Monday, February 7, 2011

പണയവസ്‌തുക്കള്‍

പുസ്തകം : പണയവസ്‌തുക്കള്‍
രചയിതാവ് : എലിക്കുളം ജയകുമാര്‍
പ്രസാധനം : ബുക്ക്‌ മീഡിയ
അവലോകനം : ജയ്‌നി


ലിക്കുളം ജയകുമാറിന്റെ ആദ്യകഥാസമാഹാരമാണ്‌ പണയവസ്‌തുക്കൾ‍.(വില 40 രൂപ) കോട്ടയം സൈന്ദവം കലാസമിതിയുടെ സൈന്ദവം കഥാ അവാര്‍ഡ്‌ നേടിയ ഈ പുസ്‌തകത്തിന്‌ജയ്‌സണ്‍ ജോസ്‌ അവതാരിക എഴുതിയിരിക്കുന്നു. ‘കണക്കുകള്‍ദേവനാരായണനുമായുള്ള ബന്ധവുംഓര്‍ത്തെടുക്കുകയാണ്‌ കഥാനായകൻ‍. ആത്മഹത്യയെ സാമാന്യവത്‌കരിക്കുന്ന ജനസമൂഹം ഒരുനിമിഷ നേരമെങ്കിലും നമ്മുടെ ശ്രദ്ധയെ പിടിച്ചു നിര്‍ത്തുന്നു. മദ്യത്തില്‍ മുങ്ങിപ്പോയ ജീവിതം, അങ്ങനെതകര്‍ന്നുപോയ, തകര്‍ത്തു കളഞ്ഞ ദേവനാരായണൻ‍. പിന്നൊരു വിഷുത്തലേന്ന്‌ കടം വാങ്ങിയകാശുകൊണ്ടു വാങ്ങിയ പുതുവസ്‌ത്രങ്ങളുമായി വീട്ടില്‍ കയറിച്ചെല്ലുന്നതും അറംപറ്റിയ വാക്കുകളുമെല്ലാം ഒരു തുള്ളി കണ്ണീര്‍ നമ്മുടെ കണ്‍കോണുകളില്‍ നിറക്കുന്നു.

‘അനന്തന്റെ പ്രബോധനങ്ങൾ‍‘ നമ്മെ കുറച്ചുകൂടി വിശാലമായി ചിന്തിപ്പിക്കുക തന്നെ ചെയ്യുന്നു.വാര്‍ത്താബുള്ളറ്റിൻ‍, ന്യൂസ്‌ മാന്‍ തുടങ്ങിയ അപരനാമങ്ങളുമായി ജീവിക്കുന്ന അനന്തരാമന്റെ ഉപദേശങ്ങളെയും അല്‍പം അത്ഭുതത്തോടെയേ നമുക്കു കാണാന്‍ പറ്റൂ. ജനകീയപങ്കാളിത്തത്തോടെവീടു പണി ഭംഗിയായി പൂര്‍ത്തിയാവുകയും വീടു പണിയാനായി ലോണെടുത്ത കാശ്‌ അധികമൊന്നുംനഷ്‌ടപ്പെടാതെ പെട്ടിയില്‍ ഭദ്രമായി അവശേഷിക്കുകയും ചെയ്യുമ്പോള്‍ അനന്തരാമനില്‍ഉയിര്‍കൊള്ളുന്ന ഒരു സംശയത്തിലാണ്‌ കഥയുടെ കാമ്പ്‌ ഒളിഞ്ഞിരിക്കുന്നതെന്നു കാണാം. ആ സംശയം നമ്മെ ജനാധിപത്യ രാഷ്‌ട്രത്തിലെ രാഷ്‌ട്രീയക്കളികളുടെ ഉള്ളറകളിലേക്ക്‌ നോക്കാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും.

‘വീട്‌ ‘എന്ന കഥയിലൂടെ അസ്വാരസ്യങ്ങള്‍ നിറഞ്ഞതെങ്കിലും ഒരു കൂരയില്‍ ജീവിക്കുന്നസാമ്പത്തികഭദ്രതയില്ലാത്ത ഒരു ദാമ്പത്യമാണ്‌ കാണിച്ചു തരുന്നതെങ്കില്‍ `തിരിച്ചുവരവി'ലൂടെവീണ്ടെടുക്കുന്ന ജീവിതം വരയ്‌ക്കാന്‍ എലിക്കുളം ജയകുമാറിന്‌ എളുപ്പം കഴിഞ്ഞു. `ഗ്രാമത്തിന്റെ പെണ്ണ് ‌'എന്ന കഥയിലൂടെ ഹരീന്ദ്രന്‍ എന്ന നാട്ടുമ്പുറത്തുകാരന്‌ നഗരത്തിലെ ഓഫീസില്‍ കിട്ടിയ കവിതപോലുള്ള കവിത എന്ന പെണ്‍കുട്ടിയിലൂടെ ജീവിതത്തിന്റെ മാറ്റങ്ങള്‍ ഒരു സിനിമാസ്‌ക്രീനിലെന്നപോലെ തെളിഞ്ഞു വരുന്നു.

‘സംഗമതീരമെന്ന‘ കഥയിലൂടെ മരണത്തിന്റെ അനിവാര്യത മാത്രമല്ല ഒരര്‍ത്ഥത്തില്‍ ജീവിതത്തിനുതന്നെയും കൊടുക്കുന്ന വ്യാഖ്യാനങ്ങളാണ്‌ നമുക്കു കിട്ടുന്നത്‌. ‘കാരണവരുടെ പുതിയ അറിവുകൾ‍‘ എന്നകഥയിലൂടെ കാര്‍ഷിക സംസ്‌കാരം മാത്രമല്ല ജന്മി - കുടിയാന്‍ ജീവിതരീതി നമുക്കു മുമ്പില്‍ തെളിച്ചിട്ടവയല്‍വരമ്പു പോലെ നീണ്ടു കിടക്കുന്നു. ആ കഥയിലൂടെ അക്കാലത്തിന്റെ അധികാരവാഴ്‌ചയുടെഗര്‍വ്വും ജീവിതാവകാശം പോലും പണയം വയ്‌ക്കേണ്ടി വരുന്ന അടിയാന്റെ ദയനീയതയും തെളിമവറ്റാത്ത കാഴ്‌ചകളാണ്‌. മണ്ണിനെ സ്‌നേഹിക്കാതിരുന്നതുകൊണ്ടും നോമ്പു നോല്‍ക്കാഞ്ഞിട്ടുമാണ്‌ വിളവു കുറഞ്ഞതെന്ന കാരണവരുടെ ന്യായത്തിന്‌ വിതയ്‌ക്കുന്നവന്‍ മാത്രമല്ല, വിത്തെടുത്തു നല്‍കിയവനും സത്യമുള്ളവനായിരുന്നോ എന്ന കഥാനായകന്റെ ചോദ്യം ആഴമേറിയ വെള്ളപ്പരപ്പിലേക്കു വീണ കല്ലു പോലെ ആണ്ടു പോകുമ്പോൾ‍, കാരണവരുടെ മാത്രമല്ല നമ്മുടെയുംമനസ്‌ ഓളം വെട്ടി കലമ്പും. വള്ളിപ്പടര്‍പ്പുകള്‍ ഇന്നും വളരുന്നു, അമ്മിണിക്കുട്ടിയുടെ ആശങ്കകൾ‍, പണയവസ്‌തുക്കള്‍ എന്നീ കഥകളാണ്‌ തുടര്‍ന്നുള്ളത്‌.

പണയവസ്‌തുക്കള്‍ ആധുനികകാലത്തിന്റെ പ്രതീകമാണ്‌. പഠിക്കാനെടുക്കുന്ന പുസ്‌തകങ്ങളില്‍തെളിയുന്നത്‌ ബാങ്കും അവര്‍ക്ക്‌ കൊടുക്കേണ്ട പലിശയുമാണെന്ന്‌ പറയുന്ന മിലന്‍ എന്ന വിദ്യാര്‍ത്ഥിയെ കാണിച്ചു തരുമ്പോള്‍ പണയവസ്‌തുവായി മാറിയ മകന്റെ മനസിലെ കനൽ കെടുത്താനാവാതെ ഡോക്‌ടറും അമ്മയ്‌ക്കുമൊപ്പം നമ്മളും അന്തിച്ചു നില്‍ക്കും. ലോണെടുത്ത്‌ വിദ്യാഭ്യാസത്തിന്‌ അയക്കുന്ന കുട്ടികളോട്‌ നമ്മുടെ ഉള്ളിലും അറിയാതൊരു വേദന നിറയും.

10 കഥകളടങ്ങുന്ന പിഴയ്‌ക്കുന്നു‘ എന്ന ആദ്യകഥയില്‍ പേരു സൂചിപ്പിക്കുന്നതു പോലെതന്നെ പിഴച്ചു പോയ കണക്കുകളുമായി ജീവിക്കുന്ന, അല്ല ജീവിച്ച ദേവനാരായണന്‍എന്നയാളെ കാണിച്ചു തരുന്നു. പിഴച്ച കണക്കുകള്‍ക്ക്‌ ജീവന്‍ കൊടുത്തു തിരുത്താൻ ശ്രമിച്ച ദേവനാരായണൻ‍. ദേവനാരായണന്റെ ആത്മഹത്യയും പിന്നെ തന്റെ ഓര്‍മ്മയിലൂടെ പണയവസ്‌തുക്കള്‍ എന്ന കഥാസമാഹാരം മനുഷ്യജീവിതത്തിന്റെ ചില തലങ്ങളെ തൊട്ടുപൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുമ്പോള്‍ ചിലവ വേദനയോടെ ഒരു തുള്ളികണ്ണീര്‍ പൊഴിഞ്ഞു വീഴുന്ന ഗദ്‌ഗദങ്ങള്‍ക്ക്‌ വഴി മാറുന്നു. കഥകളിലൂടെ അനായാസം സഞ്ചരിക്കാൻ‍, അല്ലെങ്കില്‍ വായനക്കാരനെ കഥകളിലൂടെ വഴി നടത്താന്‍ കഴിയുന്നിടത്ത്‌ എലിക്കുളം ജയകുമാര്‍എന്ന കഥാകാരന്‍ വിജയിക്കുന്നു.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?