Friday, October 18, 2013

അമ്മമാര്‍ അറിയാത്തത്

പുസ്തകം : അമ്മമാര്‍ അറിയാത്തത്
രചയിതാവ് : കെ..ബീന
പ്രസാധകര്‍ : പിയാനോ പുബ്ലിക്കേഷന്‍സ്
അവലോകനം : ഗീതാഞ്ജലി കൃഷ്ണന്‍




തു പ്രായത്തിലും സ്ത്രീ അമ്മയും സ്നേഹവുമാണ്. മകളും ചിറ്റയും അമ്മായിയും സുഹൃത്തുമൊക്കെ പല നിമിഷങ്ങളിലുംഅമ്മയായിമാറിയ അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഏറെ പറയാനുണ്ടാവും. സ്നേഹിക്കാനുള്ള സ്ത്രീയുടെ അപരിമേയമായ കഴിവാണ് അവളുടെ ജീവസത്ത. പുസ്തകം കയ്യിലെടുത്താല്‍ നിങ്ങള്‍ അതിലെ അവസാനത്തെ വരികള്‍ ആദ്യം വായിക്കുക. എഴുത്തുകാരി എന്ന നിലയില്‍, സുഹൃത്ത് എന്ന നിലയില്‍, സ്നേഹിക്കാനുള്ള ഇവളുടേയും അപരിമേയമായ കഴിവിനേയും ശക്തിയേയും തിരിച്ചറിയുക. കെ.. ബീനയെന്ന സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരിയെ സൃഷ്ടിച്ചത് കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായമാണെന്ന് ശ്രീമതി സി. എസ്. സുജാത, ബീനയുടെ മറ്റൊരു പുസ്തകത്തിന്റെ അവതാരികയില്‍ പറഞ്ഞത് ഇവിടെയും പ്രസക്തം. സാമൂഹത്തിന്റെ ഇന്നത്തെ സന്നിഗ്ധാവസ്ഥയില്‍, പ്രതിബദ്ധതയുള്ള മനസ്സ് അതിന്റെ പ്രഷര്‍വാല്‍‌വ് തുറന്നുവിടുന്നതാണ് സ്ത്രീപക്ഷചിന്തയുടെതായ പുസ്തകം.

ലേഖനങ്ങളെല്ലാം ദേശാഭിമാനിപത്രത്തില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചവയാണ്. “ അമ്മമാര്‍ അറിയാത്തത്എന്നാണ് പുസ്തകത്തിന് ബീന നല്‍കിയ പേരെങ്കിലുംസ്വപ്നങ്ങള്‍ കാണണംഎന്ന അവസാനത്തെ ലേഖനമാണ് പുസ്തകത്തിന്റെ ഊര്‍ജ്ജം. ( അമ്മമാര്‍ അറിയാത്തത് , കെ.. ബീന , പിയാനോ പുബ്ലിക്കേഷന്‍സ് , വില 60 രൂപാ.) പ്രതീക്ഷയാണ് ജീവിതത്തിന്റെ രസതന്ത്രം എന്നു പറയുന്നതാണ് എഴുത്തുകാരിയുടെ ജീവിതവീക്ഷണം. അതു നാം ഉള്‍ക്കൊള്ളണം. അല്ലെങ്കില്‍, പുസ്തകത്തിലൂടെ കടന്നുപോവുമ്പോള്‍ കേരളനാട് ഇന്നെത്തിനില്‍ക്കുന്ന രാക്ഷസീയതയില്‍ മനംനൊന്ത് പരിഹാരമില്ലാത്ത അസ്വാസ്ഥ്യം നമ്മെയും പിടികൂടും.

കേരളം ഞരമ്പുരോഗികളുടെ സ്വന്തം നാട്എന്ന ലേഖനത്തില്‍ തുടങ്ങി 33 ലഘുലേഖനങ്ങളിലായി , നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭീകരതകളുടെ ഭയാനകചിത്രം വരച്ചുകാട്ടുന്നതോടൊപ്പം, നമുക്ക് ഇതിനായി എന്തുചെയ്യാന്‍ പറ്റുമെന്ന് ഒരു ചോദ്യം കൂടി ബാക്കി വക്കുന്നു, ബീന. ഈയടുത്ത ദിവസം സൌമ്യ എന്ന പെണ്‍കുട്ടിക്ക് തീവണ്ടിയാത്രക്കിടയില്‍ സഹയാത്രികനില്‍നിന്നും പീഢനമേറ്റുവാങ്ങി മരണം വരിക്കേണ്ടിവന്ന സാഹചര്യമാണ് കേരളത്തിലെ യാത്രയിലെ സുരക്ഷിതത്വം. യാത്രാവിവരണങ്ങളെഴുതി ചിരപ്രതിഷ്ഠനേടിയ ബീന, യാത്രക്കിടയില്‍, പൊതുവഴിയില്‍, അഭിമാനത്തോടെ നടക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നിഷേധിക്കുന്നതിനെപ്പറ്റിയും, പെണ്‍കുഞ്ഞുങ്ങളെ ഒറ്റക്ക് പുറത്തുവിടാനാവാത്ത അവസ്ഥയെപ്പറ്റിയും ഇതില്‍ ഉത്കണ്ഠപ്പെടുന്നു.

നമ്മുടെ നാട്ടില്‍ ചെറിയ പെണ്‍കുട്ടികള്‍ പോലും ലൈംഗികാതിക്രമങ്ങല്‍ക്ക് ഇരയാവുന്നു.അദ്ധ്യാപകരില്‍നിന്ന്, ബന്ധുക്കളില്‍ നിന്ന്, പൊതുസ്ഥലങ്ങളില്‍ നിന്ന് - ഓരോ കുഞ്ഞുശരീരവും പീഢനങ്ങള്‍ എറ്റുവാങ്ങുന്നു. ഭൌതികതയും ഉപഭോഗ സംസ്ക്കാരവും അടിമകളാക്കി മാറ്റിയ ഒരു സമൂഹത്തിലെ കുഞ്ഞുങ്ങള്‍ നേരിടേണ്ടിവരുന്ന ദുര്യോഗമാണിത്. എന്തേ അമ്മമാര്‍ ഇതൊന്നും അറിയാത്തത്? ബീന തന്നെ ഉത്തരവും തരുന്നു. സ്നേഹം നഷ്ടപ്പെട്ടുപോയ നമ്മുടെ സമൂഹത്തിന് ഇതെല്ലാം സംഭവിക്കുന്നു. പത്രം വായിക്കാതിരുന്നെങ്കില്‍, ടെലിവിഷന്‍ കാണാതിരുന്നെങ്കില്‍ എന്ന് ഓരോ അമ്മയും ആഗ്രഹിച്ചുപോകും. വാര്‍ത്തകള്‍ അത്രക്ക് ഭീതിദവും കരാളവുമായി മാറിക്കൊണ്ടീരിക്കുന്നു. ബീന അസമില്‍ താമസിച്ചിരുന്ന കാലത്ത് അവി‍ടുണ്ടായ ഒരനുഭവം വിവരിക്കുന്നുണ്ട്. പത്തുവയസ്സുകാരിയെ ബലാത്സഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചുനടത്തുന്ന ബന്ദിന് അവിടത്തെ സ്ത്രീ സംഘടനകളായിരുന്നു ആഹ്വാനം ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം വേണമെന്ന മുദ്രാവാക്യം അസം ജനത മുഴുവനും ഏറ്റെടുത്തു. ഇവിടെ കൊലചെയ്യപ്പെടുന്ന ഷഹാനമാര്‍ക്കുവേണ്ടീ സ്ത്രീകള്‍ ബന്ദു പ്രഖ്യാപിച്ചാല്‍ അതേറ്റെടുക്കാന്‍ എത്രപേര്‍ കൂടെയുണ്ടാവുമെന്ന് ബീന ചോദിക്കുന്നു.

വീടെവിടെയാണ് എന്ന ചോദ്യത്തിന് ഒരു കുട്ടി നല്‍കിയ മറുപടി അമ്മ ഉള്ള സ്ഥലം എന്നായിരുന്നു. അമ്മയാണ് കുട്ടിക്ക് വീട്. ഒരോ മനുഷ്യനും അമ്മ വ്യക്തിപരമായ ഒരു വികാരമാണ്. അതോ, അമ്മയെന്നാല്‍ സ്നേഹമായതുകൊണ്ട് തോന്നുന്നതാണോ? പ്രപഞ്ചമാ‍കെ നിറയുന്ന കരുതലിന്റെ സാന്നിദ്ധ്യമാണ് അമ്മ. ഓരോ വ്യക്തിയിലും അതുണ്ട്. സ്നേഹം പങ്കുവയ്ക്കുമ്പോള്‍ ഒരാള്‍ മറ്റേയാളിന് ഭാവം പകര്‍ന്നു നല്‍കുന്നു. പുസ്തകത്തിന്റെ സന്ദേശം ലേഖനമാണ്.
അമ്മയുടെ പരാജയമായണ് നമ്മുടെ സമൂഹത്തിന്റെ പരാജയം എന്ന് തോന്നിപ്പോകുന്നു. പഴയ അമ്മമാര്‍ മക്കളെ വെട്ടിപ്പിടിക്കാന്‍ പഠിപ്പിച്ചിരുന്നവരല്ല. നിറയെ സ്നേഹത്തോടെ സ്വന്തം മക്കള്‍ക്കൊപ്പം അന്യരെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിവുള്ള വലിയ മനസ്സുള്ളവരായിരുന്നു ഏറെയും. “ ബീന നിരീക്ഷിക്കുന്നു. “ ചെറിയ പ്രായം മുതല്‍ കുട്ടിയെ മത്സരിക്കാന്‍ പഠിപ്പിക്കുന്നവരാണ് ഇന്നത്തെ ഏറെ അമ്മമാരും. തന്നേക്കാള്‍ മാര്‍ക്കു വാങ്ങുന്ന കൂട്ടുകാരനോട് ശത്രുതാമനോഭാവമാണ് വേണ്ടത് എന്ന ബാലപാഠം കുട്ടിക്ക് നല്‍കുന്ന അമ്മമാരെ ഒരുപാട് കണ്ടിട്ടുണ്ട്. ജീവിതത്തില്‍ മത്സരിക്കാനും വിജയിക്കാനും അന്യനെ വെറുക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞുകൊടുക്കാനറിയാത്ത അമ്മമ്മാര്‍ വളര്‍ത്തുന്ന കുട്ടികള്‍ക്ക് ദൃഢമായ സൌഹൃദബന്ധങ്ങളും സ്നേഹബന്ധങ്ങളും ഉണ്ടാക്കാന്‍ കഴിവുണ്ടാവുകയില്ല. സ്നേഹിക്കാന്‍ അറിയാത്തവന് സ്നേഹം ലഭിക്കുക ബുദ്ധിമുട്ടാണ്.”

സ്നേഹം നല്‍കുന്നതുപോലെ തന്നെ സ്നേഹമാഗ്രഹിക്കുന്നവളുമാണ് സ്ത്രീ.അതുകൊണ്ടാണ് സ്നേഹത്തിന്റേയും ആദര്‍ശത്തിന്റേയും ചതിക്കുഴിയില്‍ പെട്ട് , ആത്മഹത്യക്കു ശ്രമിച്ച് അവസാനം ഭ്രാന്താശുപത്രിയില്‍ എത്തപ്പെട്ട ലക്ഷ്മിയുടേയും ദാമ്പത്യത്തിന്റെ പീഢനങ്ങള്‍ സ്വയം സഹിച്ച് മക്കള്‍ക്കുവേണ്ടി ജീവിക്കാന്‍ തീരുമാ‍നിച്ച മറ്റൊരു സ്ത്രീയുടേയും കഥ വിവരിക്കേണ്ടീ വരുന്നത്. ഭര്‍ത്താക്കന്‍മാരില്‍ നിന്നും എച്. . വി.അണുബാധ പകര്‍ന്നുകിട്ടിയ രണ്ടു സ്ത്രീകളുടെ കഥയും എല്ലാവര്‍ക്കും പ്രതീക്ഷ പകര്‍ന്നുനല്‍കും. മരണത്തെ മുന്നില്‍ കണ്ടിട്ടും സാമൂഹ്യപ്രവര്‍ത്തനത്തിന് സന്മനസ്സുകാട്ടുന്ന ഉല്ലാസവതികളായ മിടുക്കികള്‍.

ഇക്കാലത്ത് വിവാഹങ്ങളക്കാള്‍ കൂടൂതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നതിനെപ്പറ്റിയും പൊന്നില്‍ കുളിപ്പിച്ച് വധുവിനെ കല്യാണത്തിന് അണിയിച്ചൊരുക്കുന്നതിനെപ്പറ്റിയും പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്വര്‍ണപ്പണ്ടങ്ങള്‍ അണിഞ്ഞു എന്നുവച്ച് ഏതെങ്കിലും പെണ്‍കുട്ടിയുടെ വിവാഹജീവിതം സുരക്ഷിതമായതായി അറിവില്ല. പരസ്യക്കാരും കച്ചവടക്കാരും സ്വര്‍ണ്ണക്കടക്കാരും ചേര്‍ന്ന് ഒരു സമൂഹത്തെയാകെ വിഡ്ഢികളാക്കി വച്ചിരിക്കുന്നു. ഇലക്ഷന്‍ നടത്തുമ്പോള്‍ ചെലവിന് പരിധി വച്ചിരിക്കുന്നതുപോലെ, വിവാഹധൂര്‍ത്തിനും പരിധിവക്കണമെന്ന് ബീന നിര്‍ദ്ദേശിക്കുന്നു.

സ്ത്രീയും പുരുഷനും -പ്രകൃതി പരസ്പ്പരപൂരകങ്ങളാകാന്‍ സൃഷ്ടിച്ചതാണ്. ഒന്നു മറ്റൊന്നിനെക്കാള്‍ ചെറുതോ വലുതോ അല്ലാതെ അന്യോന്യം പൂരകങ്ങള്‍ ആകേണ്ടവര്‍. പക്ഷേ ഇവിടെ ജീവിത യാത്രയില്‍ വണ്ടി ഒറ്റച്ചക്രത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ലോകമാകെത്തന്നെ ഒറ്റച്ചക്രത്തില്‍ വണ്ടി ഓടുന്നതിന്റെ തിക്തഫലങ്ങള്‍ അറിയുന്നുണ്ട്. ഒരു ചക്രം ഊരിമാറ്റി വീടിനുള്ളില്‍ വക്കാന്‍ ശ്രമിച്ച് വണ്ടി ഓടിക്കുമ്പോള്‍ തകര്‍ന്നുവീഴുന്നത് ജീവിതം തന്നെയാണ്. സ്ത്രീ സഹജമായ വികാരവിചാരങ്ങളും നിലപാടുകളുമില്ലാതെ നീങ്ങുന്ന ലോകത്ത് പുരുഷസഹജമായ അക്രമവാസനകളും താന്‍പോരിമകളും യുദ്ധങ്ങളുമല്ലാതെ മറ്റെന്താണ് പ്രാമുഖ്യം നേടുക? ഭൂമിക്ക് പൊള്ളുമ്പോള്‍, നദിക്ക് ദാഹിക്കുമ്പോള്‍, കാട് കരയുമ്പോള്‍, പെണ്ണിന് നോവുമ്പോള്‍ ഇരുട്ടില്‍നിന്ന് ചാടി വീണ്അരുത്എന്ന് ഉറക്കെ പറയാന്‍ പലപ്പോഴും സ്ത്രീയേ ഉണ്ടാകാറുള്ളൂ. പ്രകൃതിക്കുവേണ്ടി മുറവിളികൂട്ടുന്നവരുടെ കണക്ക് എടുത്താല്‍ പലപ്പോഴും സ്ത്രീക്ക് മുന്‍‌തൂക്കമേയുള്ളൂനിരവധി പ്രതിസന്ധികള്‍ക്കു ശേഷവും ഇനിയും പാര്‍ളിമെന്റു പാസ്സാക്കിയിട്ടില്ലാത്ത വനിതാ സംവരണബില്ലിന്റെ പശ്ചാത്തലത്തിലാണ് ബീനയുടെ ഇപ്പറഞ്ഞ ചിന്തകള്‍.

ഒരുപാട് ഊര്‍ജ്ജ വാഹികളായ ശുഭചിന്തകള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത് ശ്രീ. ജോര്‍ജ്ജ് ഓണക്കൂറാണ്. നല്ല ചിന്തകള്‍, നല്ല സുഹൃത്തുക്കള്‍, നല്ല പുസ്തകങ്ങള്‍ - ഇവയൊക്കെയാണ് മനസ്സിന്റെ ശക്തിസ്രോതസ്സുകള്‍. ആത്മവിശ്വാസമാണ് അതിലും അപാരമായ ശക്തിസ്രോതസ്സ്. ബീഥോവന്റെ കഥ വിവരിച്ചുകൊണ്ട് ആത്മവിശ്വാസത്തിന്റെ ശക്തിയെ വരച്ചുകാട്ടുന്നു. നല്ല നാളെക്കുള്ള ചൂണ്ടുപലകയാവട്ടെ രചന.

1 comment:

  1. അവലോകനം നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?