Tuesday, October 22, 2013

ആരാച്ചാര്‍

പുസ്തകം : ആരാച്ചാര്‍
രചയിതാവ് : കെ.ആര്‍.മീര
പ്രസാധകര്‍ : ഡിസി ബുക്സ്
അവലോകനം : ഉഷാകുമാരി.ജി





    രാച്ചാര്‍ വായിച്ചു കഴിഞ്ഞ നിമിഷം എനിക്കെന്റെ കൗമാരം തിരിച്ചുകിട്ടി. ദിവസം  ഒന്നിലധികം നോവലുകള്‍ വായിച്ചു തള്ളിയിരുന്ന സ്‌കൂള്‍കാലത്തെ ഏറ്റവും അടുപ്പമുള്ള ഒരു കൂട്ടുകാരിയോട് ഈ കൃതി മുഴുവനായി വാതോരാതെ പങ്കുവെയ്ക്കാന്‍ ഞാനാഗ്രഹിച്ചു. തീക്ഷ്ണമായും വൈകാരികമായും വായിച്ചുതീര്‍ത്ത ഏതൊരു കൃതിയും സ്വകാര്യമായ ഒരു പങ്കിടല്‍ ആഗ്രഹിക്കന്നുണ്ട്, അര്‍ഹിക്കുന്നുണ്ട്.  കടലാസിന്റെ ഉദാസീന നിസ്സംഗതയ്ക്കപ്പുറം ജീവനുള്ള, കുതിപ്പുള്ള പ്രോത്സാഹനത്തിനും ജിജ്ഞാസയ്ക്കും മുന്നില്‍ ചിതറിയും കുതറിയുമുള്ള ആര്‍ത്തിപിടിച്ച ഒരു 'കഥപറച്ചില്‍' എ ന്നെതൃപ്തിപ്പെടുത്തുക ത ന്നെചെയ്യും. വായനയ്ക്ക് എന്നും കൗമാരമായിരിക്കട്ടെ, എത്രയെങ്കിലും വായന എന്നില്‍ തിരിച്ചെത്തട്ടെ! കെ.ആര്‍.മീര എന്ന എഴുത്തുകാരിയെ മുഴുവനായും മറന്നാണീ വായന നീങ്ങിയത് എതും ഇതിനെ കൗമാരമാക്കി. അല്ലെങ്കില്‍ അതുവരെ വായിച്ച മീരയുടെ എഴുത്താണിത്?! എന്നു കൗതുകാത്ഭുതങ്ങളോടെ പിന്നീട് തിരിച്ചറിയുകയും ചെയ്യുന്നു. മീരാസാധുവും ആ മരത്തെയും മറന്നു മറന്നുവും മറുകളയാന്‍ തന്നെ കഴിഞ്ഞിരുന്നു.
    സ്ത്രീവാദപരമായ ഒരു വിശകലനത്തില്‍ നിന്നും ബോധപൂര്‍വ്വം വിട്ടുനില്ക്കാന്‍ ശ്രമിയ്ക്കും തോറും അതിലേക്കുതന്നെ ഏതൊരു വായനക്കാരിയെയും കുരുക്കിയിടുന്ന ഒരു വൈകാരികപാഠമാണീ കൃതിയുടെ വിജയം. ഈ കൃതി ആശയാവലികള്‍കൊണ്ടോ രചനാപരമായ സങ്കേതങ്ങള്‍കൊണ്ടോ ചരിത്രംകൊണ്ടോ അല്ല, സ്ത്രീയുടെ സൂക്ഷ്മവൈകാരികഭേദങ്ങള്‍ കൊണ്ടാണ് എഴുതപ്പെട്ടതെന്നു തോന്നും. മറ്റെല്ലാ ഘടകങ്ങളും അതില്‍ ലയിച്ചു കിടക്കുകയാവണം, പശ്ചാത്തലമായും അടിസ്ഥാനപ്രമേയമായും ഒക്കെ. ആരാച്ചാരായി നിയമിക്കപ്പെടു ചേതനയുടെ ഹൃദയമിടിപ്പുകള്‍ക്കൊപ്പമായിരുന്നു  എന്നിലെ കൗമാരക്കാരി.  കഥാപാത്രവും വായനക്കാരിയും ഒന്നായ എത്രയോ സന്ദര്‍ഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എങ്കിലും ഇതൊരു സവിശേഷ അനുഭവമായിരുന്നു. കഥാപാത്രം- വായനക്കാരി -കൂട്ടുകാരി ത്രിത്വത്തിലെ ജീവിതം, തണുത്ത നിലവറകള്‍ക്കകത്ത് പെരുകിവരുന്ന സ്വകാര്യതയുടെ അരണ്ടവെളിച്ചം ഒക്കെ എനിക്കിന്നും പ്രിയപ്പെട്ടതാണ്.
    വേര്‍ത്തിരിഞ്ഞുകിട്ടാന്‍ എളുപ്പമുള്ളതല്ല ഈ നോവലിന്റെ വിചാരഘടന. പല ആശയങ്ങളും കെട്ടുപിണഞ്ഞുകിടക്കു മണ്ഡലമാണത്. ചരിത്രത്തെ അത് എഴുതുന്നു, തീക്ഷ്ണമായും നാടകീയമായും. പ്രണയത്തെ അത് അപനിര്‍മിയ്ക്കുന്നു , വ്യക്തിപരമായും ചരിത്രപരമായും. നീതിന്യായ വ്യവസ്ഥയെ അതു മുഴുവനായും അഴിച്ചുപണിയുന്നു. പ്രതിയും വാദിയും സാക്ഷിയും ന്യായാധിപരും ഒക്കെ നിഷ്ഠുരമായി എഴുതപ്പെടുന്നു . എല്ലാറ്റിനുമുപരിയായി മരണം - അതിന്റെ ആത്യന്തികത ആവരണങ്ങളില്ലാതെ സ്വയം വിശദീകരിക്കപ്പെടുന്നു  ഈ കൃതിയില്‍. പ്രണയം, മരണം, ചരിത്രം, നീതി ഇവയ്‌ക്കെല്ലാം അഭിമുഖമായി നിര്‍ത്തിയ പെണ്മയുടെ അടയാളങ്ങള്‍- മറ്റൊരു വിധത്തില്‍ ഇവയെല്ലാം പെണ്ണില്‍ നടത്തിയ കൊത്തുപണികള്‍ -കൊണ്ടാണീ കൃതി എഴുതപ്പെടുത്.

    ചരിത്രത്തെ വര്‍ത്തമാന സന്ദര്‍ഭത്തിലേക്ക് കൊണ്ടുവ്ന്ന് കെട്ടിയിട്ട്  മുട്ടിച്ചുരത്തുകയാണിവിടെ. ഉറന്നൊഴുകുന്ന ചരിത്രത്തില്‍ അധികാരത്തിന്റെ ചോരപ്പാടുകള്‍ തിരിച്ചറിയാം. സ്വന്തം വ്യക്തിസത്തയ്ക്കും അസ്തിത്വത്തിനും അഭിമുഖമായി ചരിത്രം എന്ന  ഊര്‍ജ്ജ പ്രവാഹം ചേതന വരച്ചെടുക്കുന്നു. കുന്ദേര പറഞ്ഞതുപോലെ ചരിത്രത്തെ അസ്തിത്വത്തിന്റെ മുദ്രകളും മാനങ്ങളുമുള്ള സന്ദര്‍ഭമാക്കി മാറ്റുകയാണ് (ഠവല മൃ േീള വേല ചീ്‌ലഹ) ചേതനയിലൂടെ മീര ചെയ്യുന്നത്. ഭാരതീയ സ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകമായി മാധ്യമങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്നതിനെ ചേതന കളിയായും കാര്യമായും എടുത്തു പറയുന്നുണ്ട്. സമകാലികതയുടെയും ഗതകാലചരിത്രത്തിന്റെയും വിമര്‍ശനാത്മകസ്ഥാനമായി ചേതനയുടെ കഥനത്തെ കണ്ടെടുക്കുകയാണ് നോവലിസ്റ്റ്. 

സമകാലികജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ക്കുത്തരം ചരിത്രത്തില്‍ തേടുകയും ചരിത്രത്തിലേക്കുള്ള പിന്‍തുടര്‍ച്ചകളിലൂടെ ഊര്‍ജ്ജം സംഭരിയ്ക്കുകയും ചെയ്യു ഒരു വിചാരഗതി ചേതനയില്‍ സദാ സന്നിഹിതമാണ്. ചരിത്രത്തിന്റെ അദൃശ്യമായ ചരടിന്‍തുമ്പ് അവളെ ഓര്‍ക്കാപ്പുറത്ത് അപരിചിതമായ ഇടങ്ങളിലേക്ക് നയിക്കുന്നു. അനിശ്ചിതത്വത്തില്‍ കുരുക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ അതവളെ ഈ 'എലിയും പൂച്ചയുംകളി'യില്‍ ജയിക്കാനും അനുവദിക്കുന്നു. സഞ്ജീവ്കുമാര്‍ മിത്രയുടെ പൂര്‍വ്വികന്‍ ഒരു കള്ളനും അമ്മ ഒരു വേശ്യയുമാണെ ചേതന കണ്ടെത്തു സന്ദര്‍ഭം ഒരു ഉദാഹരണമാണ്. ജ്ഞാനാനന്ദത്താല്‍ സ്വയം മന്ദഹസിയ്ക്കുന്ന ബുദ്ധസന്യാസിനി അനസൂയയെയും ജ്യോതിഷിയും  കവിയുമായിരു ഖാവ്‌നയെയും ചേതന വീണ്ടെടുക്കുത് തന്റെ അതിജീവനങ്ങള്‍ക്കും കൂടിയാണ്. സ്ത്രീപക്ഷ ആത്മീയതയുടെ ആന്തരികമായ മറ്റൊരു ധാര കൂടി ഈ നോവലില്‍ ഉറവെടുക്കുന്നുണ്ട്, ഇത്തരം  ഉപകഥനങ്ങളിലൂടെ.

    വ്യക്തിജീവിതത്തിന്റെ ഉപകഥനങ്ങള്‍ ബൃഹദ്ചരിത്രത്തിന്റെ ആധികാരികയുക്തിയോട് കണ്ണിചേര്‍ന്നു കിടക്കുകയാണ് ചേതനയെ സംബന്ധിച്ചിടത്തോളം. കാരണം തന്റെ കുടുംബപാരമ്പര്യത്തിന്റെ കഥകള്‍ വെറും വംശമഹിമയുടെ വാഴ്ത്തുപാട്ടുകളല്ല. മറിച്ച് മരണത്തിന്റെയും രാജനീതിയുടെയും കുറ്റാന്വേഷണത്തിന്റെയും കോടതിമുറികളുടെയും ഭരണകൂടത്തിന്റെയും മറ്റ് അധികാരകേന്ദ്രങ്ങളുടെയും നാള്‍വഴികളുമായി അതു ബന്ധപ്പെട്ടുകിടക്കുന്നു. കല്‍ക്കത്തയുടെ പരിണാമചരിത്രവും ഇന്ത്യന്‍ കൊളോണിയല്‍ ഭരണചരിത്രവും ഒക്കെയായി അതു കെട്ടുപിണഞ്ഞു കിടക്കുന്നു താന്‍ ഭാരതസ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകമാണെന്നു  പറയുമ്പോള്‍ ചേതന ഉണര്‍ത്തിയെടുക്കുന്നത്. ഈ വേരുകളെ കൂടിയാണ്. അതു പറയുമ്പോഴുള്ള അവളുടെ ഉപഹാസവും നാടകീയമായ മിഥ്യാഭിമാനവും ഈ ഗതകാലചിത്രങ്ങളോടും കൂടിയാണ്. ചരിത്രത്തോടുള്ള പെണ്ണിന്റെ ഉദാസീനത, നിഷേധം അവളുടെ ചരിത്രയുക്തി തെയാണു സ്ഥാപിക്കുന്ന/നിരീക്ഷിക്കുന്നവര്‍ സ്വന്തം വിധിയെ അട്ടിമറിക്കാന്‍ ചരിത്രത്തെ ഭാവനാത്മകമായ ഒരു ഉപകരണമായി, വ്യാവഹാരികായുധമായി ഉപയോഗിക്കുന്നതിനെ കൂടി തിരിച്ചറിയണ്ടതുണ്ട്. ഒപ്പം ചരിത്രത്തിന്റെ ഉള്ളുകളളികള്‍ പൊളിച്ചെഴുതാനും അവള്‍ക്കു കഴിയുമെന്നും.

    നോവലില്‍ നി്ന്ന് ഒരു സന്ദര്‍ഭം: ''പത്രങ്ങളിലൊക്കെ നിന്നെക്കുറിച്ച് എന്നും വാര്‍ത്തയുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ആരാച്ചാര്‍ ആയി ജോലി ചെയ്യു ആദ്യത്തെ സ്ത്രീ! ലോകത്തുതന്നെ മറ്റൊരിടത്തും സ്ത്രീകള്‍ ഇങ്ങനെ തൊഴില്‍ ചെയ്യുന്നില്ല അങ്ങനെ നീ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു ചേതൂ.''
    ''എനിക്കു ചരിത്രത്തെ ഭയമാണ്...''
    ''എല്ലാ സ്ത്രീകള്‍ക്കും അങ്ങനെതന്നെ..'' രാമുദാ മന്ദഹസിച്ചു. പറഞ്ഞതില്‍ ലേശം പിശകുണ്ടെന്ന് എനിക്ക് അപ്പോള്‍ തോന്നി. ചരിത്രത്തെ സ്ത്രീകളല്ല, സ്ത്രീകളെ ചരിത്രമാണു ഭയക്കുന്നത്. അതുകൊണ്ടാണു ചരിത്രത്തില്‍ വളരെകുറച്ചു സ്ത്രീകള്‍ മാത്രം സ്ഥാനം പിടിച്ചിട്ടുള്ളത്. യതീന്ദ്രനാഥ ബാനര്‍ജിയുടെ കഴുത്തില്‍ കുടുക്കിടുകയും അയാള്‍ കുറ്റമറ്റവിധം കൊല്ലപ്പെടുകയും ചെയ്താല്‍ മാത്രമേ ചരിത്രത്തില്‍ എന്റെ സ്ഥാനം ഉറപ്പാകുകയുള്ളൂ...! (പുറം 237)

ഇരയുടെ സന്ദിഗ്ദ്ധത
 ഈ നിര്‍ഭയത്വം നാളുകളായി തുടരുന്ന ആണ്‍കോയ്മയ്‌ക്കെതിരെയുള്ള ചരിത്രപരമായ പകരം വീട്ടല്‍ കൂടിയായി ചേതന തിരിച്ചറിയുന്നുണ്ട്. ഒരാളെ കൊല്ലുന്നതിന്റെ എന്നതിലുപരി തന്റെ ചരിത്രപരമായ പക തീര്‍ക്കലിന്റെ അവസരമായി അവളതിനെ പോറ്റിവളര്‍ത്തിയിരുന്നു മനസ്സില്‍.

    ''എനിക്കൊരു ഭയവും തോന്നുന്നില്ല ബാബാ'' ഞാന്‍ ഉറപ്പു പറഞ്ഞു. അതു വാസ്തവവുമായിരുന്നു. ഒരു ഭയവും തോന്നാത്തവിധം എന്റെ മാറിടങ്ങള്‍ ഉറച്ചു കല്ലുകളായി. മുമ്പ് മാരുതി പ്രസാദ് യാദവ് പിന്നില്‍ നിന്നു പിടിച്ചപ്പോഴും ഇന്ന് ആ പോലീസ് ഉദ്യോഗസ്ഥന്‍ റൂള്‍ത്തടികൊണ്ടു കുത്തിയപ്പോഴും തോന്നിയ വേദന മാഞ്ഞു. കൊല്ലാനുള്ള ത്വര എന്റെ കൈവിരലുകളില്‍ പതഞ്ഞു. എനിക്കൊരു പുരുഷനെ കൊന്നേതീരൂ എന്ന്  ഞാന്‍ ശാഠ്യത്തോടെ തീരുമാനിച്ചു. എന്റെ കൈവിരലുകളില്‍ അയാളുടെ പ്രാണന്റെ അവസാനപിടപ്പുകള്‍ അനുഭവിച്ചേതീരൂ. മുഴുവന്‍ ലോകത്തിനുമുള്ള എന്റെ സന്ദേശം അതായിരിക്കുമെന്നു ഞാന്‍ വിചാരിച്ചു. (പുറം 506).

    എന്നാല്‍ മറ്റൊരിടത്ത് അവള്‍ ''ഭാരതീയ സ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകമാവുക എത് ഇക്കാലത്തു വളരെ ലളിതമായൊരു പ്രവൃത്തിയാണെന്നു’'  സ്വയം കരുതുന്നു. (പുറം 243). അതില്‍ തെല്ല് ഉപഹാസവും കലര്‍ന്നിരിക്കാം. ഇവിടെ ചേതനയില്‍ ഒരു സന്ദിഗ്ദ്ധത പ്രവര്‍ത്തിക്കുന്നുണ്ട്. ഇര എന്ന നിലയുള്ള തന്റെ സ്‌ത്രൈണാവസ്ഥയെ വളരെ സന്ദിഗ്ധമാക്കിക്കൊണ്ടാണ് അവള്‍ കര്‍തൃത്വത്തിലേക്ക് കടന്നു കയറുന്നത്. ചരിത്രത്തെ സമകാലികമായി വ്യാവഹാരിക യുക്തിക്കനുസരിച്ച് ഉപയോഗപ്പെടുത്തുക-അതു വളരെ ലളിതമാണ്- സ്ത്രീശാക്തീകരണത്തിന്റെ ഭരണകൂടയുക്തിക്കനുസരിച്ച് നിന്നുകൊടുത്താല്‍ മാത്രം മതി. പക്ഷേ അതിന്റെ നിര്‍വ്വഹണം അതിനുള്ള കരുത്ത് തന്റെ സ്‌ത്രൈണസ്വത്വത്തില്‍ നിന്ന്, ഇരയുടെ പകയില്‍ നിന്ന് മാത്രമേ നേടാനാവൂ. ഇര എന്ന അവസ്ഥയെ പൂര്‍ണമായും മറികടക്കാതിരിക്കേണ്ടതും ചേതനയുടെ ആവശ്യമാണിവിടെ.

പ്രണയത്തിന്റെ രാഷ്ട്രീയവല്‍ക്കരണം
ആരാച്ചാരിന്റെ പ്രമേയത്തിന്റെ ശക്തമായ അടിയരുകളിലൊന്നായ സ്ത്രീപുരുഷബന്ധത്തിലേക്കാണ് മേല്പറഞ്ഞ വിശദീകരണങ്ങള്‍ ചെന്നുമുട്ടുക. ഥാക്കുമാ മുതല്‍ ചേതനവരെയുള്ളവരുടെ പ്രണയം, അത് ഭാവുകത്വപരമായും (ആഖ്യാനപ്രേമയതലങ്ങളില്‍) മൂല്യസംബന്ധിയായും (ലിംഗബോധത്തിന്റെ വ്യവസ്ഥയില്‍) വലിയ രാഷ്ട്രീയവല്‍ക്കരണം ഈ കൃതിയില്‍ നേടുന്നുണ്ട്. കാല്പനിക പ്രണയത്തിന്റെ സമര്‍പ്പിതഭാവം എന്ന മിഥ്യയെ മുച്ചൂടും തകര്‍ക്കുന്നരീതി നാമിവിടെ കാണുന്നു. പ്രണയം, ആസക്തി, തിരസ്‌കാരം , പക ഇവ ഇടകലരു സ്ത്രീമനസ്സിന്റെ അകത്തളങ്ങളെ ഒട്ടൊരു നാടകീയ കാല്പനികതയിലൂടെ മീരാസാധുവില്‍ മീര മുമ്പു വരച്ചു കാട്ടിയിട്ടുണ്ട്. എങ്കിലും അതിലധികം പ്രണയത്തെ ഒരു അധികാര വ്യവസ്ഥയായി അഴിച്ചുപണിയുന്നതിന്റെ വ്യാപ്തിയും ഊര്‍ജ്ജസ്വലതയും ഈ കൃതിയിലാണ് സാര്‍ത്ഥമാകുന്നത്.
    
പരമ്പരാഗതമായ ആഖ്യാനരീതിയിലുള്ള ഭാവതീവ്രത ഒട്ടും ഉപേക്ഷിക്കാതെ തന്നെയാണ് പ്രണയത്തിന്റെ അപനിര്‍മാണം മീര സാധിയ്ക്കുന്നത്. പ്രണയം, മരണം എന്നത് ഭാവതീവ്രമായ ഒരു ദ്വന്ദ്വമാക്കിത്തന്നെ പലയിടത്തും നിലനിര്‍ത്തുന്നുണ്ട് മീര.
    
''ഭൂമിയില്‍ മരണത്തേക്കാള്‍ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ..'' (പുറം 18) എന്നു  ചേതന ആവര്‍ത്തിച്ചു ബോധ്യപ്പെടുന്നുണ്ട്. ദുപ്പട്ടയുടെ തലപ്പുകൊണ്ട് എപ്പോഴും കുടുക്കുകള്‍ തീര്‍ക്കുന്ന മല്ലിക് സ്ത്രീകള്‍... മരണവും പ്രണയവും ഒന്നാണെന്നു സ്ഥാപിക്കുന്ന ആ ശരീരഭാഷ ചേതനയ്ക്കും സ്വായത്തമായിരുന്നു.
    ഒരു നോവല്‍ സന്ദര്‍ഭം:
    ''അവന്റെ മരണം എന്റെ കൈകൊണ്ടായിരിക്കും'' അച്ഛന് തെറ്റിപ്പോയി. അയാള്‍ മരിക്കേണ്ടത് എന്റെ കൈകൊണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് അയാളോട് ആ നിമിഷം ത ന്നെ ആകര്‍ഷണം അനുഭവപ്പെടുത്. നല്ല ഉയരം, സമൃദ്ധമായ കോലന്‍ മുടിയും നീണ്ടുയര്‍ന്ന മൂക്കും അയാളുടെ പ്രത്യേകതകളായിരുന്നു. ആ സമയത്ത് അയാളോട് എനിക്ക് തോന്നിയ വികാരത്തെയാണ് ജനങ്ങള്‍ പ്രണയം എന്നു വിളിച്ചിരുതെന്ന്  ബോധ്യം വരാന്‍ പിന്നെയും ഏറെക്കാലമെടുത്തു. കഴുത്തിലെ മൂന്നും  നാലും കശേരുക്കള്‍ക്കിടയില്‍ ഉറപ്പിച്ച കൂടുക്കുപോലെയായിരുന്നു  ഞങ്ങളുടെയെല്ലാം പ്രണയങ്ങള്‍. കുടുക്ക് ഒന്നുകില്‍ മുറുകി, ആള്‍ മരിച്ചു. ഇല്ലെങ്കില്‍ കയര്‍പൊട്ടി ആള്‍ രക്ഷപ്പെട്ടു. പക്ഷേ കയര്‍ പൊട്ടിച്ചവര്‍ക്കും കഴുത്തില്‍ നി്ന്ന്  കുടുക്ക് ഒരിക്കലും ഊരിക്കളയാന്‍ സാധിച്ചില്ല. രാധാരമ മല്ലിക്കിനെ വിവാഹം കഴിച്ച ചിന്മയീദേവിയെപ്പോലെ ഞങ്ങള്‍ ആ ജീവനാന്തം ശ്വാസം മുട്ടി പിടഞ്ഞു.'' (പുറം 28)
    താന്‍ ഒരേസമയം സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യു പുരുഷന്‍ ചേതനയെ മറ്റൊരാളാക്കിമാറ്റി. എന്താണു സ്‌നേഹം? ചേതന എപ്പോഴും സ്വയം ചോദിച്ചുകൊണ്ടേയിരുന്നു ,കയ്‌പോടെ. ശരീരത്തില്‍ സ്പര്‍ശിക്കാതെതന്നെ വാക്കുകള്‍കൊണ്ട് കുത്തിത്തുളച്ചതിന്റെ  അപമാനം അവളെ എക്കാലവും എരിയിച്ചു, മുറിപ്പെടുത്തി. 'നിന്നെഒരിക്കലെങ്കിലും എനിക്കൊന്ന് അനുഭവിക്കണ''മെന്ന  അയാളുടെ വാക്കുകള്‍ താന്‍ നടപ്പാക്കിയ വധശിക്ഷയ്ക്കുശേഷമുള്ള ടി.വി.ഷോയുടെ പ്രത്യേക മുഹൂര്‍ത്തത്തില്‍ സെറ്റു ചെയ്ത തൂക്കു മരത്തിനും കുടുക്കിനുമിടയില്‍ അയാളെ നിര്‍ത്തി അവളതു തിരികെ കൊടുത്തു. നിങ്ങളെ ഒരിക്കലെങ്കിലും എനിക്കൊന്ന് അനുഭവിക്കണം. പുരുഷനെപ്പോലെ രഹസ്യമായല്ല, ഒരു ടി.വി.ചാനല്‍ ഷോയുടെ പരസ്യാത്മകതയെ ആവോളം ഉപയോഗിച്ചുകൊണ്ട്, അകം പുറം തിളച്ചു മറിഞ്ഞുകൊണ്ട്,  ആസുരവും മാന്ത്രികവുമായി അവളതു നിര്‍വഹിക്കുന്നു. 
    
സ്ത്രീപുരുഷബന്ധത്തിനുള്ളിലെ ശാരീരികലൈംഗികതയ്ക്കപ്പുറം സ്‌നേഹം എന്നൊന്ന് ഇല്ലേ എന്ന് മീരയുടെ സ്ത്രീകളെല്ലാം നിസ്സഹായരായി വിളിച്ചുചോദിയ്ക്കുന്നു. മാധവിക്കുട്ടി മുതല്‍ സിതാര വരെയുള്ളവരുടെ രചനയിലെ സ്ത്രീകള്‍  ആത്മാര്‍ത്ഥമായി ഉപയോഗിച്ചതെങ്കിലും പഴകിയ തേഞ്ഞ ആ വാക്ക് കടുത്ത വേദനയോടെ, ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ നീറ്റല്‍ ഊതിയാറ്റുമ്പോലെ മീര എടുത്തെഴുതുന്ന  സന്ദര്‍ഭങ്ങള്‍ വളരെയുണ്ട് ഈ നോവലില്‍. സാമാന്യവല്‍ക്കരണംകൊണ്ട് അരാഷ്ട്രീയമായിത്തീര്‍ സ്‌നേഹം എന്ന വാക്ക് ഇവിടെ വളരെ മര്‍മപ്രധാനമാണ്. സാധാരണമായ ഒരുവാക്ക് എങ്കിലും അസാധാരണമായ സന്ദര്‍ഭങ്ങളില്‍ അതു കടുവരുന്നു. ശരീര, ലൈംഗിക സംബന്ധമായ പുരുഷാധിപത്യക്രമത്തില്‍ ഈ വാക്ക് ഇടം കിട്ടാതെ പൊള്ളുകയാണ്. സ്‌നേഹം എന്ന വാക്കിന് സാധാരണ നാം കാല്‍പനിക വ്യവഹാരങ്ങളില്‍ കല്‍പ്പിക്കുന്ന  ആത്മനിഷ്ഠ വൈകാരികതയുടെ തലം , അത്തരം ആഖ്യാനങ്ങളില്‍ ഊറിക്കൂടുന്ന  ഭാവൈക്യം ഒക്കെ  കാമത്തിന്റെയും ക്രൗര്യത്തിന്റെയും ലാഭേഛയുടെയും ഇടപെടലുകള്‍ പരോക്ഷമായി പൊളിച്ചുകളയുകയാണ്. ഇവിടെ സ്‌നേഹം തികച്ചും ഒരു അസാധ്യത കൂടിയാണ്. ചേതനയില്‍  മാത്രം നിസ്സഹായമായി സംഭവിച്ചുപോകുന്ന  ഒന്നാണത് . അതിന്റെ ഏകപക്ഷീയത കൊണ്ടുതന്നെ ആ പരിചിതമായ ഭാവൈക്യത്തിന്റെ തുടര്‍ച്ച അവള്‍ക്ക് സഞ്ജീവില്‍ കണ്ടെത്താനാവുന്നില്ല.

    ''ദാദു ഥാക്കുമായെ സ്‌നേഹിച്ചിരുില്ലേ?'' ഞാന്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു. ഥാക്കുമാ ചിരിച്ചു.
    ''പുരുഷന്റെ സ്‌നേഹവും സ്ത്രീയുടെ സ്‌നേഹവും രണ്ടാണ്. ആഹ്ലാദിപ്പിക്കുവളെ മാത്രമേ പുരുഷനു സ്‌നേഹിക്കാന്‍ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുവനെയും സ്‌നേഹിക്കാന്‍ കഴിയും.'' (പുറം 140)

മാധ്യമവിപണിയും സ്ത്രീപക്ഷ ഏജന്‍സികളും
  പ്രണയത്തിന്റെ വൈകാരിക/ആവിഷ്‌കാര പ്രതിസന്ധിപോലെത്തന്നെ സമകാലിക മാധ്യമവിപണിയുടെ ദുരയും മനുഷ്യപറ്റില്ലായ്മയും ഈ നോവലില്‍ കൃത്യമായി അടയാളപ്പെടുന്നുണ്ട്. എന്തും ഏതു ഹൃദയശൂന്യതയും വാര്‍ത്തയും പരിപാടിയുമാക്കി തങ്ങളുടെ റേറ്റിംഗ് കൂട്ടുക. അതിനായി ഏതറ്റം വരെയും തരം താഴുക എന്നത് സഞ്ജീവ്കുമാര്‍ മിത്രയിലൂടെതന്നെവെളിവാകുന്നുണ്ട്. ബ്യൂറോക്രസിയുടെയും അഴിമതിയുടേയും അനുബന്ധഘടകം എന്ന നിലക്കാണ് മാധ്യമങ്ങളുടെ അധാര്‍മികതയും കടന്നുവരുന്നത്. വധശിക്ഷയ്ക്കു സ്റ്റേ വന്നതു മുതല്‍ രാമുദാ മരിച്ചിട്ടുപോലും ചേതനയോട് അവഗണന മാത്രം വച്ചു പുലര്‍ത്തിയ സഞ്ജീവ്കുമാര്‍ വീണ്ടും വധശിക്ഷ സംബന്ധിച്ച പരിപാടി ഷൂട്ടു ചെയ്യാനായി ചേതനയെ നിര്‍ബ്ബന്ധിക്കുന്നു, വിവാഹാഭ്യര്‍ത്ഥന ഉറപ്പിക്കുന്നു.
    
ഒരു കൃതി ഒരേ സമയം വൈകാരികമായിരിക്കുകയും ഒപ്പം സമകാലികമായിരിക്കുകയും ചെയ്യുക എത് പ്രത്യയശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവുമായി വെല്ലുവിളി തന്നെയാണ്.  ആ വെല്ലുവിളിയെ ആവും വിധം നേരിട്ടുകൊണ്ടാണ് മീരയുടെ ആഖ്യാനം നീങ്ങുന്നത്. 'പൊളിറ്റിക്കലി കറക്റ്റ്' എന്ന് ചേതനയുടെ അച്ഛന്‍ ശുദ്ധാമല്ലിക് ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കു വാക്കുകളുടെ യഥാര്‍ത്ഥത്തിലുള്ള ആന്തരദാര്‍ഢ്യം ഈ കൃതിയുടെ രാഷ്ട്രീയമാനങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. പുരുഷാധിപത്യവ്യവവസ്ഥയും ഭരണകൂട അധികാരകേന്ദ്രങ്ങളും ഉദ്യേഗസ്ഥ ദുഷ്പ്രഭുത്വവും ഇഴുകിച്ചേര്‍്ന്ന് എത്രമാത്രം സ്ത്രീയുടെ സാമൂഹ്യജീവിതത്തെയും വൈകാരികസ്വത്വത്തെയും മലിനീകരിക്കുന്നുവെന്ന്  ഈ കൃതി വ്യക്തമായും തിരിച്ചറിയുന്നു. എന്നല്‍ അവയെക്കുറിച്ചുള്ള ഉച്ചഭാഷണം ഇവിടെയില്ല താനും. അവയുടെ പൊള്ളയായ ഘോഷണങ്ങളുടെ  വ്യര്‍ത്ഥതയെക്കുറിച്ചുള്ള ജാഗ്രത തയൊണ്, സ്ത്രീപക്ഷപ്രവര്‍ത്തനത്തിന്റെ പേരില്‍ ചേതനയെ സന്ദര്‍ശിക്കുന്ന ഫെമിനിസ്റ്റുകളെ ചിത്രീകരിയ്ക്കുന്നിടത്ത് പ്രവര്‍ത്തിക്കുന്നതും. വധശിക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുമുമ്പില്‍ അവര്‍ ഉത്തരം മുട്ടുകയും ഒഴിഞ്ഞുമാറുകയും ചെയ്യുന്നുണ്ട്. സ്ത്രീപക്ഷപ്രസ്ഥാനങ്ങളെ സംബന്ധിച്ച വാര്‍പ്പു മാതൃകകളാണിവിടെ അവതരിപ്പിക്കപ്പെടുന്നത്. ഋജുവായ രാഷ്ട്രീയ യുക്തിക്കകത്ത് സ്വന്തം പ്രതിസന്ധികള്‍ മൂടിവെച്ച് വായാടിത്തം കൊണ്ടു പിടിച്ചു നില്ക്കുന്നവര്‍ തന്നെയാണിവിടെയും. തങ്ങളുടെ ഇമേജിനു ചേരുന്ന വണ്ണം അലങ്കാരങ്ങള്‍ അണിഞ്ഞ്, വിലകൂടിയ പരുത്തിവസ്ത്രങ്ങള്‍ ധരിച്ച അവരോട് ചേതനയ്ക്കു തോന്നുന്ന അകല്‍ച്ചയും അരുചിയും ചൂണ്ടിക്കാണിക്കുന്നത് പോരാട്ടത്തില്‍ ഏജന്‍സികളില്ല, ആവശ്യവുമില്ല എന്നതു തന്നെയാണ്.
    
ഇന്ത്യന്‍ ഗ്രാമങ്ങളിലെയും നഗരപ്രാന്തങ്ങളിലെയും യാഥാര്‍ത്ഥ്യങ്ങളിലേക്ക് തുറന്നുപിടിച്ച സൂക്ഷ്മാഖ്യാനങ്ങള്‍കൂടി ചേരുമ്പോള്‍ ഇത് വേറിട്ട ഒരു ഇന്ത്യന്‍  നോവലായിത്തീരുന്നു. എന്നാല്‍ മുമ്പ് ആനന്ദും വിജയനും മുകുന്ദനും എഴുതിയ, ഒട്ടൊക്കെ ദാര്‍ശനികമായ ആധുനികനോവലുകളിലെ ഇന്ത്യന്‍ അവസ്ഥകളെക്കാള്‍ ചലനാത്മകവും യാഥാര്‍ത്ഥ്യനിഷ്ഠവുമാണ് ഈ കൃതി.  ദാരിദ്ര്യം, പട്ടിണി, ജാതിവിവേചനം, തൊഴിലില്ലായ്മ, ഉച്ചനിമ്‌നവര്‍ഗങ്ങള്‍ക്കിടയിലെ അകലം, ഒരേ വര്‍ഗങ്ങള്‍ക്കിടയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന വരേണ്യതയുടെയും കീഴായ്മയുടെയും സൂക്ഷ്മസീമകള്‍, കുടിയിറക്കലുകള്‍ മുതലാളിത്തത്തിന്റെയും മാധ്യമങ്ങളുടെയും വഞ്ചനാപരമായ കരുനീക്കങ്ങള്‍, ബ്യൂറോക്രസി, അഴിമതി, എന്നിങ്ങനെയുള്ള സമകാലിക ഇന്ത്യന്‍ ചരിത്രത്തിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യം ഈ നോവലില്‍ പതിഞ്ഞു കിടപ്പുണ്ട്, വഞ്ചനയുടെ ഒരു കൈപ്പടമായി. ഒരു സ്ത്രീയിലൂടെ- അധികാരത്തിന്റെ ഏറ്റവും താഴ് ന്ന ശ്രേണിയില്‍ ചവിട്ടിമെതിക്കപ്പെട്ടവളുടെ ജീവിതത്തിലൂടെ- ഇവയെല്ലാം ആഴത്തില്‍ അനാവൃതമാകുന്നു. ഒരുപക്ഷെ ആള്‍ക്കൂട്ടത്തിലെ രാധയേക്കാള്‍ പൗരത്വത്തിനും കര്‍തൃത്വത്തിനുമുള്ള ആകാംക്ഷകള്‍ പുലരുന്നത് ചേതനയില്‍ തന്നെ.  അവളിലെ  ആധികാരികതയ്ക്ക് ഒരു സമാന്തരത/താരതമ്യം തേടണമെങ്കില്‍ത്തന്നെ   മഹാശ്വേതാദേവിയുടെ ദ്രൗപദിയിലാണ് കുറച്ചെങ്കിലും അതുള്ളത്. 
    
ശിക്ഷ നടപ്പിലാക്കുതിലൂടെ തനിക്കു ലഭിച്ച ജനകീയപ്രശസ്തിയും മാധ്യമശ്രദ്ധയും നിമിഷങ്ങള്‍കൊണ്ട് തന്റെ യാഥാര്‍ത്ഥ്യത്തെ പൂരിപ്പിക്കാനെവണ്ണം അവള്‍ തകര്‍ത്തെറിയുന്നു. വധശിക്ഷയ്ക്കുശേഷമുള്ള ടി.വി.ഷോയില്‍ അവള്‍ സഞ്ജീവ്കുമാറിന്റെ കഴുത്തില്‍ കുരുക്കു മുറുക്കുമ്പോള്‍ നീതി ഒരു ഭരണകൂട പൊങ്ങച്ചത്തിനപ്പുറം അതിന്റെ ആത്യന്തികത തേടുന്നു. രാജാഅമരിയുടെ ടുണീഷ്യന്‍ ചിത്രം  ബറീഡ് സീക്രറ്റ്‌സിന്റെ ഞെട്ടിപ്പിക്കുന്ന  അവസാനരംഗം-ലേശം മന്ദബുദ്ധിയായ ഇളയമകള്‍ അയിഷ, മമ്മയെയും മൂത്തസഹോദരിയെയും കൊന്ന  ശേഷം പുറംലോകത്തേക്ക് കൂസലില്ലാതെ തൂവെള്ള നീളന്‍ ഉടുപ്പില്‍  പുരണ്ട ചോരയുമായി അതുവരെ വിലക്കപ്പെട്ട പുറം ലോകത്തേക്ക് കൂസലില്ലാതെ നടന്നു നീങ്ങുന്ന ദൃശ്യം-അതോര്‍മിപ്പിക്കുന്നു.  ആഗ്രഹനിഷേധവും വിലക്കുകളും അവളെയും സ്വത്വഛേദം നടത്തിയിരുന്നു .   നോവലിന്റെ ക്ലൈമാക്‌സ് എന്ന  നിലയില്‍ അതിന്റെ ഹരം പിടിപ്പിക്കു നാടകീയമായ ജനപ്രിയത എന്തുമാകട്ടെ, ഉന്നയിക്കപ്പെടുത് സ്ത്രീപ്രശ്‌നം തന്നെയാണിവിടെ, ആദ്യന്തം.  നന്ദി, മീര.

2 comments:

  1. നല്ലൊരു അവലോകനം.
    മുമ്പൊരു തവണ (പുസ്തക പുസ്തക വിചാരത്തില്‍ തന്നെയാണെന്നു തോന്നുന്നു) 'ആരച്ചാറി'നെ കുറിച്ചു വന്ന ആസ്വാദനം വായിക്കുകയും പുസ്തകം വാങ്ങിവായിക്കുകയും
    ചെയ്തിട്ടുണ്ട്..നോവല്‍ ഇഷ്ടപ്പെട്ടതായിരുന്നു.
    അവലോകനം നന്നായിരിക്കുന്നു.എല്ലാം സ്പര്‍ശിച്ചിട്ടുണ്ട്....
    ആശംസകള്‍

    ReplyDelete
  2. വാരികയില്‍ വന്നപ്പോള്‍ വായിച്ചുവെങ്കിലും അവസാനം വായിയ്ക്കാന്‍ കഴിഞ്ഞില്ല
    ഇനി പുസ്തകം വാങ്ങണം

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?