദി­ച്ചി­ട്ടു­ള­ള­ത്‌. അത്‌ ഉദാ­ത്ത പ്ര­ണ­യ­മാ­യി­രു­ന്നി­ല്ല എന്നൊ­ക്കെ വ്യാ­ഖ്യാ­ന­മു­ണ്ടാ­യേ­ക്കാം. പതി­നേ­ഴാം വയ­സ്സില്‍, പ്ര­ണ­യി­ച്ച്‌, കാ­മു­ക­നോ­ടൊ­പ്പം ഇറ­ങ്ങി­ത്തി­രി­ച്ച്‌ അതി­ലൂ­ടെ ലഭി­ച്ച ഫല­ത്തെ­/­കു­ഞ്ഞി­നെ, സം­ശ­യ­ത്തോ­ടെ നോ­ക്കു­ന്ന, കൊ­ല്ലാന്‍ ശ്ര­മി­ക്കു­ന്ന കാ­മു­കന്‍/­ഭര്‍­ത്താ­വ്‌/­പി­താ­വ്‌/­പു­രു­ഷന്‍, അവ­ന്റെ ബോ­ധ­ത്തെ തോ­ല്‌­പി­ക്കാ­നാ­വാ­തെ, അമ്മ­ത്തൊ­ട്ടി­ലില്‍ നി­ക്ഷേ­പി­ച്ച്‌, കാ­മു­കി­യില്‍ നി­ന്ന്‌ ഭാ­ര്യ­യില്‍ നി­ന്ന്‌, മാ­താ­വി­ലേ­ക്ക്‌ ഇറ­ങ്ങി സഞ്ച­രി­ക്കു­ന്ന മനു­ഷ്യ­ജീ­വി­ത­ങ്ങ­ളു­ടെ ലോ­ക­മാ­ണ്‌ നമു­ക്ക്‌ മു­ന്നി­ലു­ള­ള­ത്‌.
­വീ­ണ്ടും ചര്‍­ച്ച­യി­ലേ­ക്ക്‌ വരാം. പൊ­യ്‌­ത്തും­ക­ട­വ്‌ കാ­ണു­ന്ന­തു­പോ­ലെ പ്ര­ണ­യം ഒരേ­സ­മ­യം പ്ര­ണ­യ­മി­ല്ലാ­യ്‌­മ­കൂ­ടി­യാ­യി­ത്തീ­രു­ന്നു­ണ്ട്‌. പ്ര­ണ­യ­ത്തി­നു­വേ­ണ്ടി താ­ങ്കള്‍ ഏത­റ്റം­വ­രെ പോ­കും (സാ­രി­യു­ടെ അറ്റ­മ­ല്ല ഉദ്ദേ­ശി­ക്കു­ന്ന­ത്‌) എന്ന പരി­ഹാ­സം കൊ­ണ്ട്‌ ആദ്യ­ത്തെ ചോ­ദ്യ­ത്തെ ഖണ്‌­ഡി­ക്കു­ന്നു­ണ്ട്‌. പ്ര­ണ­യി­ക്ക­പ്പെ­ടു­ന്ന ആള്‍­ക്ക്‌ അത്‌ താ­ങ്ങാന്‍ കെ­ല്‌­പി­ല്ലാ­തെ­യാ­യാല്‍ എന്തു­ചെ­യ്യും? ഈ ചോ­ദ്യ­ങ്ങള്‍­ക്കു­ളള കൂ­ഴൂ­രി­ന്റെ ഉത്ത­രം മറ്റൊ­രു ചോ­ദ്യ­ത്തി­നു­ളള മറു­പ­ടി­യി­ലാ­ണ്‌ പ്ര­വ­ച­ന­പ്പെ­ടു­ന്ന­ത്‌. അതി­ങ്ങ­നെ­യാ­ണ്‌. 'പ­ട്ടു­പോ­യാ­ലും ഓര്‍­മ്മ­യു­ടെ വേ­രു­കള്‍ ആഴ­ത്തില്‍ സൂ­ക്ഷി­ക്കു­ന്ന മര­മോ, കഴു­ത്ത­റ­ക്കു­മ്പോ­ഴും കാ­രു­ണ്യ­ത്തോ­ടെ വെ­ട്ടു­കാ­ര­ന്റെ കണ്ണു­ക­ളി­ലേ­ക്ക്‌ നോ­ക്കു­ന്ന മൃ­ഗ­മോ ആണ­ല്ലൊ എന്റെ പ്ര­ണ­യം­.' ടി. പി അനില്‍­കു­മാര്‍ അതി­നെ ഇങ്ങ­നെ­പ­റ­യു­ന്നു. അപ്ര­തീ­ക്ഷി­ത­മായ കട­ലാ­ക്ര­മ­ണ­ങ്ങ­ളു­ടേ­താ­വു­ന്നു പ്ര­ണ­യം എന്ന­താ­ണ­ത്‌. അതു­കൊ­ണ്ടു തന്നെ അതി­ന്റെ തു­ടര്‍­ച്ച­യൊ, അറ്റ­മൊ, കെ­ല്‌­പൊ, കെ­ല്‌­പി­ല്ലാ­യ്‌­മ­യൊ, യാ­ദൃ­ശ്ചി­കത കൊ­ണ്ടും അപ്ര­ത്യ­ക്ഷ­ത­കള്‍­കൊ­ണ്ടും ചി­ത്ര­ത്തു­ന്ന­ലു­കള്‍ പൂര്‍­ത്തി­യാ­ക്കു­ന്ന അനു­നി­മി­ഷ­ങ്ങ­ളാ­യി­ത്തീ­രുക മാ­ത്ര­മാ­ണ്‌ ചെ­യ്യു­ന്ന­ത്‌.
­പ്ര­ണ­യം ഇങ്ങ­നെ ജീര്‍­ണ്ണ സമൂ­ഹ­ത്തി­ന്റെ മേല്‍ തി­രി­ച്ച­റി­വി­ന്റെ പരാ­ജ­യ­മാ­യും പരാ­ജ­യ­ങ്ങ­ളു­ടെ ദൈ­നം­ദിന ജീ­വി­ത­ങ്ങള്‍­ക്കു­മേല്‍ അപ്ര­തീ­ക്ഷി­ത­വും കാ­രു­ണ്യം നി­റ­ഞ്ഞ­തു­മായ മൃ­ഗ­ങ്ങ­ളാ­യി സ്വ­യം ഏറ്റു­വാ­ങ്ങു­ന്ന കഠാ­ര­ക­ളാ­യും അവ്യ­വ­സ്ഥി­ത­മാ­കു­ന്നു. ഇങ്ങ­നെ അസ്ഥി­ര­മാ­കു­ന്ന ചില സമ­യ­ങ്ങ­ളെ, ഇട­ങ്ങ­ളെ, കാ­ണു­ക­യൊ, കാ­ണാ­തി­രി­ക്കു­ക­യൊ, ഓര്‍­ക്കു­ക­യൊ, മറ­ക്കു­ക­യൊ, പകര്‍­ത്തു­ക­യൊ, മാ­യി­ക്കു­ക­യൊ ചെ­യ്യു­ന്നു കു­ഴൂ­രി­ന്റെ കവി­ത.
ഒ­ന്നോ രണ്ടോ മണി­ക്കൂ­റു­ക­ളേ­ക്കാള്‍ എത്ര­യോ ദീര്‍­ഘ­മാ­യി­രു­ന്നു ഒരു ജന്മ­ത്തി­ന്‌ അപ്പു­റ­ത്തു നി­ന്നു­ളള യാ­ത്ര അല്ലെ­ങ്കില്‍ മട­ക്കം. വളര്‍­ന്ന മരം­/­പ­ഴ­ങ്ങള്‍/­കാ­ക്ക­കള്‍/­തേ­നീ­ച്ച­കള്‍/ഉ­റു­മ്പു­കള്‍/­പ­ഴു­താ­ര/­കാ­റ്റ്‌/­മ­ഴ/­വെ­യില്‍/­പ­ഴ­ത്തി­ന്റെ രു­ചി­/­കൊ­മ്പ്‌/­കു­ട്ടി­കള്‍­ക്ക്‌ കയ്യെ­ത്താ­ത്ത ഉയ­രം­/­ക­രാ­റു­കാര്‍/­മ­രം­വെ­ട്ടു­കാര്‍/ഉ­ളി­/­കീ­റി­യെ­ടു­ത്ത തടി­കള്‍/­വെ­ല­ങ്ങ­നെ വച്ച്‌ നെ­ഞ്ച­ത്ത്‌ തറ­യ്‌­ക്കു­ന്ന ആണി­/­പ­തു­ക്കെ­/­പ­രി­വര്‍­ത്ത­ന­പ്പെ­ട്ട ഉട­ലു­കള്‍/­വാ­തി­ലാ­യി­/­ക­സേ­ര­യാ­യി­/­കി­ട­ക്ക­യാ­യി മു­ക­ളി­ലേ­യ്‌­ക്കു­വ­ളര്‍­ന്നു എന്നു കരു­തു­ന്ന ജീ­വി­ത­ത്തി­നു താ­ഴെ ഇത്തി­രി പ്ര­ണ­യ­ത്തി­നാ­യി കാ­ത്തി­രി­ക്കു­ന്ന/­കു­റ­ച്ചു മണി­ക്കൂ­റു­കള്‍, സ്വ­യം വള­ഞ്ഞ്‌/­വ­ലി­ഞ്ഞ്‌/­കു­നി­ഞ്ഞ്‌/­കാ­ത്തി­രി­ക്കു­ന്ന മണി­ക്കൂ­റു­കള്‍. 'ഒ­രു മര­ത്തി­നു­താ­ഴെ' എന്ന­തി­നെ ഒരു ജീ­വി­ത­ത്തി­നു താ­ഴെ എന്നു­വേ­ണ­മെ­ങ്കി­ലെ­ഴു­താം. കാ­ത്തി­രു­ന്നു എന്ന­തി­നെ ജീ­വി­ച്ചു­തീര്‍­ത്തു എന്നു വേ­ണ­മെ­ങ്കി­ലെ­ഴു­താം­.
ഓ­രോ കവി­ത­യു­ടേ­യും ചു­വ­ട്ടില്‍ അതി­ന്റെ തല­ക്കെ­ട്ടു­കള്‍ വീ­ണു­കി­ട­ക്കു­ന്നു. ദീര്‍­ഘ­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന പു­തിയ തല­ക്കെ­ട്ടു­കള്‍ എഴു­തി­ത്തീര്‍­ത്ത ഓരോ കവി­ത­കള്‍­ക്കും മേല്‍ തി­രി­ഞ്ഞു­സം­സാ­രി­ക്കു­ന്ന കമ­ന്റു­ക­ളാ­യി­ത്തീ­രു­ന്നു­ണ്ട്‌. വി­പ­രീ­താ­ഖ്യാ­ന­ങ്ങള്‍, വി­പ­രീ­തോ­ക്തി­കള്‍, പൂര്‍­ത്തീ­ക­രി­ക്കു­മ്പോള്‍ എതിര്‍­ദ്രു­വ­ങ്ങ­ളു­മാ­യി കൂ­ട്ടി­യി­ടി­ക്കു­ന്ന ചെം­ക്ര­മ­ണം, സ്വ­യം പരി­ഹ­സി­ക്കു­ന്ന മറു­പ­ക്ഷം, മറു­പ­ക്ഷ­ത്തെ സ്വ­യം നി­രാ­ക­രി­ക്കു­ന്ന പരി­ഹാ­സം, വി­പ­രീ­ത­ത­യു­ക്തി എന്നി­ങ്ങ­നെ­യൊ­ക്കെ­വി­ളി­ക്കാ­വു­ന്ന രച­നാ­പ­ദ്ധ­തി­യു­ടെ തു­ടര്‍­ച്ച കവി­ത­ക­ളി­ലു­ട­നീ­ളം പര­സ്‌­പര ബന്ധി­ത­മാ­യി കൊ­ടു­ക്കല്‍ വാ­ങ്ങല്‍ നട­ത്തു­ന്നു­ണ്ട്‌. പ്ര­ണ­യ­ത്തില്‍ നി­ന്നു­ളള വി­ടു­ത­ലൊ, ഉത്ത­ര­മൊ, ന്യാ­യീ­ക­ര­ണ­മൊ, തി­രി­ച്ച­റി­വു­ക­ളൊ, സ്വ­യം താ­ക്കീ­തു­ക­ളൊ, മു­ന്ന­റി­യി­പ്പു­ക­ളൊ, ഭാ­ര­മി­റ­ക്കി­വ­യ്‌­ക്ക­ലു­ക­ളൊ ഒക്കെ­യാ­യി ഇത്‌ കവി­ത­യെ­/­പ്ര­ണ­യ­ത്തെ ബാ­ലന്‍­സു­ചെ­യ്യു­ന്നു­ണ്ടാ­വാം (പൊ­യ്‌­ത്തും കട­വി­ന്റെ ചോ­ദ്യ/­നി­രീ­ക്ഷ­ണം പോ­ലെ­).
­നി­മി­ഷം­പോ­ലും­
­നീ­ളാ­ത്ത ഒരു­മ്മ നല്‍­കി­
­കര എപ്പോ­ഴും തി­രി­ച്ച­യ­ക്കും (എ­ഴു­ത്ത്‌)
എ­ന്ന­തി­ന്റെ തു­ടര്‍­ച്ച­യാ­യി­ക്കൊ­ണ്ട്‌,
ഇ­തി­നെ­ല്ലാ­മി­ട­യില്‍
­മു­ള­ച്ച
­പ­ച്ച­പ്പു­കള്‍ കരി­യു­മോ (മൗ­ലി­ക­ത)
എ­ന്ന്‌ പ്ര­ണ­യം വ്യാ­കു­ല­മാ­കു­ന്നു­ണ്ട്‌. ഒരു വന്‍ തി­ര­മാ­ല­യാ­യി­ക്കൊ­ണ്ട്‌ കര­യെ ഏറെ­നേ­രം ചും­ബി­ക്കാന്‍, ചും­ബ­ന­ത്താല്‍, പി­ന്നെ ഒരി­ക്ക­ലും ഉയര്‍­ന്നെ­ണീ­ക്കാ­നാ­വാ­ത്ത­വി­ധം കര­യെ ചും­ബ­ന­ത്താല്‍ മു­ക്കി­വ­യ്‌­ക്കാന്‍ തി­ര­യ്‌­ക്ക്‌ കഴി­യു­മാ­യി­രി­ക്കും­/­ക­ഴി­യു­മാ­യി­രി­ക്കു­മൊ. നീ­രാ­വി­യെ­ന്ന കു­ഞ്ഞു­ങ്ങള്‍, സൂ­ര്യ­നെ­ന്ന പ്രാര്‍­ത്ഥ­നാ വസ്‌­തു­വി­നോ­ട്‌ നന­ഞ്ഞ മണ്ണി­ന്റെ ഗന്ധം അറി­ഞ്ഞ, ചാ­റ്റല്‍­മ­ഴ­യാ­യി പി­റ­ന്ന­ല്ലൊ ഞങ്ങള്‍ എന്ന്‌ ആകാം­ഷ­പ്പെ­ടു­ന്നു­ണ്ട്‌. ഇര­മ്പു­ന്ന കടല്‍, ഒരു ബോ­റ­ടി­യാ­യി­ത്തു­ട­രു­മെ­ന്ന്‌ കാ­ഴ്‌­ച­പ്പാ­ട്‌ കവി­ക്കു­ണ്ട്‌. ഇര­മ്പു­ന്ന പ്ര­ണ­യ­ത്തി­ന്റെ പെ­യ്‌­ത്താ­യി മറു­ബോ­ധം ചമ­യ്‌­ക്കു­ന്നു­ണ്ട്‌.
­പ്ര­ണ­യ­ത്തി­ന്‌ ഒരു ഇടം ആവ­ശ്യ­മാ­ണെ­ന്ന്‌ കവി ആലോ­ചി­ക്കു­ന്നു­ണ്ടാ­വ­ണം. ഈന്ത­പ്പ­ന­യു­ടെ ഇടം, വേ­പ്പു­മ­ര­ത്തി­ന്റെ ചു­വ­ട്‌, പന്ത്ര­ണ്ടു വര്‍­ഷം വീ­ടാ­യി­ട്ടു­പ­യോ­ഗി­ച്ച ലാന്‍­സര്‍ കാര്‍ തു­ട­ങ്ങി പല­തും അങ്ങ­നെ ഇട­വും ഇല്ലാ­യ്‌­മ­യു­മാ­യി­ത്തീ­രു­ന്നു­ണ്ട്‌. കീ­റി­മു­റി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ­യോ, ആരോ വേ­വി­ച്ച്‌ പാ­ക­മാ­ക്കു­ന്ന­തി­ന്റെ­യോ ഉരു­ക്കി പരു­വ­മാ­ക്കു­ന്ന­തി­ന്റെ­യോ, മരി­ക്കാന്‍ ആഗ്ര­ഹി­പ്പി­ക്കു­ന്ന­തി­ന്റെ­യൊ കാ­ര­ണ­ങ്ങ­ളും വഴി­ക­ളും ഇവി­ടെ ദൃ­ശ്യ­മാ­കു­ന്നു­.
­നെ­ഞ്ചി­ടി­പ്പാ­ദ്യ­മാ­യി­
­ചെ­ണ്ട­മേ­ളം പോ­ലെ­
­കേ­ട്ട­വ­ഴി­കള്‍
­വാ­ഹ­ന­മു­രള്‍­ച്ച­യില്‍
­കേള്‍­ക്കാ­തെ പോയ കര­ച്ചില്‍
­പാ­തി­രാ­ത്രി­യില്‍
­പോ­ലീ­സ്‌ വന്ന്‌ പൊ­ക്കി­യാല്‍ പാ­സ്‌­പോര്‍­ട്ട്‌
­കോ­പ്പി­യൊ­ന്ന്‌ കൊ­ടു­ത്ത്‌ തി­രി­ച്ചെ­ടു­ക്കേ­ണേ­
എ­ന്നെ­യ­റി­യു­ന്ന
­രീ­തി­യില്‍ പറ­ഞ്ഞു കൊ­ടു­ക്ക­ണേ (എ­ന്റെ നഗ­ര­മേ­)
എ­ന്നി­ങ്ങ­നെ നഗ­രം, അതി­ന്റെ കോ­ശ­ത്തി­ലെ ഒര­ണു­വി­നോ­ടെ­ന്ന­വ­ണ്ണം വി­ഘ­ടി­പ്പി­ക്കു­ക­യോ ജീ­വി­പ്പി­ക്കു­ക­യോ ചെ­യ്യേ­ണ­മെ­ന്ന്‌ കവി. സു­ബോ­ധ­വും അതി­ന്റെ പരി­സ­മാ­പ്‌­തി­യില്‍ തി­രി­ച്ചു­വ­ന്ന­ടി­ക്കു­ന്ന വി­രു­ദ്ധോ­ക്തി­യു­മാ­യി­ട്ടാ­ണ്‌ ഇവി­ടെ കവിത പ്ര­തി­വ­ചി­ക്കു­ന്ന­ത്‌. കു­ഴൂ­റി­ന്റെ കവ­തി­ക­ളില്‍ /പ്ര­ണ­യ­ത്തില്‍ ഇട­യ്‌­ക്കി­ട­യ്‌­ക്ക്‌ ഒരു ചു­വ­ന്ന ലാന്‍­സര്‍ കാര്‍ പ്ര­വേ­ശി­ക്കു­ന്നു­ണ്ട്‌.
­വാ­ഹ­നാ­പ­ക­ട­ത്തില്‍ മരി­ക്ക­ണ­മെ­ങ്കില്‍
ഇ­ഷ്‌­ട­മു­ള്ള ചു­വ­ന്ന ലാന്‍­സര്‍ കാര്‍ തന്നെ­
­വ­ര­ണ­മെ­ന്ന­ത്‌ അന്ത്യാ­ഭി­ലാ­ഷ­മാ­യാ­ലും­
ഏ­ത്‌ കോ­ട­തി കേള്‍­ക്കാ­നാ­ണ്‌ (മു­റി­ച്ച്‌ കട­ക്കല്‍)
12 വര്‍­ഷം പഴ­ക്ക­മു­ള്ള
ഒ­രു ലാന്‍­സര്‍ കാ­റാ­യി­രു­ന്നു­
­ഞ­ങ്ങ­ളു­ടെ വീ­ട്‌ (12 വര്‍­ഷം പഴ­ക്ക­മു­ള്ള ആകാ­ശം കടല്‍ കാ­ട്‌)
­പല കഷ­ണ­ങ്ങ­ളാ­യി വീ­തി­ച്ചെ­ടു­ക്കു­ന്ന റോ­ഡും, റോ­ഡി­ലൂ­ടെ കട­ന്നു­പോ­കു­ന്ന ട്രെ­യി­ലര്‍, ഹമ്മര്‍, പാ­ട്ട­വ­ണ്ടി തു­ട­ങ്ങി­യ­വ­യും മു­റി­ച്ചു കട­ക്കു­ന്ന­വ­രെ മു­റി­ച്ചു­ക­ട­ക്കു­ന്നു. കവി­ത­യും ഇതി­നെ മു­റി­ച്ചു കട­ക്കു­ന്നു. കോ­ഴി വേ­പ്പു­മ­രം, ശ്ര­മ­ക­ര­മായ പ്ര­ണ­യം വെ­ന്ത­ശ­രീ­രം, മയ­ങ്ങാ­തെ തീ­രാ­ത്ത നീ­റ്റല്‍, അല്ലെ­ങ്കില്‍ വേ­ണ്ട ബോ­റ­ടി­ക്കും എന്ന ഇട­യ്‌­ക്കു കയ­റി­യു­ള്ള പറ­ച്ചില്‍, ഇതു­വ­രെ­യു­ള്ള വരി­ക­ളെ / ഭാ­ര­ത­ത്തെ, തോ­ളു­മാ­റ്റു­ക­യൊ, കാ­ലി­ലെ ഭാ­ര­ത്തെ മറ്റൊ­ന്നി­ലേ­യ്‌­ക്കു മാ­റ്റു­ക­യോ ചെ­യ്യു­ന്നു കവി­/­ക­വി­ത.
ഉ­മ്മ എന്ന ക്വ­ട്ടേ­ഷന്‍ പര­സ്യ­ത്തി­ലേ­ക്ക്‌ ജീ­വി­ത­ത്തെ ഉരു­ക്കി­യൊ­ലി­പ്പി­ക്കു­ന്നു­ണ്ട്‌ ചില പ്ര­ണ­യ­ങ്ങള്‍.
ഒ­രു­മ്മ­യില്‍ ഉരു­കി­യൊ­ലി­ച്ചേ­പോ­യ്‌ ജീ­വി­തം­
ഒ­രു­മ്മ­യില്‍ ഒലി­ച്ച്‌ പോ­കാ­ത്ത കറ­കള്‍ (ഇ­തൊ­രു പര­സ്യ­വാ­ച­ക­മ­ല്ല). ഒലി­ച്ചു­പോ­കാ­ത്ത കറ, ഒലി­ച്ചു­പോ­കു­ന്ന കറ, ഉരു­കി­യൊ­ലി­ച്ചു­പോ­യ്‌ ജീ­വി­തം, ഒലി­ച്ചു പോ­വു­ക­യും കറ­യാ­യി അവ­ശേ­ഷി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു ഉമ്മ­കള്‍.
­ശ­രി­ക്കും എത്ര­യു­ണ്ട്‌ നീ­യെ­ന്ന്‌ / എത്ര നീ­യു­ണ്ടെ­ന്ന്‌/­നീ എത്ര­യു­ണ്ടെ­ന്ന്‌ പ്ര­ണ­യ­ബാ­ധി­ത­മായ / ബാ­ധ്യ­ത­യായ എതിര്‍­ധ്രു­വ­ത്തോ­ടു ചോ­ദി­ക്കു­ന്നു. (ത­ല­ക്കെ­ട്ടു­ണ്ട്‌). അതി­ലൊ­രു നീ കേ­ട്ട­ത്‌ ഇങ്ങ­നെ­യാ­ണെ­ന്നു തോ­ന്നു­ന്നു­.
­ക­ട­ലേ കട­ലേ­യെ­ന്നാ­ഴ­ത്തില്‍
­വി­ളി­ക്കു­മ്പോള്‍
­ക­ട­ല­യെ­ന്നാ­ണോ കേ­ട്ട­ത്‌ (നീ അതു കണ്ടു­വോ­)
­മ­റ്റൊ­രു നീ കേ­ട്ട­ത്‌ ഇങ്ങ­നെ­യാ­ണ്‌,

ആ­കാ­ശം ആകാ­ശ­ത്തേ­ക്കാള്‍ നി­റ­ഞ്ഞു­
ഇ­പ്പോള്‍ താ­ഴേ­ക്കു ചാ­ടു­മോ­യെ­ന്ന്‌
­ന­ക്ഷ­ത്ര­ങ്ങള്‍ കു­ത­റി­
­ക­ടല്‍ കട­ലി­നേ­ക്കാള്‍ പര­ന്നു­
­കാ­ട്‌ കാ­ടി­നെ­ക്കാള്‍ കറു­ത്തു (12 വര്‍­ഷം പഴ­ക്ക­മു­ള്ള ആകാ­ശം കടല്‍ കാ­ട്‌)
എ­ന്നാല്‍ ഈ കവി­ത­യു­ടെ തല­ക്കെ­ട്ട്‌ / മറു­പു­റം/ കമ­ന്റ്‌, ഇങ്ങ­നെ­യാ­ണ്‌ 'ഒ­രു­മ്മ­യൊ അച്ഛാ­യെ­ന്നു വി­ളി­യോ കി­ട്ടാ­തെ പോ­കേ­ണ്ടി­വ­രു­മെ­ന്ന അയ്യ­പ്പന്‍ വരി പകര്‍­ത്തു­മ്പോള്‍ വാ­യി­ച്ച­വ­രു­ടെ കൂ­ട്ട­ത്തില്‍ നെ­ഞ്ച്‌ പി­ട­ഞ്ഞ ഒരാ­ളേ­യു­ള്ളൂ' അതി­നു­മ­പ്പു­റ­ത്ത്‌ / ഇപ്പു­റ­ത്ത്‌ നി­ന്നു­കൊ­ണ്ടൊ­രു നീ ആര്‍­ക്കും ആരു­മി­ല്ലെ­ന്ന്‌ അല­റു­ന്നു­.
­നീ­/­ഞാന്‍ എന്ന­ത്‌ തമാ­ശ­യാ­യി ചി­ത­റു­ന്നു.
എ­നി­ക്ക്‌ ഞാ­നെ­ങ്കി­ലു­മു­ണ്ട്‌
­നി­ന­ക്കോ­
­നി­ന­ക്ക്‌ ഞാ­നെ­ങ്കി­ലു­മു­ണ്ട്‌
എ­നി­ക്കോ­
എ­നി­ക്കോ എന്റെ നി­ന്നെ മാ­ത്രം (ആര്‍­ക്കും ആരു­മി­ല്ലെ­ന്ന്‌ നീ­യ­ല­റു­മ്പോ­ഴും­)എ­നി­ക്ക്‌ എന്റേ­തായ രീ­തി­യി­ലായ / എനി­ക്കാ­വ­ശ്യ­മു­ളള രീ­തി­യി­ലായ നി­ന്നെ മാ­ത്രം­.
ഈ രണ്ടു­ക­വി­ത­ക­ളും വാ­യി­ക്കു­മ്പോള്‍ ഒരു സി­നിമ ഓര്‍­ക്കു­ന്നു. കിം കി ഡു­ക്കി­ന്റെ 'ബാ­ഡ്‌ ഗൈ' എന്ന സി­നി­മ. ഒരു­പാ­ടു ഞാ­നു­കള്‍, ഒരു­പാ­ടു നീ­യു­കള്‍, പു­രു­ഷ­പ്ര­ണ­യം, അതി­ന്റെ മൃ­ഗീ­യ­ത, സഞ്ച­രി­ക്കു­ന്ന ലൈം­ഗി­ക­ത്തൊ­ഴി­ലി­നാ­യു­ളള ശയ്യാ­ഗ്ര­ഹ­വും കൊ­ണ്ട്‌ (പ­ടു­ത­യി­ട്ടു മൂ­ടിയ ഒരു പാ­ട്ട­ലോ­റി) നഗ­ര­ത്തി­ലെ­വി­ടെ­യൊ­ക്കെ­യൊ പ്ര­ത്യ­ക്ഷ­മാ­വു­ന്ന / അപ്ര­ത്യ­ക്ഷ­മാ­വു­ന്ന നീ­യും നീ­യും ഞാ­നും ഞാ­നും എന്ന മി­ത്ത്‌.
­ശ­വ­കു­ടീ­രം കൊ­ണ്ട്‌ ഒരു പ്ര­ണ­യ­സ്‌­മാ­ര­ക­മാ­കാ­മെ­ങ്കില്‍ ജീ­വ­നു­ളള ശവം കൊ­ണ്ടി­താ­... നി­ന­ക്കൊ­രു പ്ര­ണ­യ­സ്‌­മാ­ര­കം എന്ന്‌ മറ്റൊ­രു നീ/ ഞാന്‍. എന്നാല്‍ അതി­ന്മേല്‍ പര­ക്കു­ന്നു അടു­ത്ത­പ­രി­ഹാ­സം. അതി­ങ്ങ­നെ­യാ­ണ­ല്ലൊ­.
­പ­ഞ്ചാ­ര­യി­ട്ട്‌
­ക­രി­ച്ചു­ക­ള­യും
­പ­ന്നീ
അ­വ­ന്റെ­യൊ­രു കൈ­വി­രല്‍ (ഉ­പ­മ­കള്‍ നി­രോ­ധി­ച്ച ഒരി­ട­ത്തെ താ­ജ്‌­മ­ഹല്‍)
­കൊ­ന്ന്‌ തള­ളി­യ­ശേ­ഷം, തെ­ളി­വി­ല്ലാ­താ­ക്കു­ന്ന ഒരു വി­ദ്യ­യാ­ണ്‌ പഞ്ചാ­ര­യി­ട്ട്‌ തൂ­ളി­യി­ട്ട്‌ കത്തി­ച്ചു­ക­ള­യു­ന്ന രീ­തി­യെ­ന്ന്‌ പറ­ഞ്ഞു കേ­ട്ടി­ട്ടു­ണ്ട്‌. ലോ­ക­ത്തി­ലെ ദുര്‍­ബ­ല­വ­സ്‌­തു­ക്ക­ളി­ലൊ­ന്നായ ശരീ­ര­ത്തെ ഉരു­ക്കി­ക്ക­ള­യാന്‍, തെ­ളി­വു­കള്‍ ഉട­ച്ചു­ക­ള­യാന്‍ മധു­ര­ത്തി­നാ­വു­ന്നു. മധു­രം അങ്ങ­നെ അതി­ന്റെ വി­പ­രീത ചം­ക്ര­മ­ണ­ത്തില്‍ കൂ­ട്ടി­യി­ടി­ക്ക­ന്നു. ഇങ്ങ­നെ സ്വ­ന്തം പാ­ത­യില്‍­ത്ത­ന്നെ കൂ­ട്ടി­യി­ടി­ച്ച്‌ തകര്‍­ന്നു­പോയ ഒരു മനു­ഷ്യ­നെ കവി കണ്ടെ­ത്തു­ന്നു­ണ്ട്‌.
ഒ­രു വശ­ത്ത്‌ ചങ്കു­പൊ­ട്ടി­പ്പോ­കും വി­ധം ആഹ്‌­ളാ­ദം. ആഹ്‌­ളാ­ദം ചങ്കു­പൊ­ട്ടി­പ്പോ­കും വി­ധ­മാ­കു­ന്നു. മറു­വ­ശ­മാ­ക­ട്ടെ അതേ ആഹ്‌­ളാ­ദ­ത്തെ അമി­ത­ഭാ­ര­മെ­ന്ന­വ­ണ്ണം മി­ഴി­ച്ചു നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന തെ­രു­വു­മ­നു­ഷ്യന്‍. ആ മനു­ഷ്യന്‍ ചി­ല­കാ­ര്യ­ങ്ങള്‍ ആഗ്ര­ഹി­ച്ചി­ട്ടു­ണ്ടാ­വ­ണം. അവ­യെ ഇങ്ങ­നെ ചു­രു­ക്കി­യെ­ഴു­താം­.
ഇ­ന്ന്‌ ആരോ­ടും മരി­ക്ക­രു­തെ­ന്നും
ആ­രു­ടെ­യും പാ­സ്സ്‌­പോര്‍­ട്ട്‌
­ന­ഷ്‌­ട­പ്പെ­ട­രു­തെ­ന്നും
­വീ­ട്ടി­ലു­ള­ള­യാള്‍­ക്ക്‌
­ശ്വാ­സം­മു­ട്ടല്‍ വര­രു­തെ­ന്നും. (ഒ­രു ദി­വ­സം­)
അ­യാള്‍ കണ്ടി­ട്ടു­ള­ള­ത്‌,
ഈ­ന്ത­പ്പ­ന­ക­ളു­ടെ­യും
ഒ­ട്ട­ക­ങ്ങ­ളു­ടെ­യും­
­മ­ണ്ണു­വീ­ടു­ക­ളു­ടെ­യും ലോ­ക­മാ­യി­രി­ക്കാം­.
­ക­ടല്‍­ത്തി­ര­യു­ടെ­
­മു­രള്‍­ച്ച­കേ­ട്ട്‌
­ചെ­വി­മു­റി­ഞ്ഞു­പോയ / മു­റി­ച്ചു­കൊ­ടു­ത്ത / മു­റി­ച്ചെ­ടു­ത്ത, കമു­ക­നെ­യാ­യി­രി­ക്കാം­.
­നി­മി­ഷം­പോ­ലും
­നീ­ളാ­ത്ത ഒരു­മ്മ നല്‍­കി­
­കര എപ്പോ­ഴും തി­രി­ച്ച­യ­ച്ച, കര­യെ­യാ­കാം­.
­പ്ര­ണ­യം അതി­ന്റെ ശൃം­ഗാ­ര­ലാ­സ്യ­ങ്ങള്‍­ക്ക­പ്പു­റ­ത്ത്‌, അയു­ക്തി­യു­ടെ­യും ഹിം­സ­യു­ടെ­യും ചടു­ല­ലോ­ക­ത്തില്‍ പ്ര­വേ­ശി­ക്കു­ന്നു. കട­ന്നു­പോയ ഏതോ­കാ­ല­ത്ത്‌ പര­സ്‌­പ­രം യു­ദ്ധം ചെ­യ്‌ത രാ­ജ്യ­ങ്ങ­ളി­ലെ സന്ത­തി­കള്‍ പ്ര­ണ­യി­താ­ക്ക­ളാ­യ­തി­ന്റെ സൂ­ച­ന­കള്‍ (ന­ട­ന്നു പോ­കു­ന്ന ടീ­ഷര്‍­ട്ട്‌ ) പ്ര­വേ­ശി­ക്കു­ന്നു നി­റ­യൊ­ഴി­ച്ചി­ട്ടും നി­റ­യൊ­ഴി­ച്ചി­ട്ടും ബാ­ക്കി­യാ­വു­ന്ന രോ­ഷം പക നി­റ­ച്ച മനു­ഷ്യ­ബ­ന്ധ­ങ്ങ­ളില്‍ അവ­ശേ­ഷി­ക്കു­ന്നു എന്ന്‌ തി­രി­ച്ച­റി­യു­ന്നു. ജീ­വന്‍ പോയ ശരീ­ര­ത്തി­ലേ­ക്ക്‌ വീ­ണ്ടും വീ­ണ്ടും ആയു­ധം താ­ഴ്‌­ത്തി ആഘോ­ഷി­ക്കു­ന്ന­തി­ലേ­ക്ക്‌ പ്ര­വേ­ശി­ക്കു­ന്നു പ്ര­ണ­യം ഹിം­സ­യില്‍ പ്ര­വേ­ശി­ക്കു­ന്നു­.
­കു­ഴൂ­റി­ന്റെ കവി­ത­യില്‍ പ്ര­ണ­യം പ്ര­വേ­ശി­ക്കു­ന്ന­ത്‌ ഇതേ ഹിം­സ­യു­ടെ ആന്ത­രി­ക­ഘ­ട­ക­ങ്ങ­ളി­ലെ­വി­ടെ­യൊ­ക്കെ­യൊ സ്‌­ഫോ­ടാ­ത്മ­ക­മാ­കു­ന്ന പരി­ഹാ­സ­ത്തി­ന്റെ നിര്‍­വ­ച­ന­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌. അപ­ക­ട­ത്തില്‍­പ്പെ­ടു­ന്ന­ത്‌ ഭാ­ര്യ­യൊ, കാ­മു­കി­യൊ ഒന്നി­ച്ചാ­യാല്‍ ആരെ ആദ്യം രക്ഷി­ക്കും എന്ന ചോ­യ്‌­സി­നു മു­ന്നില്‍, ആദ്യം കാ­മു­കി­യെ ആയി­രി­ക്കും എന്ന ബാ­ഹ്യ­മായ പരി­ഹാ­സ­ത്തി­ന്റേ­തും ആന്ത­രി­ക­മായ യാ­ഥാര്‍­ത്ഥ്യ­ത്തി­ന്റേ­തു­മായ മനു­ഷ്യ­ജീ­വീ­തം­.
ഈ പരി­ഹാ­സ­ത്തി­ന്‌ മു­ന്നില്‍ ഒരു പക്ഷെ പ്ര­ണ­യം തന്നെ ചി­രി­ച്ചു ചി­രി­ച്ച്‌ വാ­ളു­വെ­ച്ചേ­ക്കാം­
അ­നു­വാ­ദം ചോ­ദി­ക്കാ­തെ
അ­പ്പി­യി­ടാന്‍ പോ­യ­തി­ന്‌
എ­ത്ര പാ­റ­യില്‍ പണി­ഞ്ഞാ­ലും
­ദൈ­വം ഭൂ­മി­കു­ലു­ക്കം കൊ­ണ്ടെ­ങ്കി­ലും അട്ടി­മ­റി­ക്കും­
ഈ ദൈ­വ­ത്തി­ന്റെ ഒരു കാ­ര്യം (ഈ ദൈ­വ­ത്തി­ന്റെ ഒരു കാ­ര്യം­)
ഇ­ന്നി­പ്പോള്‍ ഒരു നേ­ര­ത്തു­
­ചെ­ല്ലു­മ്പോള്‍ അതാ അവി­ടെ
­സി­ഗ­ര­റ്റു­മാ­യി വേ­റൊ­രാള്‍ (ഇ­ടം­)
ഒ­രു കു­ഞ്ഞി­നെ വളര്‍­ത്തി വലു­താ­ക്കു­ന്ന­തി­നെ­ക്കാള്‍,
­ബ­ഹി­രാ­കാ­ശ­ത്തി­ലേ­ക്ക്‌ പോ­കു­ന്ന­തി­ന­നെ­ക്കാള്‍, എത്ര­യോ­ശ്ര­മ­ക­രം,
­പ്ര­ണ­യ­മേ നി­ന്നെ ഒരു ദി­വ­സം പോ­ലും കാ­ത്തു സൂ­ക്ഷി­ക്കു­ന്ന­ത്‌ (ഒ­രു കോ­ഴി­ക്ക­വി­ത)
അ­പ്പോ­ഴെ­ല്ലാം സി­ഗ­ര­റ്റു­വ­ലി­യ്‌­ക്കാ­നെ­ന്ന വ്യാ­ജേന പു­റ­ത്തേ­ക്ക്‌ പോ­യി (12 വര്‍­ഷം പഴ­ക്ക­മു­ളള ആകാ­ശം കടല്‍ കാ­ട്‌)
­ഞാ­നാ­രാ­ണെ­ന്ന്‌ വൈ­കു­ന്നേ­രം
­ര­ണ്ടെ­ണ്ണം അടി­ക്കു­മ്പോള്‍
എ­ന്നോ­ടു ചോ­ദി­ച്ച്‌ മന­സ്സി­ലാ­ക്ക­ണം (ഒ­രു ദി­വ­സം­)
എ­ന്നി­ങ്ങ­നെ നീ­ളു­ന്നു­ണ്ട്‌ പ്ര­ണ­യ­ത്തി­നു­മേ­ലു­ളള പരി­ഹാ­സ­ങ്ങള്‍. കവി­ത­യെ­യും പ്ര­ണ­യ­ത്തെ­യും മു­ന്നോ­ട്ടു­കൊ­ണ്ടു­പോ­കു­ന്ന­തില്‍ പ്ര­ധാ­ന­പ­ങ്കു­വ­ഹി­ക്കു­ന്ന­ത്‌ ഈ ഐറ­ണി­യും അതി­ന്റെ ചു­റ്റു­പാ­ടു­ക­ളും അവ­ബോ­ധ­വും, അവ കു­ഴൂ­റി­ന്റെ കവി­ത­കള്‍­ക്ക്‌ ശക്ത­മായ പിന്‍­ബ­ല­മാ­യി പ്ര­വര്‍­ത്തി­ക്കു­ന്നു­മു­ണ്ട്‌.
­പ്ര­ണ­യ­ത്തി­ന്റെ ആക­സ്‌­മി­ക­ത­യെ­ക്കു­റി­ച്ച്‌ ടി­.­പി അനില്‍ കു­മാര്‍ സം­സാ­രി­ക്കു­ന്നു. 'പ­റ­മ്പി­ലെ കാ­ട്ടു­പ­യ­റി­ന്റെ ചെ­ടി­പോ­ലെ, മു­റി­ച്ചു കള­ഞ്ഞാ­ലും, മു­റ്റി­ത്ത­ഴ­ച്ച്‌ എന്റെ മേ­ലി­ങ്ങ­നെ ചു­റ്റി­പ്പ­ട­ര­ല്ലെ എന്ന്‌, എന്നില്‍ നി­ന്നും യാ­ചി­ക്കു­ന്ന ഒന്ന്‌' അത്‌ പ്ര­ണ­യ­ത്തി­ന്റെ ആക­സ്‌­മി­ക­ത­യാ­കു­ന്നു. അതി­ന്റെ ആക­സ്‌­മി­ക­ത/­ധാ­രാ­ളി­ത്തം പല­നി­ല­ക­ളില്‍ രൂ­പ­ങ്ങ­ളില്‍ അട­യാ­ള­ങ്ങ­ളാ­യി­ത്തീര്‍­ന്നു­കൊ­ണ്ടേ­യി­രി­ക്കു­ന്നു എക്കാ­ല­വും­.
­പ്ര­ണ­യം­/­പ്ര­തീ­ക്ഷ,
­പ്ര­ണ­യം­/­നി­രാ­ശ,
­പ്ര­ണ­യം­/­ജീ­വി­തം,
­പ്ര­ണ­യം­/­മ­ര­ണം,
­പ്ര­ണ­യം­/­ജ­ന്മാ­ന്ത­രം,
­പ്ര­ണ­യം­/­രോ­ഗം,
­പ്ര­ണ­യം­/­കാ­മം,
­പ്ര­ണ­യം­/­സ­മ­രം,
­പ്ര­ണ­യം­/­ഭ്രാ­ന്ത്‌,
­പ്ര­ണ­യം­/ഒ­ളി­ച്ചോ­ട്ടം,
­പ്ര­ണ­യം­/­ഭ­ക്തി,
­പ്ര­ണ­യം­/­വ­രി­യു­ട­ച്ച ശരീ­ര­ങ്ങള്‍,
­പ്ര­ണ­യം­/­ഗ്യാ­സ്‌ ചേ­മ്പ­റി­ലേ­ക്ക്‌ പോ­യ­വര്‍,
­പ്ര­ണ­യം­/­ര­ണ്ടു­പേര്‍ ചും­ബി­ച്ച്‌ മാ­റ്റി­ത്തീര്‍­ക്കു­ന്ന ലോ­കം,
­പ്ര­ണ­യം­/­ത­ന്ത­യി­ല്ലാ­ത്ത മക്കള്‍,
­പ്ര­ണ­യം­/­മാ­വേ­ലി­സ്റ്റോ­റ്‌,
­പ്ര­ണ­യം­/­ഹൈ­ഹീല്‍­ഡ്‌ ചെ­രു­പ്പ്‌,
­പ്ര­ണ­യം­/­പ്ര­ണ­യി­ക്കാന്‍ ഭയ­ന്നോ­ടിയ ലൈം­ഗീ­ക­ത്തൊ­ഴി­ലാ­ളി­യു­ടെ ആത്മ­ക­ഥ­യി­ലെ തൊ­ഴി­ലാ­ളി,
­പ്ര­ണ­യം­/ഐ­സ്‌­ക്രീം കപ്പ്‌,
­പ്ര­ണ­യം­/­സി­സ്റ്റര്‍ ജസ്‌­മി­യില്‍ സാ­മീ­പ്യ­മാ­കു­ന്ന ക്രി­സ്‌­തു,
­പ്ര­ണ­യം­/­മോ­നേ മന­സ്സില്‍ മറ്റൊ­രു ലഡ്ഡു­പൊ­ട്ടി,
­പ്ര­ണ­യം­/­സു­ബ്ര­മ­ണ്യ­പു­രം,
­പ്ര­ണ­യം/ മി­സ്സി­ഡ്‌­കോ­ളു­ക­ള­ടി­ച്ച്‌ കോ­ളു­ക­ളു­ണ്ടാ­ക്കു­ന്ന­വര്‍ ,
­പ്ര­ണ­യം­/ആ­ടു­മാ­യി രമി­ക്കു­ന്ന നജീ­ബ്‌,
­പ്ര­ണ­യം/ നാ­രാ­യ­ണ­ഗു­രു കൈ­വി­ട്ട കാ­ളി­യ­മ്മ,
­പ്ര­ണ­യം­/­ന­ര­കം എഴു­തു­ന്ന കവി­ത,
­പ്ര­ണ­യം­/­പ­രി­മി­തി­കള്‍ (ത­ട­സ്സ­ങ്ങള്‍)എ­ന്ന്‌ സി­ദ്ധാര്‍­ത്ഥന്‍ യശോ­ദ­ര­യില്‍ കണ്ട രാ­ഹു­ലന്‍,
­പ്ര­ണ­യം­/­പെ­ലയ പൂ­... മോ­നെ­യോ നി­ന­ക്കു കി­ട്ടി­യു­ള്ളൊ,
­പ്ര­ണ­യം­/­ക്വ­ട്ടേ­ഷന്‍ സം­ഘ­ത്തി­ന്റെ ടൂള്‍­സ്‌,
­പ്ര­ണ­യം/ രാ­ജ്യ­ങ്ങള്‍ വലി­ച്ചു കെ­ട്ടിയ അതിര്‍­ത്തി കമ്പി­വേ­ലി­ക­ളില്‍ പു­ണര്‍­ന്നു പട­രു­ന്ന പ്ര­ണ­യി­നി­ക­ളു­ടെ രക്തം­.

2 comments:

  1. Indeed good work.
    Informative also.(My personal opinion-:try 2 articulate succinctly,that would be much attractive.)

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?