Saturday, July 20, 2013

റിട്ടേൺ ഫ്ളൈറ്റ്‌


പുസ്തകം : റിട്ടേൺ ഫ്ളൈറ്റ്‌ 
രചയിതാവ് : റീനി മമ്പലം
പ്രസാധകര്‍ : ലിപി പബ്ളി­ക്കേ­ഷൻസ്‌
അവലോകനം : ഇ.ഹരികുമാര്‍



ലോകം എങ്ങി­നെ­യാണ്‌ എന്ന­തി­നെ­പ്പറ്റിയെഴു­തു­ന്നത്‌ സാഹി­ത്യ­കൃ­തി­യാ­­­മെ­ന്നി­ല്ല. അതിനെ ചരി­ത്ര­മെന്നോ നാൾവ­ഴി­യെന്നോ പറ­യാം. ഈ ചരി­ത്ര­മാ­കട്ടെ എഴു­തുന്ന വ്യക്തി­യുടെ അഭി­രു­ചി­കൾക്ക­നു­സരിച്ചും രാഷ്ട്രീയ ചായ്‌വുകൾക്കനു­സൃ­­മായും അല്പാല്പം മാറ്റു­കയും ചെയ്യാറൂണ്ട്‌. മറിച്ച്‌ ലോകം എങ്ങി­നെ­യാ­­­മെ­ന്ന­തി­നെ­പ്പറ്റി നിരന്തരം സ്വപ്നം കാണു­കയും എഴു­തു­കയും ചെയ്യുന്ന ഒരു വ്യക്തി­യാണ്‌ സാഹി­ത്യ­കാ­രൻ. അങ്ങിനെ വരു­മ്പോൾ എഴുത്ത്‌ യാഥാർത്ഥ്യ­ത്തിൽനിന്ന്‌ വഴി­മാറി സ്വപ്ന­­­ത്തി­ലെ­ത്തു­ന്നു.

റീനി മമ്പ­­ത്തിന്റെ `റിട്ടേൺ ഫ്ളൈറ്റ്‌` എന്ന സമാ­ഹാ­­ത്തിലെ പന്ത്രണ്ടു കഥ­കൾ വായി­ച്ച­പ്പോൾ കഥ­­ളുടെ പിന്നിൽ നിര­ന്തരം സ്വപ്നം കാണുന്ന ഒരു എഴു­ത്തു­കാ­രി­യെ­യാണ്‌ കാണാൻ കഴി­ഞ്ഞ­ത്‌. `എഴു­ത്തിന്റെ വഴി­കൾ` എന്ന കഥ­യിലെ ദീപ­യെന്ന ചെറു­പ്പ­ക്കാരി വീട്ടമ്മ അമേ­രി­ക്ക­യിൽ ജോലി­യെ­ടു­ക്കുന്ന ഒരു കുടും­ബി­നി­യാ­ണ്‌. പക്ഷെ അവർ വളരെ വിചി­ത്ര­മായ വഴി­യിൽ അവിടെ ഒറ്റ­പ്പെ­ടു­­യാ­ണ്‌. ആ ഒറ്റ­പ്പെ­ടൽ കാണി­ക്കാൻ കഥാ­കാരി ഉപ­യോ­ഗി­ക്കു­ന്ന ബിംബങ്ങ­ൾ പുതിയ ലോക­ത്തി­ന്റേതാ­ണ്‌. ഭാര്യ­യുടെ ലോല­വി­കാ­­ങ്ങൾ ഒരി­ക്കലും മന­സ്സി­ലാ­വാത്ത,
എപ്പോഴും ലാപ്ടോ­പിനു മുമ്പി­ലി­രി­ക്കുന്ന ഭർത്താ­വിന്റെ ചിത്ര­മാ­ണ്‌ അതി­ലൊന്ന്‌. അവൾ വള­രെ­­ധികം ഇഷ്ടപ്പെടുന്നഒരു വ്യക്തി­യിൽനി­ന്നുള്ള സമ്മാ­­മായ പൂച്ചട്ടി ഉട­ഞ്ഞ­പ്പോൾ അത്‌ വേറെ വാങ്ങി­ക്കൂടെ എന്ന ചോദ്യം അവൾക്ക്‌ താങ്ങാ­വു­ന്ന­തി­­പ്പു­­മാ­യി­രു­ന്നു. അവളെ സംബ­ന്ധി­ച്ചേ­­ത്തോളം ആ പൂച്ചട്ടി വളരെ വില­പി­ടി­ച്ച­താ­ണ്‌.

ഒറ്റപ്പെടുന്ന ഒരു സ്ത്രീ

ഒര­­­മെന്ന മട്ടിൽ തുട­ങ്ങിയ എഴു­ത്തി­നെ­പ്പറ്റി അയാ­ളുടെ അഭിപ്രായം `എന്തിനാ ഇതൊക്കെ എഴു­തി­ക്കൂ­ട്ടു­ന്ന­ത്‌, കുട്ടികൾക്ക്‌ കാലത്തും നേരത്തും വല്ലതും വെച്ചു­കൊ­ടു­ത്തു­കൂടെ` എന്നാ­ണ്‌. അതു­പോലെ കുട്ടി­കൾ വിശ­ക്കുന്നു എന്നു പറഞ്ഞ­പ്പോൾ ഭർത്താവ്‌ ഓർമ്മി­പ്പി­യ്ക്കു­ന്നു, `ദീപേ ഫ്രിഡ്ജിൽ ഇരി­ക്കുന്ന പച്ചക്ക­റി­കൾ കേടു­വന്നു പോകു­ന്നു.` അതോടെ അവ­ൾക്കുണ്ടാ­കുന്ന തോന്നൽ ഈയി­ടെ­യായി ഫ്രിഡി­ജിന്റെ തട്ടു­കൾക്ക്‌ അഗാ­­മായ ഒരു കുഴൽകിണര്‍പോലെ ആഴം കൂടുന്നു എന്നാ­ണ്‌. അക­ത്തേ­യ്ക്കൊന്നും കാണാൻ കഴി­യു­ന്നി­ല്ലെന്ന തോന്ന­ലു­ണ്ടാ­­പ്പോൾ അവൾ ഫ്രിഡ്ജിലെ ബൾബ്‌ മാറ്റി­യി­ടു­ന്നു. ശരിയ്ക്കു പറ­ഞ്ഞാൽ ഫ്രിഡ്ജിന്റെ ഉള്ളിലെ വെളിച്ചം കുറ­ഞ്ഞതോ കാഴ്ച കുറ­യു­ന്നതോ അല്ല പ്രശ്നം, തന്നി­ലേയ്ക്ക്‌ ഉൾവ­ലി­യുന്ന ഒരു മന­സ്സിന്റെ ക്രമാ­­­മായ സ്വയം നഷ്ട­പ്പെടലാണത്‌. അവ­ളുടെ വീട്‌ സന്തോ­ഷമു­ണ്ടാ­ക്കുന്ന ഒന്നിനേയും അക­ത്തേയ്ക്ക്‌ കട­ത്തി­വി­ടാത്ത കറുത്ത ഗോള­മാ­ണെന്ന്‌ അവൾ വിശ്വ­സി­ച്ചി­രു­ന്നു. മറിച്ച്‌ അവൾ എഴു­തി­ക്കൂ­ട്ടിയ അക്ഷ­­ങ്ങൾക്കും അവ പണി­തെ­ടുത്ത പ്രപ­ഞ്ച­ത്തിനും അവൾക്കിഷ്ടപ്പെട്ട വെളുത്ത നിറ­മാ­യി­രു­ന്നു.`

ഒറ്റ­പ്പെ­ടുന്ന ഒരു സ്ത്രീയുടെ വികാ­­ങ്ങൾ വളരെ മനോ­­­മാ­യി, തീവ്രമായി ആവി­ഷ്ക­രി­ക്കു­­യാണ്‌ റീനി. അതിനു നേരെ മറി­ച്ചാണ്‌ എഴു­ത്തിന്റെ വഴി­കളും അതിന്റെ സൈബർ പ്രതിക­­­ങ്ങ­ളും, അതു­പോലെ ഒരു പൂവിന്റെ മെയിൽ ഐഡിയുള്ള ഒര­ജ്ഞാ­­നു­മാ­യുള്ള ഇമെ­യി­ലു­­ളും. വർച്വൽ ലോകത്ത്‌ അവൾ ഒറ്റ­പ്പെ­ടു­ന്നി­ല്ല. ആ ലോക­മാ­കട്ടെ അവ­ളു­ടെ­ സ്വന്തം സൃഷ്ടി­യു­മാ­ണ്‌. ആ ലോകവും തകർന്നേക്കാവുന്ന ഒര­­സ്ഥ­യിൽനിന്ന്‌ അവൾ അദ്ഭു­­­­മായി രക്ഷ­പ്പെ­ടു­­യാ­ണ്‌. `അരു­താത്ത ഇഷ്ടം ജീവിസഹജ­മായ, ശിക്ഷ­യർഹി­ക്കാത്ത അപ­രാ­­മാണ്‌` എന്ന സ്വന്തം മന­സ്സാ­ക്ഷി­യുടെ സാന്ത്വനം അവളെ ആ വർച്വൽ ലോകത്തെ ഒറ്റ­പ്പെ­­ലിൽനിന്ന്‌ ഒഴി­വാ­ക്കു­­യാ­ണ്‌. മനോ­­­മായ കഥയാണ്‌ `എഴുത്തിന്റെ വഴി­കൾ`.

അരു­താത്ത ഇഷ്ടം ശിക്ഷ­യർഹി­ക്കാത്ത അപ­രാ­­മാണ്‌ എന്ന തീം തന്നെ­യാണ്‌ സെപ്റ്റ­മ്പർ 14 എന്ന കഥ­യു­ടെയുംഅന്തർധാ­. ഇവിടെ പക്ഷെ അവളെ കാത്തി­രി­ക്കു­ന്നത്‌ വളരെ കന­പ്പെട്ട പരീ­ക്ഷ­യാ­ണ്‌. സെപ്റ്റം­ബർ 11ന്‌ ലോകത്തെ നടു­ക്കിയ ട്വിൻ ടവർ അട്ടി­­റി­യിൽ നഷ്ട­പ്പെട്ട മൂവ്വാ­യി­­ത്തിൽ പരം പേരിൽ അവ­ളുടെ മകനും ഉൾ­പ്പെട്ടുവോ എന്ന സംശ­യം.അമേ­രി­ക്ക­യിൽ സ്ഥിര­താ­­­മാ­ക്കി­യെ­ങ്കിലും പിറന്ന നാടിന്റെ സ്പന്ദ­­ങ്ങൾ ഹൃദ­­ത്തിൽസൂക്ഷി­ച്ചു­­യ്ക്കുന്ന ഒരു മനസ്സ്‌ എല്ലാ കഥ­­ളിലും സജീ­­മാ­ണ്‌. അത്‌ പല വിധ­ത്തിൽ അവളെ ബാധിയ്ക്കു­ന്നു­ണ്ട്‌, ആർദ്ര­സ്നേ­­മാ­യി, ഗൃഹാ­തു­­മാ­യി. പല­പ്പോഴും ശല്യം ചെയ്തു­കൊണ്ട്‌ ആ ഓർമ്മ­കൾ അവളെ വേട്ട­യാ­ടു­ന്നു. നാട്ടിൽ ഇപ്പോഴും ജീവി­ച്ചി­രി­ക്കുന്ന അമ്മ,അൽഷൈ­മേഴ്സ്‌ പിടിച്ച്‌ ഓർമ്മ­യുടെ ആണ്ട കയ­ങ്ങ­ളിൽ മുങ്ങി­ത്തപ്പുന്ന അപ്പൻ. `ചിത­റി­പ്പോയ മാപ്പിൽ രാത്രിമു­ഴു­വൻ സ്വന്തം നാടിനെ തിര­യു­ന്ന` സുമി അങ്ങിനെ നിറ­മുള്ള കഥാ­പാ­ത്ര­ങ്ങ­ളി­ലൂടെ ഈ കഥാ­കാരി ഒരു പുതിയ ലോകം, പുതിയ ഭാഷ നമുക്ക്‌ തരു­ന്നു.

പ്രവാ­­ലോ­­ത്തെ­ക്കു­റി­ച്ച്‌, പ്രത്യേ­കിച്ച്‌ അമേ­രി­ക്കൻ പ്രവാ­സി­­ളുടെ ജീവി­­ത്തെ­ക്കു­റിച്ച്‌ നമുക്ക്‌ അധികം കഥകളൊന്നും ലഭി­ച്ചി­ട്ടി­ല്ല. ആ ജീവിതം സ്വർഗ്ഗ­മാണ്‌ എന്നു കരു­തുന്നവർക്കി­­യിൽ അപൂർവ്വ­മാ­യെ­ങ്കിലും വീർപ്പുമുട്ടലുകളമുഭ­വി­ക്കു­ന്ന­­രു­മുണ്ട്‌ എന്ന്‌ ഈ കഥ­കൾ നമ്മോട്‌ പറ­യു­ന്നു. അങ്ങി­നെ­യു­ള്ള­­രുടെ ലോകം നമുക്കു മുമ്പിൽ തുറ­ന്നു­വെ­യ്ക്കു­­യാണ്‌ റീനി.

ഔട്ട്സോ­ഴ്സിങ്ങ്‌ ആണ്‌ അമേ­രി­ക്കൻ സമ്പ­ദ്‌വ്യ­­സ്ഥ­യുടെ കാത­ലാ­യി­ട്ടുള്ള സവി­ശേ­­. എന്നാൽ  മാതൃ­ത്വ­ത്തിൽ ഔട്ട്സോ­ഴ്സിങ്ങ്‌ നട­ത്തുന്നത്‌ വളരെ സാധാ­­­മാ­യി­ട്ടു­ണ്ടെന്ന കാര്യം ആരും അറി­യു­ന്നു­ണ്ടാ­വി­ല്ല. അതി­ന്റെയും ഗുണ­ഭോ­ക്താ­ക്കൾ ഇന്ത്യ­ക്കാ­രാണെ­ന്നതും അധിക­മാർക്കും അറി­യി­ല്ല. ഗുണ­ഭോ­ക്താ­ക്കൾ എന്നതു കൊണ്ടു­ദ്ദേ­ശി­ക്കു­ന്നത്‌ സാമ്പ­ത്തി­­നേട്ടം മാത്ര­മാണ്‌. പക്ഷെ അതിനു കൊടു­ക്കേ­ണ്ടി­­രുന്ന `വില` ഇന്ത്യൻ അമ്മ­മാർക്ക്‌ നേട്ട­­ല്ല, മാനസികമായ  കോട്ടം­­ന്നെ­യാ­ണെന്ന്‌ സൂചി­പ്പി­ക്കുന്ന ഒരു കഥ­യാ­ണ്‌ `ഔട്ട്സോ­ഴ്സ്ഡ്‌`. അണ്ഡവും പുരു­­ബീ­ജവും വേറെ വ്യക്തി­­ളു­ടേ­താ­ണ്‌. ബീജ­സം­യോ­ജനം ലാബിൽവെച്ചു നട­ക്കു­ന്നു. അതി­നു­ശേ­­മാണ്‌ ഗർഭ­മേൽക്കാൻ
സന്ന­ദ്ധ­യായ ഒരു സ്ത്രീയുടെ ഗർഭ­പാ­ത്ര­ത്തി­ലതു നിക്ഷേ­പി­യ്ക്കു­ന്ന­ത്‌. ശരിയ്ക്കു പറ­ഞ്ഞാൽ ആ ഗർഭ­സ്ഥ­ശിശു മറ്റൊരു ദമ്പ­തി­­ളു­ടേതാ­ണ്‌, ഈ സ്ത്രീ അതിനെ ഒമ്പ­തു­മാസം ചുമ­ക്കു­ന്നു­വെ­ന്നേ­യു­ള്ളു. ഇത്രയും യുക്തി­­­ജമായി വാദി­യ്ക്കാം. പക്ഷെ പ്രകൃ­തി, ഏത്‌ സാധാ­രണ സ്ത്രീയെയും ഈ ഒമ്പ­തു­മാ­­ത്തി­നു­ള്ളിൽ അവ­ളുടെ ദേഹ­ത്തിലെ പരി­ണാ­­ങ്ങൾ വഴി ഒര­മ്മ­യാ­ക്കു­ന്നു. ഗർഭ­പാ­ത്ര­ത്തി­ൽ വള­രുന്ന ശിശുവിനു കൊടു­ക്കാ­നായി അവ­ളുടെ മുല­­ളിൽ പാൽ നിറ­യ്ക്കു­ന്നു, ഒരു കുട്ടിയ്ക്ക്‌ കിട­ക്കു­വാൻ പാക­ത്തിൽ അവ­ളുടെ ദേഹം വിക­സി­പ്പി­യ്ക്കു­ന്നു. എല്ലാ­റ്റി­നു
­മു­പരി അവ­ളുടെ മന­സ്സി­നാണ്‌ ഏറ്റവും വലിയ പരി­ണാ­­മു­ണ്ടാ­ക്കു­ന്ന­ത്‌. വംശം നില­നിർത്താ­നുള്ള പ്രകൃ­തി­യുടെ ആയു­­മാണ്‌ പുതു­ജാ­­രോ­ടുള്ള ഒര­മ്മ­യുടെ വാത്സ­ല്യം, ആർദ്രത. ഇതൊന്നും ഒരു ദിവ­സം­കൊണ്ട്‌ തുട­ച്ചു­നീ­ക്കാ­വു­ന്ന­­ല്ല. പിഞ്ചു­വാ­യുടെ അഭാ­­ത്തിൽ മുല­യിലെ പാൽ ക്രമേണ വറ്റി­യെന്നു വരും, പക്ഷെ അവ­ളുടെ മന­സ്സി­ലു­ണ്ടായ മുറി­വ്‌ ഉണ­ങ്ങി­യെന്നു വരി­ല്ല. മറിച്ച്‌ ഒരുസ്ത്രീയും പുരു­ഷനും തമ്മിൽ കാണു­ന്ന­തു­പോലും ഒരേയൊരു കാര്യ­ത്തിന്‌, അതാ­യത്‌ ലൈംഗിക സമ്പർക്ക­ത്തിന്‌ മാത്രമാ­ണെന്ന്‌ അടി­യു­റച്ച്‌ വിശ്വ­സി­ക്കുന്ന ഒരു നാട്ടിൽ, ഈ സെറ­ഗെറ്റ്‌ മാതൃത്വം അവൾക്ക്‌ നൽകു­ന്നത്‌ അപ­വാ­­ങ്ങളും വേദ­­യും മാത്ര­മാ­യി­രി­ക്കും. ഇതെല്ലാം സഹിച്ച്‌ ഒരു സ്ത്രീ കഴി­യു­മ്പോൾ അതിൽനിന്നു ലഭി­ക്കുന്ന പണം­കൊണ്ട്‌ നല്ല ജീവിതം നയി­ക്കുന്ന ഭർത്താവ്‌ താൻ ഇതി­ന്റെ­യൊന്നും ഭാഗ­­ല്ലെന്ന്‌ നടി­ക്കു­ന്നു. സാന്ത്വനം നൽകു­ന്നി­ല്ലെന്നു മാത്ര­മല്ല സ്വന്തം പ്രവൃത്തി­കൾകൊണ്ടും വാക്കു­കൾ കൊണ്ടും അവളെ നോവി­പ്പിയ്ക്കുകയും ചെയ്യുന്നു. റീനി­യുടെ ഔട്ട്സോ­ഴ്സ്ഡ്‌` എന്നത്‌ ഒര­സാ­ധാ­രണ സൗന്ദ­ര്യ­മുള്ള കഥ­യാ­ണ്‌.

ഒരാത്മാവിന്റെ ധര്‍മ്മസങ്കടം

ആദ്യത്തെ കഥ­യായ `ഓർമ്മ­­ളുടെ ഭൂപടം` ചെറി­­താ­ണെ­ങ്കിലും മന­സ്സിൽ തട്ടുന്ന കഥ­യാ­ണ്‌. നാട്ടിൽനിന്ന്‌ അമേ­രി­ക്ക­യി­ലേയ്ക്ക്‌ വരുന്ന ഒരു പഴയ സ്നേഹിതന്റെ ഫോൺ വിളി­യിൽനിന്ന്‌ അവൾ കോള­ജിൽ പഠി­ക്കുന്ന കാലത്ത്‌ അവളെ സ്നേഹി­ച്ചു­കൊണ്ട്‌ പിന്നാലെ നട­ന്നി­രുന്ന ജോർജ്ജിന്റെ മര­­വാർത്ത അറി­യു­ന്നു. ഒരു തീവണ്ടി സ്ഫോട­­ത്തി­ലാ­­യാൾ മരി­ച്ച­ത്‌. ആവാർത്ത അവ­ളിൽ വലിയ കോളി­­ക്ക­മൊന്നും സൃഷ്ടി­ച്ചി­രു­ന്നി­ല്ല, കാരണം അവൾക്ക­യാളെ ഇഷ്ട­­ല്ലാ­യി­രു­ന്നു. പക്ഷെ സ്നേഹി­തൻ പറ­ഞ്ഞ­തിലെ ഒരു വാക്യം അവ­ളിൽ കോളി­­ക്ക­ങ്ങൾ സ്രൃഷ്ടി­ക്കു­­യാ­ണ്‌. ആ പൊട്ടി­ത്തെ­റി­യിൽ അവൾക്ക്‌ നഷ്ട­പ്പെ­ട്ടത്‌ സ്വന്തം നാടാ­യി­രു­ന്നു. നാട്‌ മങ്ങിയ ഓർമ്മകൾക്കു പിന്നിൽ ശിഥി­ലമായെന്ന്‌ അവ­­റി­ഞ്ഞു. കഥ­യുടെ അന്ത്യം വളരെ ഭാവ­സാ­ന്ദ്ര­മാ­ണ്‌. `ചിത­റി­പ്പോയ മാപ്പിൽ അന്നു ­രാ­ത്രി­മു­ഴു­വൻഞാനെന്റെ നാടിനെ തിര­ഞ്ഞു.`

`പുഴ­പോലെ` എന്ന കഥ മൂന്നു തല­മു­­കളുടെ കഥ­യാ­ണ്‌. നാട്ടിൽ, ചെറു­പ്പ­ത്തിലേ വിധ­­യായ അമ്മ, അവ­രുടെ അമേ­രി­ക്ക­യി­ലേയ്ക്ക്‌ കല്യാണം കഴി­ച്ചെ­ത്തുന്ന മകൾ, അവ­രുടെ `ഇരുണ്ട തൊലിയും വെളുത്ത മന­സ്സു­മായി` നട­ക്കുന്ന രണ്ടു മക്കൾ. `വൈധവ്യം ക്രൂര­മായി എറി­ഞ്ഞു­കൊ­ടുത്ത സ്വാതന്ത്യം` ഇഷ്ട­പ്പെടുക കാരണം മകന്റെ ഒപ്പം ജീവി­ക്കാ­നി­ഷ്ട­മി­ല്ലാതെ തറ­വാ­ട്ടിന്റെ ഏകാ­ന്ത­­യി­ലേയ്ക്കു തിരിച്ചു വന്ന ആ അമ്മയ്ക്കും അമേ­രി­ക്കൻ ജീവി­­ത്തിൽ ഇഴു­കി­ച്ചേർന്ന തന്റെ മക്കൾക്കു­മി­­യിൽ ഞെരി­യുന്ന ഒരു ചെറു­പ്പ­ക്കാരി അ­മ്മ­യുടെ ചിത്രംഈ കഥ­യിൽ വര­ച്ചു­കാ­ണി­ക്കു­ന്നു. പിറന്ന നാടി­നെയും വൃദ്ധയും നിരാ­ലംബയുമായ അമ്മ­യെയും സ്നേഹി­ക്കു­ന്നുണ്ടെ­ങ്കിലും അമേ­രി­ക്ക­യിൽവച്ച്‌ ജന്മം നൽകിയ മക്ക­ളുടെ ഭാവി ഓർത്ത്‌ തിരിച്ചു പോകാൻ കഴി­യാ­താവു­ന്ന ഒരാ­ത്മാവിന്റെ ധർമ്മ­­ങ്കടം, തേങ്ങൽ ആണ്‌ ഈ കഥ.

വയ­സ്സായ അച്ഛനെ വിദേ­ശത്ത്‌     ഒപ്പം താമ­സി­യ്ക്കാൻകൊണ്ടു­വന്ന ഒരു മകന്റെ കഥ­യാണ്‌ `ശിശിരം`. തികച്ചും അപ­രി­ചി­­മായ ഒര­ന്ത­രീ­ക്ഷ­ത്തിൽ ഒരു മിസ്ഫി­റ്റായി തോന്നിയ ആ മനു­ഷ്യന്‌ അൽഷൈ­മേഴ്സ്‌ എന്ന മറ­വി­രോ­ഗം­കൂടി പിടി­പെ­ട്ടു. എല്ലാ­വരുടെ ജീവി­­ത്തിലും ഒരു ശിശി­­മുണ്ട്‌ എന്ന്‌ ഓർമ്മി­പ്പിക്കു­ന്ന­താണ്‌ അവ­സാ­­മായി സഹോ­­രി­യുടെ മകൾ പറ­യുന്ന വാച­കം. നല്ല കഥ.

വർഷ­ങ്ങ­ളായി അമേ­രി­ക്ക­യിൽ സ്ഥിര­താ­­­മാ­ണെ­ങ്കിലും ഒരു മല­യാ­ളി­യെ­പ്പോലെ ചിന്തി­ക്കു­കയും, മല­യാളം മല­യാളം­പോലെ എഴു­തുകയും ചെയ്യുന്ന ഈ എഴു­ത്തു­കാരി ഒര­ദ്ഭു­­മാ­ണ്‌. ചുരു­ക്കി­പ്പ­­ഞ്ഞാൽ ഗുണ­­­മായ മേന്മ അവ­കാ­­പ്പെ­ടുന്ന ഈ മല­യാ­ളിക്കഥ­കൾ നമ്മുടെ വായ­­യെ ധന്യ­മാ­ക്കു­ന്നു (വില: 50 രൂപ.)

Wednesday, July 17, 2013

ഖബര്‍ദാര്‍


പുസ്തകം : ഖബര്‍ദാര്‍
രചയിതാവ് : ആര്‍.രാധാകൃഷ്ണന്‍
പ്രസാധകര്‍ : ഇസെഡ് ലൈബ്രറി
അവലോകനം : രേഖ.കെ






What men want is not knowledge, but certainty. In the modern world, the stupid are
cocksure while the intelligent are full of doubt.
Bertrand Russell

വായനക്കാരനെ വായിക്കുമ്പോള്‍
കവിതയെ കുറിച്ച് ഏറ്റവും ആദ്യം കേട്ടതും ഏറ്റവും ആദ്യം ഒാര്‍മയിലെത്തുന്നതുമായ നിര്‍വചനം ഇതാണ്-ഒരു കാഴ്ചയോ അനുഭവമോ അതുകാണുന്ന കവിഹൃദയത്തിലുണ്ടാക്കുന്ന പ്രതികരണമാണ് കവിത, എന്ന്. ലളിതമായ ഇൌ നിര്‍വചനം ഇപ്പോള്‍ ഒാര്‍ക്കാന്‍ രാധാകൃഷ്ണന്റെ ഇൌ പുസ്തകം കാരണമായി. ചുറ്റിനും നടക്കുന്ന സംഭവങ്ങള്‍, അനുഭവങ്ങള്‍ ഇവ കാണുമ്പോള്‍ അടങ്ങിയിരിക്കാനാകാത്ത മനസ് അയാളെ കൊണ്ട് എഴുതിക്കുക തന്നെ ചെയ്യും.ബര്‍ട്രന്‍ഡ് റസല്‍ പറയുന്ന പോലെ അയാള്‍ക്ക് എല്ലാം തലയാട്ടി സമ്മതിച്ചുകൊടുത്ത് നിശ്ശബ്ദനായിരിക്കാനാകില്ല. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അയാളുടെ ഉള്ളിലുണരുന്ന സംശയങ്ങളും ഉത്തരങ്ങളും പ്രതികരണങ്ങളും മൂടിവയ്ക്കപ്പെടുന്നില്ല.സുന്ദരമായ കൈയക്ഷരത്തില്‍ അവ എത്തേണ്ടിടത്തേക്ക് എത്തിക്കൊണ്ടിരിക്കും. കവിതയുടെ ആദിമവും ലളിതവുമായ നിര്‍വചനം നോക്കുമ്പോള്‍ ഇങ്ങനെ പ്രതികരിക്കുന്നയാള്‍ ഒരു കവിയാണ്. സംഭവങ്ങളെ അനുഭവങ്ങളെ കാണാന്‍ അയാള്‍ക്കു സ്വന്തമായി ഒരു ജോഡി കണ്ണുകളുണ്ട്. ആ കണ്ണുകള്‍ കൊണ്ടു കണ്ടെത്തുന്ന പ്രതികരണങ്ങള്‍ക്ക് ചിലപ്പോഴെങ്കിലും ഒരു കവിതയുടെ ചാരുതയുണ്ടാകുന്നത് അതുകൊണ്ടാണ്. ഇവയിലൂടെ കണ്ണോടിച്ചപ്പോള്‍ മനസില്‍ തൊട്ട ചില ചിത്രങ്ങളും അറിവുകളും വരികളുമുണ്ട്. പലതും നമ്മള്‍ കേട്ടുമറന്നതാണ്. കേള്‍ക്കാത്തവയുമുണ്ട്. മറവി അരുതെന്ന് ഓര്‍മിപ്പിക്കുന്ന അവ ഇങ്ങനെയൊക്കെയാണ്.

    .സലിംകുമാറല്ല , ആദ്യം മികച്ച നടനുള്ള അവാര്‍ഡ് വാങ്ങുന്ന ഹാസ്യതാരം.അടൂര്‍ ഭാസി 1974ല്‍ ചട്ടക്കാരിയിലെ അഭിനയത്തിന് മികച്ച നടനായി
    .ഭൂമാഫിയ അരങ്ങുതകര്‍ക്കുമ്പോള്‍ ടിപ്പര്‍ ലോറികള്‍ കുതിച്ചുപായുമ്പോള്‍ അതിനടിയില്‍ പെട്ടാണ് കലാമണ്ഡലംഹൈദരാലിയുടെ ആഴമുള്ള സംഗീതം നിലച്ചുപോയതെന്ന വേദന
    .’മര്‍ക്കടമുഷ്ടിക്കാരാണ് മരണപ്പെട്ടവര്‍; മടക്കിപ്പിടിച്ച വിരലുകള്‍ നിവര്‍ത്താനാവില്ല, ഗംഗാജലമാണെങ്കിലും അവര്‍ ഒരിക്കലും ഇറക്കുകയില്ല, തീ കയറുമ്പോഴോ മണ്ണുവീഴുമ്പോഴോ ആ മുഖമൊന്നു ചുളിയുക കൂടിയില്ല.അവര്‍ ചെയ്യില്ല എന്നുറപ്പിച്ചത് ചെയ്യില്ല. അത്രതന്നെ.’ എന്ന കല്‍പറ്റ നാരായണന്റെ കവിത
    .ഹരിപ്പാടു നിന്നു വിവാഹം കഴിച്ചതിന്റെ കയ്ക്കുന്ന ഒാര്‍മയുടെ പേരില്‍ ഹരിപ്പാട് സംഗീതക്കച്ചേരിക്കു വരാന്‍ കൂട്ടാക്കാത്ത പി. ലീലയുടെ വേദന
    .ആഫ്രിക്കയിലെ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമായി തന്റെ കൃതികളയച്ചുകൊടുക്കുമെന്ന് തൊണ്ണൂറുകളില്‍ വികെഎന്‍ നടത്തിയ പ്രസ്താവന
    .മലയാളത്തിലെഏറ്റവും പുരുഷസൌന്ദര്യമുള്ള നടന്‍ ബാബുആന്റണിയാണെന്ന് നരേന്ദ്രപ്രസാദ് നടത്തിയ പ്രസ്താവന
    .ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ പെരുങ്കുളം മറ്റുക്ഷേത്രക്കുളങ്ങളേക്കാള്‍ പലമടങ്ങ് വലുതെന്ന കണ്ടെത്തല്‍. ദേവരാജസംഗീതത്തിന്റെ ‘ഇന്നെനിക്ക് പൊട്ടുകുത്താന്‍’ ശ്രോതാക്കള്‍ ആസ്വദിക്കുന്നതുകണ്ട് കോപിഷ്ഠയായ സോണാല്‍ മാന്‍സിങ് അതേ മിയമല്‍ഹാര്‍ രാഗത്തില്‍ ചിട്ടപ്പെടുത്തിയ നൃത്തം അവതരിപ്പിച്ചത്
    .സംസ്ഥാനമൃഗമായി ആന(വെള്ളാനകളെയും താപ്പാനകളെയും ഒാര്‍ത്ത്) സംസ്ഥാനപക്ഷിയായി വേഴാമ്പല്‍( കോളക്കാര്‍ വെള്ളം ഉൌറ്റിയെടുത്ത ശേഷം ദാഹിച്ചവശരായ നാട്ടുകാരെ ഒാര്‍ത്ത്) സംസ്ഥാനപൂവായി കൊന്ന(ഇച്ഛാശക്തിയില്ലാത്ത രാഷ്ട്രീയക്കാര്‍ ‘കൊന്ന’കേരളം) ഇങ്ങനെ മൂന്നുപ്രതീകങ്ങളെയും പുതിയകാലത്തിന്റെ വിവക്ഷകളില്‍ കൊണ്ടുകെട്ടുന്നത്
    .എം.പി.നാരായണപിള്ള ‘വെള്ളം’ എന്ന സാധാരണ സിനിമയെ പ്രശംസിച്ചത്, കാര്യം നിസാരത്തെക്കുറിച്ചും കളംമാറ്റിച്ചവിട്ടുന്ന മട്ടിലൊരു നിരൂപണം കാച്ചിയത്…
    . സംഗീതത്തിലൂടെ കിട്ടിയ പണമെല്ലാം ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ; ശബരിമല സീസണ്‍ കാലത്ത് ശബരിമാല ഭക്തിഗാനങ്ങള്‍ വിറ്റഴിച്ച് പണമുണ്ടാക്കുന്ന അതിസമ്പന്ന ഗായകര്‍ എന്തുചെയ്യുന്നുവെന്ന ചോദ്യം
    .അമിതമായി വെച്ചുണ്ട് അജീര്‍ണം ബാധിച്ച്.. എന്ന വികെഎന്‍ പ്രയോഗം അമിതാഭ് ബച്ചനില്‍ കാണുമ്പോള്‍. രാജന്‍ പാടിയ പഴയ കാസെറ്റ് കേള്‍ക്കുന്ന വന്ദ്യവയോധികനായ ഈച്ചരവാര്യര്‍.അതതു കാലങ്ങളില്‍ പല രാഷ്ട്രീയക്കാര്‍ കാണിച്ച പൊള്ളത്തരങ്ങള്‍.അകിടുകള്‍ പറിച്ചെറിയപ്പെട്ട ഗുജറാത്തിലെ ഗോക്കള്‍.അല്‍പബുദ്ധികള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ സ്വന്തം വാത്മീകങ്ങളിലേക്ക് വലിയുന്ന സുബുദ്ധികള്‍-എന്ന സി.പി.രാമചന്ദ്രന്റെ പ്രയോഗം
    .പൂച്ചശല്യമൊഴിവാക്കാന്‍ കണ്‍സള്‍ട്ടന്റിനെ വച്ച എലികളോട് , പൂച്ചകളായി മാറാന്‍ ആവശ്യപ്പെട്ട കണ്‍സള്‍ട്ടന്റ്
    .യേശുദാസിനെ മലയാളത്തിന്റെ ‘അഭിമാനസ്തംഭനം’ എന്നു പാലക്കാട് ടൌണ്‍ഹാളില്‍ മുഴങ്ങിയ അനൌണ്‍സ്മെന്റ്.ശ്രോതാക്കളോട് ‘അക്ഷമരായി’ കാത്തിരിക്കാനുള്ള അവശ്യം
    .അമ്പലപ്പുഴ ശ്രീകൃഷ്ണതിയറ്ററില്‍ പോയി കഷ്ടപ്പെട്ടു സംഘടിപ്പിച്ച അധികമാരും കേട്ടിട്ടില്ലാത്ത , സത്യന്‍ അന്തിക്കാട് രചിച്ച് രവീന്ദ്രന്‍ സംഗീതം പകര്‍ന്ന, ‘മനസ്സേ നിന്റെ മണിനൂപുരങ്ങള്‍’ എന്ന പാട്ടിലേക്കുള്ള ലിങ്ക്
    .ചെറുപ്പത്തിലെന്നോ പിണങ്ങിയതിന്റെ പേരില്‍ ഒരിക്കലും ഒന്നിച്ചുപ്രവര്‍ത്തിക്കാതിരുന്ന ഹരിപ്പാട്ടുകാരായ ശ്രീകുമാരന്‍ തമ്പിയും എം.ജി.രാധാകൃഷ്ണനും

ഇവിടെ രാധാകൃഷ്ണന്‍ വിദ്യാഭ്യാസരംഗം മുതല്‍ മതവും ആണവക്കരാറും പൊതുമേഖലയും വരെ നീണ്ടുകിടക്കുന്ന കൊടിയ പാപങ്ങളെ കുറിച്ച് തുറന്നുപറയാനുള്ള ആര്‍ജവം കാണിക്കുന്നുണ്ട്. സംഗീതം മുതല്‍ ക്രിക്കറ്റ് വരെ അദ്ദേഹത്തിന് ഇഷ്ടവിഷയങ്ങളാണ്.ചുരുക്കത്തില്‍ ഇതിലില്ലാത്തത് ഒന്നുമില്ല എന്നു മഹാഭാരതം കണക്കെ പറയേണ്ടിവരും. ഒരു സ്ഥാപനത്തിന്റെ ഐടി മേധാവിയായ ഇദ്ദേഹത്തിന് ഈ വക കാര്യങ്ങളെ കുറിച്ച് ആലോചിച്ച് തലപുണ്ണാക്കാതെ സുഖമായി കഴിയാം. പക്ഷേ ചില മനുഷ്യരങ്ങനെയാണ്-അവര്‍ക്ക് ഇതൊന്നും കണ്ടില്ലെന്നു നടിക്കാനാകില്ല. റോഡില്‍ രക്തം വാര്‍ന്നു മരിക്കാറായി കിടക്കുന്ന സഹജീവിയെ കണ്ടാല്‍ തിരിഞ്ഞുനടക്കുന്ന നമ്മളില്‍ പലര്‍ക്കും അത് മനസിലാകില്ല.ലോകം ഇങ്ങനെ ‘പോരാപോരാ നാളില്‍ നാളില്‍’ എന്നു മിടിക്കുന്ന ഹൃദയത്തോടെ പുറത്തേക്ക് തുറന്നുവച്ച ജാലകത്തിലൂടെ അവരെല്ലാം വിദുരരെപ്പോലെ കാണുന്നു. ലോകത്തെ അത് അറിയിച്ചില്ലെങ്കില്‍ പിന്നെ അവര്‍ക്ക് ഒരു സമാധാനവുമില്ല.
പലപ്പോഴായി രാധാകൃഷ്ണന്‍ വാരികകളിലും പത്രങ്ങളിലുമെഴുതിയ കത്തുകള്‍. അവ സമാഹരിക്കുന്നിടത്ത്എനിക്കെന്തു പ്രസക്തി എന്ന് ആലോചിക്കാതിരുന്നില്ല.പ്രസ് അക്കാദമിയില്‍ ജേണലിസം പഠിക്കുന്ന കാലത്ത് പ്രത്യേക പഠനത്തിനായി ഞാനെടുത്ത വിഷയങ്ങളിലൊന്ന് പത്രങ്ങളിലെ എഡിറ്റോറിയലും കത്തുകളുമായിരുന്നു. അന്നത്തെ വിദ്യാര്‍ഥി ജീവിതത്തോട് പത്തുപന്ത്രണ്ടുവര്‍ഷത്തെ തൊഴില്‍ അനുഭവം ചേര്‍ത്തുവയ്ക്കുമ്പോള്‍ വായനക്കാരന്റെ ശബ്ദത്തിന് ഒാരോ പത്രമാപ്പീസുകളിലും എത്ര പ്രസക്തിയുണ്ട് എന്ന തിരിച്ചറിവിന്റേതാണ് ഒാരോ നടവഴിയും. വായനക്കാരന്റെ വാള്‍മുനത്തുമ്പിലെ തലയാണ് ഒാരോ പത്രാധിപരുടേതും. അതുകൊണ്ട് വായനക്കാരുടെ പ്രതികരണങ്ങള്‍വിലപിടിച്ചതാണെന്ന് വായന കൊണ്ടുമാത്രമല്ല ജീവിതം കൊണ്ടും കൂടിയാണ്. ഇവിടെയാകട്ടെ ഈ കുറിപ്പുകള്‍ കാലത്തിന്റെയും ചരിത്രത്തിന്റെയും രേഖകള്‍ കൂടിയാണ്. ഒരു എന്‍ജിനീയറുടെ കുശാഗ്രബുദ്ധിയോടെ രാധാകൃഷ്ണന്‍ പല അറിവുകളും രേഖകളും ഭംഗിയായി സൂക്ഷിക്കുകയും യഥാകാലം അവയെടുത്ത് പെരുമാറുകയും ചെയ്യുന്നു. രാഷ്ട്രീയം, കല, സംഗീതം, സാഹിത്യം ഒന്നും അദ്ദേഹത്തിന് അന്യമല്ല. അവയോടുള്ള ആത്മാര്‍ഥത കൊണ്ടാണ് അദ്ദേ
ഹം എഴുതുപ്പോകുന്നതും.
എങ്കിലും അദ്ദേഹത്തിന് കടുത്ത ചില ഇഷ്ടാനിഷ്ടങ്ങളുണ്ട്. സംഗീതം, ശ്രീകുമാരന്‍ തമ്പി, ഹരിപ്പാട്, ഐടി, വിദ്യാഭ്യാസരംഗം, സംഗീതസംവിധായകന്‍ രവീന്ദ്രന്‍, വികെഎന്‍, കോളക്കമ്പനി കുടിച്ചുവറ്റിച്ച കുടിവെള്ളം മുതല്‍ റിയാലിറ്റി ഷോയും ഗ്യാസ് വിലയും വരെ കൂടിയ അളവിലും കുറഞ്ഞ അളവിലുമായി അതു നീണ്ടുകിടക്കുന്നു.
രാധാകൃഷ്ണന്‍ പലപ്പോഴും ഒരു കഥാകൃത്താണ് പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ അച്ഛനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോയ കഥ വായിച്ചപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. അതേ രോഗം വളച്ചും ഒടിച്ചും തീര്‍ത്തഎന്റെ അമ്മയുടെ ജീവിതം വേദനകളോട് മഴയിലേക്ക് എന്നെ വീണ്ടും വലിച്ചുപിടിച്ചു.-സില്‍വസ്റ്റര്‍ സ്റ്റാലിയന്‍മാരായ ഡ്രൈവര്‍മാരുടെ മിനിക്കഥ. രാധാകൃഷ്ണന്‍ പഠിച്ചിരുന്ന ടികെഎം എന്‍ജിനീയറിങ് കോളജില്‍ ആര്‍ട്സ് ക്ളബ് ഉദ്ഘാടനത്തിനു വന്ന നരേന്ദ്ര പ്രസാദ് എന്തിനാണ് നിങ്ങള്‍ എന്‍ജിനീയര്‍മാരാകുന്നത് എന്നു ചോദിക്കുന്നതും എന്‍ജിനീയര്‍മാര്‍ അഴിമതിക്കാരാകുന്ന വഴികള്‍ വിവരിക്കുന്നതും അനുബന്ധകഥകളും മറ്റും നോക്കുക.’വൈഫിന്റെ റൌഫ്’, ‘കനിമൊഴിയുടെ അഴിമതിക്കവിത’ എന്നിങ്ങനെയുള്ള പ്രയോഗങ്ങളില്‍ സമകാലീനവിമര്‍ശനം മാത്രമല്ല, ആ വരികളില്‍ കവിതയുമുണ്ട്. വൈവിധ്യങ്ങളുടെ സമ്മേളനമാണത്. ഒരു കവി, ചരിത്രജ്ഞാനമുളളയാള്‍, സാമൂഹിക വിമര്‍ശകന്‍, ഫലിതബോധമുള്ളയാള്‍, ഐടി പോലുള്ള പുതിയ കാലത്തിന്റെ വ്യവഹാരമാര്‍ഗങ്ങളറിയാവുന്ന യാള്‍ ഇങ്ങനൊരാള്‍ക്കു മാത്രമേ ഇത്ര സജീവമായി പൊതുസമൂഹത്തിന്റെ ബോധധാരയില്‍ ഇടപെടാനാകൂ.എല്ലാറ്റിനും മീതെ അന്തര്‍ധാരയായി സംഗീതത്തിന്റെ സ്വരസ്ഥാനങ്ങളും ( ‘ഇട്ടിക്കോര’ വായിച്ചു മനസിലാക്കണമെങ്കില്‍ സാഹിത്യം മാത്രമറിഞ്ഞാല്‍ പോരാ ഒട്ടനവധി വിഷയങ്ങളറിയണം എന്ന് അദ്ദേഹം പറയുന്നു-പണ്ട് വികെഎനോട് അഭിമുഖകാരന്‍ ‘പയ്യനെ പിടികിട്ടണമെങ്കില്‍ സാമ്പത്തികശാസ്ത്രവും രാഷ്ട്രതന്ത്രവും ചരിത്രവും മറ്റും മറ്റും അറിഞ്ഞിരി
ക്കേണ്ടതല്ലേ ‘ എന്നു ചോദിച്ചപ്പോള്‍ ‘വേണ്ട പൊലീസില്‍ പരാതിപ്പെട്ടാലും മതി എന്ന വികെഎന്റെ മറുപടി നര്‍മം ഓര്‍ത്തുപോയി.)അതുകൊണ്ടാണ് ആ ശബ്ദം വേറിട്ടു കേള്‍ക്കുന്നത്.
പത്രാധിപരെ തേടിയെത്തിയ, പിന്നീട് ചരിത്രമായി മാറിയ ഒരു വായനക്കാരിയുടെ,ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, ക
ത്തിന്റെ കഥ ഓര്‍ത്തുപോകുന്നു. ആ കത്ത് ഇങ്ങനെയായിരുന്നു.
”പ്രിയപ്പെട്ട പത്രാധിപര്‍,
എനിക്ക് എട്ടുവയസുണ്ട്.
എന്റെ കൂട്ടുകാരില്‍ ചിലര്‍ പറയുന്നു- സാന്താക്ളോസ് ഇല്ലെന്ന്.
എന്റെ അച്ഛന്‍ പറയുന്നു-’സണ്‍’ പത്രം സാന്താക്ളോസ് ഉണ്ടെന്നു പറയുകയാണെങ്കില്‍ ഉണ്ട്. ഇല്ലെങ്കില്‍ ഇല്ല. എന്ന്.
ദയവായി പറയൂ- സാന്താക്ളോസ് ഉണ്ടോ?
-വെര്‍ജീനിയ ഒ ഹാന്‍ലണ്‍,
115 വെസ്റ്റ് 95 സ്ട്രീറ്റ് ‘
എട്ടുവയസുകാരി വെര്‍ജീനിയയുടെ കത്ത് ‘സണ്‍’ പത്രത്തിന്റെ ഒാഫിസിലെത്തിയപ്പോള്‍ അത് എന്തുചെയ്തുകാണും? ചുരുട്ടിയെറിഞ്ഞുകാണും എന്നു പെട്ടെന്നു പറയാവുന്ന ഉത്തരം. പക്ഷേ 1897 സെപ്റ്റംബര്‍ 21ന് സണ്‍ പത്രമിറങ്ങിയപ്പോള്‍ ആ പത്രത്തിന്റെ മുഖപ്രസംഗം ഇൌ കത്തും അതിനുള്ള പത്രാധിപരുടെ മറുപടിയുമായിരുന്നു-സണ്‍ പത്രത്തിന്റെ സുഹൃത്തുക്കളില്‍ ഒരാളുടെ പത്രത്തിന്മേലുള്ള വിശ്വാസത്തിന് പത്രാധിപര്‍ നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം പത്രാധിപരും വായനക്കാരനും തമ്മിലുള്ള ആത്മബന്ധം ഉൌട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയും ആ മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. വെര്‍ജീനിയയുടെ കത്തും പത്രാധിപരുടെ അതിനുള്ള മറുപടിയായ മുഖപ്രസംഗവും ചരിത്രമായി.ലോകം മുഴുവന്‍ വായനക്കാരന്റെ ആകാശവിസ്തൃതിയായി അതു പരന്നുകിടന്നു.
കുട്ടിത്തത്തിന്റെ ആകാശത്തിലേക്ക് സന്തോഷവും സമ്മാനവുമായി സാന്താക്ളോസ് കാലാതികാലത്തോളം എത്തും എന്നു പത്രാധിപര്‍ നല്‍കിയ മറുപടിയില്‍ ശുഭാപ്തിവിശ്വാസം ക്രിസ്മസ് നക്ഷത്രം പോലെ തെളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.വെര്‍ജീനിയയുടെ കത്തിന്റെ നിഷ്കളങ്കതയാകാം അന്നു പത്രാധിപരെ പ്രചോദിപ്പിച്ചത്. നിഷ്കളങ്കത മാത്രമല്ല ചരിത്രത്തെ കീഴ്മേല്‍ മറിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയദിശകള്‍ നിര്‍ണയിക്കുന്ന കത്തുകളും വായനക്കാരുടെ പക്ഷത്തുനിന്നുണ്ടാകാം. മഹാത്മാഗാന്ധിയും ഏബ്രഹാം ലിങ്കണുമൊക്കെ എഴുതിയ കത്തുകളില്‍ ചരിത്രവും രാഷ്ട്രീയവും വിളക്കുകള്‍ കത്തിച്ചുനില്‍ക്കുന്നു.
ലിങ്കണിന്റെ പ്രശസ്തമായ കത്ത് വന്നത് ‘ന്യൂയോര്‍ക്ക് ട്രിബ്യൂണി’ലാണ്. ഗ്രീലി എന്ന പത്രാധിപര്‍ ആഭ്യന്തരയുദ്ധം നടക്കുന്ന സമയത്ത് ലിങ്കണെ അഭിസംബോധന ചെയ്ത് ഒരു മുഖപ്രസംഗം എഴുതി. ‘ഇരുപതു മില്യന്‍ ജനങ്ങളുടെ പ്രാര്‍ഥനകള്‍’ എന്നായിരുന്നു ആ മുഖപ്രസംഗത്തിന്റെ തലക്കെട്ട്. അമേരിക്കയിലെ ലിങ്കണ്‍ ഭരണത്തിന്റെ കുറ്റവും കുറവുകളും ചൂണ്ടിക്കാണിക്കുന്നതായിരുന്നു ആ കത്ത്. ഭരണാഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നതില്‍ ലിങ്കണു വീഴ്ച വരുന്നു എന്ന ധ്വനിയും ആ മുഖപ്രസംഗത്തിലുണ്ടായിരുന്നു. അതിനു ലിങ്കണ്‍ നല്‍കിയ മറുപടി വെറുമൊരു പത്രാധിപര്‍ക്കുള്ള കത്തല്ല, ആ കത്ത് യഥാര്‍ഥത്തില്‍ അദ്ദേഹത്തിനു ജനങ്ങളോടു സംസാരിക്കാനുള്ള വേദിയായിരുന്നു എന്നു പ്രസിഡന്റിന്റെ മരണശേഷം പത്രാധിപര്‍ വെളിപ്പെടുത്തി.
1862 ഒാഗസ്റ്റ് 22നായിരുന്നു പ്രശസ്തമായ ആ കത്ത് എഴുതപ്പെട്ടത്. 19ന് മുഖപ്രസംഗം അച്ചടിച്ചുവന്ന് മൂന്നാംദിവസം.
തനിക്കെതിരെ നിശിതമായ വിമര്‍ശനം ഉയര്‍ത്തിയ പത്രാധിപരുടെ ഹൃദയവിശാലതയെ പ്രശംസിച്ചുകൊണ്ടാണ് ലിങ്കണ്‍ കത്തു തുടങ്ങുന്നതു തന്നെ. പത്രാധിപരുടെ അവകാശങ്ങളെയും അഭിപ്രായങ്ങളെയും അങ്ങേയറ്റം ആദരിച്ചു കൊണ്ട്… അതു തുടരുകയും ചെയ്യുന്നു. അടിമത്തത്തെ അമര്‍ച്ച ചെയ്യാനുള്ള നിശ്ശബ്ദമായ യുദ്ധമായി ആ കത്തു മാറി. ആ കത്തിന്റെ മാനുഷിക ഭാവങ്ങള്‍ ചരിത്രത്തിലേക്ക് വലതുകാല്‍ വച്ചുകയറി. ലോകം മുഴുവന്‍ പടരാനിടയുള്ള നന്മയുടെ സൂചനകള്‍ അവയില്‍ നിറഞ്ഞുതെളിഞ്ഞു.
പറഞ്ഞുവന്നത് വായനക്കാര്‍ക്കുള്ള എല്ലാ കത്തുകള്‍ക്കും ഒരു ഉദ്ദേശ്യമുണ്ട്. അതു ചിലപ്പോള്‍ രാഷ്ട്രീയമാവാം, വികസനപ്രശ്നങ്ങളാവാം. എങ്കിലും കാലത്തെയും ചരിത്രത്തെയും മുന്നോട്ടുനയിക്കാനുള്ള -ഇൌ ലോകം ഇത്തിരി കൂടി നന്നായിരുന്നെങ്കില്‍ എന്ന ഏറ്റവും ലളിതമായ ആഗ്രഹപ്രകടനങ്ങള്‍ ഒാരോ കത്തിലും തുടിക്കും. അതൊരു നിശ്ശബ്ദ വിപ്ലവമാണ്. രാധാകൃഷ്ണന്റെ ഇൌ സൃഷ്ടികളിലും-ഇവിടെ സൃഷ്ടിയുടെ വേദന അനുഭവിച്ചുകൊണ്ടാണ് അദ്ദേഹം അവ തീര്‍ക്കുന്നതെന്നു വ്യക്തം-ഇൌ നിശ്ശബ്ദവിപ്ലവം കാണാം. ചോര തുടിക്കുന്ന കൈകള്‍ക്കേ കാലത്തിന്റെ നിശ്ശബ്ദവിപ്ലവത്തിനു ഉൌര്‍ജം പകരാനാവൂ എന്നെനിക്കുറപ്പാണ്.
ഇത്രയും രാഷ്ട്രീയ ഇടപെടലുകള്‍, സാമൂഹികവിമര്‍ശനങ്ങള്‍ ഇതൊക്കെ ഈ കുറിപ്പുകളിലുണ്ട്. അപ്പോള്‍ തീര്‍ച്ചയായും രാധാകൃഷ്ണന് ഒരു രാഷ്ട്രീയമുണ്ടാകില്ലേ? അതെന്താകും?ഇടതോ വലതോ?-ഞാന്‍ ആലോചിച്ചുനോക്കി.
ഇല്ല ! എനിക്കതിന് ഉത്തരം കിട്ടിയില്ല. അതുകൊണ്ടാണ് ഞാന്‍ സധൈര്യം ഈ കുറിപ്പുകള്‍ക്ക് ഒരു അടിക്കുറിപ്പ് എഴുതുന്നത്. പ്രിയപ്പെട്ട വായനക്കാരാ, നിങ്ങള്‍ക്കു കണ്ടുപിടിക്കാനാകുമോ? എന്താകും ഇദ്ദേഹത്തിന്റെ രാഷ്ട്രീയം?

Saturday, July 13, 2013

ചില നേരങ്ങളില്‍ ചിലത്

പുസ്തകം : ചില നേരങ്ങളില്‍ ചിലത്
രചയിതാവ്  : പ്രസന്ന ആര്യന്‍
പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്
അവലോകനം : ദേശമംഗലം രാമകൃഷ്ണന്‍





കവിതയുടെ ജീവതന്തുവില്‍ തൂങ്ങി ഊഞ്ഞാലാടുന്ന കാലതാളങ്ങളുണ്ട് പ്രസന്നയുടെ വാക്കുകളില്‍. ഒഴുകി മറയുന്ന നിറങ്ങളുണ്ട്. അപരിചിതത്വത്തിന്റെ അലസനോട്ടങ്ങളുണ്ട്. ‘നിറങ്ങള്‍‘എന്ന കവിതയിലൂടെയാണ് ഞാനിപ്പോള്‍ സഞ്ചരിക്കുന്നത്. അതിലെ കാലസ്പന്ദങ്ങള്‍ കവിയുടെ തനതായ ഒരു തേടലാണ്. ആകാശനീലിമയുടെ ആഴം തേടി ഗൂഗിളില്‍ മുങ്ങിത്താഴുന്ന ഒരു കുട്ടി, കറകളോട് മല്ലിടുന്ന അമ്മ, അകാല ശിശിരം എന്നീ ദൃശ്യങ്ങള്‍.
ജീവിതം തേടിയിറങ്ങിയ / കൈകളില്‍ നിന്നും / ഒലിച്ചിറങ്ങിയ കറുപ്പില്‍ / മീനുകള്‍ ശ്വാസം മുട്ടുന്നു‘
എന്ന വരികളിലെത്തുമ്പോള്‍ ഓരോ മനുഷ്യന്റെയും ദുരിതാവസ്ഥകളുടെ സമകാലീക രൂപകം  തെളിഞ്ഞുവരുന്നു. കവിത ഏതോ അപരിചിതലോകത്തെ ഉള്‍ചേര്‍ത്തു വിരിയാന്‍ വെമ്പുന്ന ഒരു ചിത്രമാകുന്നു. എന്നാല്‍ ഏത് നിറത്തിലാണ് തന്റെ ഊഷരത എന്ന അനുഭവത്തെ ആവിഷ്കരിക്കേണ്ടതെന്നറിയാതെയുള്ള ഉഴറലിലാണ് കവി. പഴയ നിറങ്ങള്‍ ഒഴുകി മറയുന്നു. പുത്തനായൊരു ഏത് നിറമുണ്ട് തന്റെ ഖിന്നതകളെ വരച്ചുവെയ്കുവാന്‍? - തന്നിലേക്കെത്തുവാന്‍ മടിച്ചു നില്‍കുന്ന വാക്ക്, വര്‍ണ്ണം എപ്പോഴും കടന്നുവരാം. കാത്തിരിക്കുകയാണ് (ഒരു വാക്ക്). വാക്കില്‍ നിന്നും നിറത്തില്‍ നിന്നുമുള്ള കവിയുടെ പ്രവാസത്തിന് അറുതിയായി, കവിയെ എതിരേല്‍ക്കുന്ന ഒരു കുഞ്ഞുതുമ്പക്കുടം!

പിഞ്ഞി നരച്ചതെങ്കിലും / അലക്കിവെളുപ്പിച്ചൊരു / ചിരിയും ചുമലിലിട്ട് / പടിക്കലെതിരേറ്റത് / ഒരു കുഞ്ഞുതുമ്പക്കുടമായിരുന്നു. (പ്രവാസികള്‍)

പറഞ്ഞതിനകത്തുള്ള പറയാത്ത അനുഭവങ്ങളുടെ വ്യഞ്ജനങ്ങളായിത്തീരുന്നു ഇവിടെ വാക്കുകള്‍. കവിയില്‍ കവിത പൊടുന്നനെ പ്രത്യക്ഷപ്പെടുകയാണ്. പഴയ നിറങ്ങളില്‍ നിന്നും പുതുനിറങ്ങള്‍ പുനര്‍ജ്ജനിക്കുകയാണ്. കവിയുടെ ക്യാന്‍‌വാസ് വിടരുന്നു. പുതുമിഴികളായി- മിഴിവായി.
സുഖദു:ഖങ്ങളുടെ അദ്വൈതമായ പ്രണയമാണ് ആ മിഴിവിന് നിതാനം. നരപിഴുതെറിയുന്ന പ്രണയം.
ചോരയുടെ നിറവും ഗന്ധകത്തിന്റെ മണവുമുള്ള / പൂക്കാതെ കൊഴിഞ്ഞൊരു പൂക്കാലം ‘ എന്ന ദു:സ്വപ്നത്തെ ഉച്ചാടനം ചെയ്യുന്ന പ്രണയം!
ഇന്ന് കറുത്തിരുണ്ട / മേഘങ്ങള്‍ക്കിടയില്‍ / ഞാന്‍ തിരയുന്നു / ഇതിലെവിടെയാണ് / നീ പെയ്യാന്‍ മറന്ന / ഞാന്‍ നനയാന്‍ മടിച്ച / നിന്റെ പ്രണയം’ എന്ന ശങ്കാധീനമായ സ്വരം ആ ആദ്വൈതത്തിന്റെ തൊണ്ടുപൊട്ടിച്ച് പ്രണയകാലത്തിന്റെ വൈരുദ്ധ്യങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നു. കവിതയും പ്രണയവും ഉദാത്തമായ ആന്തരീകരണമാണ്; അവയുടെ പ്രത്യക്ഷീകരണത്തില്‍ വെളിപ്പെടുന്ന ഉള്‍ക്കലക്കങ്ങള്‍.
രക്തബന്ധങ്ങളെചൊല്ലിയുള്ള ത്വരകളാണ് പ്രസന്നയുടെ വാക്കുകള്‍. വംശവൃക്ഷത്തിന്റെ വേരുകള്‍ മിക്ക കവിതകളിലും ആഴ്ന്നിറങ്ങിയിട്ടുണ്ട്. അഞ്ജാതമായ സ്നേഹമായും ഭയമായും കവിയെ അള്ളിപ്പിടിച്ചിരിക്കുന്നു മാതൃ-പിതൃ രൂപങ്ങള്‍. കവിതയുടെ വഴിയും വെളിച്ചവും അവരാകുന്നു പലപ്പോഴും. നിഴലിന്റെ ഭാഷയിലാണ് കവി അപ്പോഴൊക്കെ സംസാരിക്കുന്നത്. തലോടലിന്റെ ഭാഷ തന്ന തിരിച്ചറിവ് (അച്ഛന്‍) , ആകാശത്തിരിക്കുന്ന അച്ഛന്‍ (അമ്മ), ‘പാടെ നരച്ച ഞങ്ങട മുടി കണ്ട് / കറുത്ത മുടി ചിക്കിപ്പരത്തി മുത്തശ്ശി / വെളുത്ത മേഘങ്ങള്‍ക്കിടയിലിരുന്ന് / ഉറക്കെയുറക്കെ ചിരിക്കുന്നുണ്ടാവും (മുത്തശ്ശി) .. ഇങ്ങിനെ ‘ഇപ്പോഴില്ലാത്ത വീട്ടിലെ സ്വപ്നശേഖരങ്ങളെ’ക്കുറിച്ച് (പുറം 96) കവി തെളിഞ്ഞ ദേശിയില്‍  പറഞ്ഞുകൊണ്ടേയിരിക്കുന്നു.  കവിയുടെ സ്വക്ഷേത്ര ബലമെന്ന് ഈ അനുഭവങ്ങളെ നിര്‍വചിക്കാമെന്ന് തോന്നുന്നു.

ചില സ്വകാര്യങ്ങള്‍, ദില്ലി തുടുത്തിരിക്കുന്നു, ഗംഗ മുതലായ കവിതകളില്‍ നിന്നും പ്രവാസഖിന്നതയോടൊപ്പം ഉരുത്തിരിയുന്നുണ്ട്. ക്രോധം കൊണ്ട് വാചാലമാകാനല്ല കവിയുടെ ശ്രമം.- ഗുജറാത്ത് കലാപത്തിന് ശേഷം താമസക്കാര്‍ ഒഴിഞ്ഞുപോയ ഗുല്‍ബര്‍ഗ സൊസൈറ്റിയെപറ്റി:
ഈ മൌനത്തിന്റെ / ആഴങ്ങളിലെവിടെയോ / അലഞ്ഞു നടക്കുന്നുണ്ട് / അടക്കിയ കുറെ സ്വകാര്യങ്ങള്‍.../ ഈ മണ്ണിലെവിടെയോ / പുതഞ്ഞുകിടപ്പുണ്ട് / കാറ്റ് പരത്തിയ / തട്ടത്തിലെ അലക്കുകള്‍ / പിന്നാലെയോടിയെത്തിയ / കൊലുസ്സിന്റെ കൊഞ്ചലുകള്‍.‘

കവി നിതാന്തമായ ബാധകളില്‍പെട്ടിരിക്കണം. പ്രസന്ന, ബാധിതമാകയാല്‍ ഉച്ചാടനമന്ത്രങ്ങളായി തീരുന്നു കവിതകള്‍.
പെയ്തുനിറഞ്ഞ /  മഴയുടെ ഓര്‍മ്മയുമായി / ഭൂമി തളര്‍ന്നുറങ്ങുമ്പോള്‍ / ഗൃഹാതുരത്വത്തിന്റെ / പടവുകള്‍ കേറി ഞാനും / മറന്നുവെച്ച വരികള്‍ തേടി / താളുകള്‍ക്കിടയില്‍ / വീണ്ടും ചേക്കേറുന്നു (മഴക്കാഴ്ചകള്‍)
ആ ത്വര നിലക്കാതിരിക്കട്ടെ. അതാണ് കവിയെ പുന:സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കവിതയിലൂടെ അതിജീവനം.
പച്ചമണ്ണിന്റെ ജീവചൈതന്യത്തിലേക്ക് / ഊര്‍ന്നിറങ്ങിവരുന്ന വേരുകളെ സ്വപ്നം കണ്ട് / ഉണങ്ങിവരണ്ട മണ്ണിന്റെ മുല ചുരക്കുന്നു. (ശ്‌ശ്)

ആ സ്വപ്നം സഫലമാകട്ടെ :

സ്വപ്നമോ , രാക്കിനാവുകളല്ലീ / സുപ്രഭാതത്തിന്‍ പൂവുകളെല്ലാം (വൈലോപ്പിള്ളി)